താൾ:CiXIV131-6 1879.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

ദ്ധ്വാനത്താലും പൊറുമയാലും കാലക്രമേണ ഉളവായി വന്നു 1). ഇവ
എല്ലാറ്റിനാൽ നായ്ക്കൾക്കു റിവിധ പ്രാപ്തിക്കു തക്ക വലിപ്പവും ഊക്കും
ഉണ്ടു. അരപൂച്ച തൊട്ടു ഒരാണ്ടത്തേ കുട്ടന്റെ വളൎച്ചയോളവും പാറ
പ്പുലിയുടെ ശക്തിയോളവും കുറുരോമം ചുരുണ്ട രോമം ജട എന്നിവയും
കുറു നീണ്ട മോണകളും മറ്റും കൂടിയതും ആയ നായ്ക്കളെ കാണാം.

രക്ഷാസുവിശേഷത്താൽ ഗുണപ്പെട്ട ക്രിസ്ത്യാന ജാതികൾ വീട്ടുമൃഗ
ങ്ങളെ സ്നേഹദയാദികളാൽ നന്നാക്കുവാൻ വട്ടം കൂട്ടംപോലെ നായ്ക്ക
ളിൽ ഉള്ള ഗുണങ്ങളെയും തിരുത്തി വൎദ്ധിപ്പിപ്പാൻ നോക്കുന്നു എങ്കിലും
അതിന്റെ ദുൎഗ്ഗുണങ്ങളെ മറക്കുന്നില്ലാ താനും.

എന്നാൽ എല്ലാ ജാതികൾ മുൻകാലത്തു ഈ മട്ടു അനുസരിച്ചില്ല.
നായിൻ ഗുണവിശേഷങ്ങൾ കൊണ്ടു പ്രത്യേകമായി യവനർ അതിനെ
വളരെ മാനിച്ചു. ഹിപ്പൊക്രതൻ പറയുന്ന പ്രകാരം യവനരും പ്ലിനി
യൻ ചൊല്ലന്ന വിധം രോമപുരിക്കാരും പണ്ടേ നായ്ചിറച്ചി തിന്നാറു
ണ്ടായി 2). മിസ്രക്കാർ നായെ തൊഴുതതു കൂടാതെ നായ്ത്തലയനായ അനു
ബിസ് എന്ന ദേവനെയും വണങ്ങി 3). വേറേ ചില നാടുകളിൽ നായെ
ബലികഴിക്കാറുണ്ടായിരുന്നു 4). ഈ നാട്ടിൽ ശാസ്താവിൻ ക്ഷേത്രങ്ങളിൽ
അനവധി മൺ നായ്കളെ ഒപ്പിക്കുകയും അവറ്റെ വണങ്ങുകയും ചെ
യ്യുന്നതു ശാസ്താവു എന്ന ശിവപുത്രനു ശ്വാവു വാഹനം ആക കൊ
ണ്ടത്രേ.

ഇതിന്നു നേരേ വിപരീതമായ മറ്റൊരാചാരമുണ്ടു. മനുഷ്യൻ നായി
നെ അകറ്റി വെച്ചേടത്തോളം മാനുഷസംസൎഗ്ഗത്താൽ വരേണ്ടും സു
ശീലാദികളും പഠിപ്പുകളും വരാതെ അതു കാട്ടു നായോളം താണു ഓരോ
ദുശ്ശീലം വികൃതി മുതലായവറ്റിൽ മുന്തിപ്പോയി. ഇതു വിശേഷിച്ചു പ
ടിഞ്ഞാറെ ആസ്യയിൽ നടപ്പു. മൃഗങ്ങളുടെ ഗുണാഗുണങ്ങളെ അധികം
വിവേചിക്കുന്ന ശേം വംശക്കാർ നായ്കളെ അശുദ്ധം എന്നെണ്ണിയതുകൊ
ണ്ടത്രേ അതിനോടുള്ള ചേൎച്ചയെ നന്ന കുറെച്ചു കളഞ്ഞതു.

1) മിസ്രക്കാരുടെ കൊമ്മകളിലും ഓൎമ്മയെടുപ്പുകളിലും ഏകദേശം 2000 വൎഷം ക്രി. മു.
ആ നാട്ടിൽ നടപ്പായ നായാട്ടുനായ്ക്കൾ വരെച്ചു കിടക്കുന്നു. അതിൽ ഒന്നു നമ്മുടെ ചിത്രം കാണിക്കുന്ന അറബി കെട്ടിലേ (Arabia) ചുണങ്കിനായി (grey-hound) തന്നേ. അന്നും ഇന്നും
ഉള്ളതിനു രൂപഭേദം ഏറയില്ല (Calw Bibl. Nat: list.) എസ്കിമോക്കാരുടെ നായ്ക്കളെ കൊണ്ടു
കേ. III., 4 പറഞ്ഞുവല്ലോ. 2) Hippocrates, Plinius (v. Schubert III.). 3) Anubis (Eadie
Bibl. Cyel.) ൨. മോശെ ൧൧, ൫ പ്രകാരം യഹോവാ നായ്ക്കളുടെ കടിഞ്ഞൂലായതിനെയും മിസ്ര
നാട്ടിൽ കൊല്ലിച്ചതിൽ ഒരു ശിക്ഷ അടങ്ങുന്നു. 4) കാരർ, ലക്കെദെമോന്യർ, മക്കെദോന്യർ
മുതലായവർ (Lange XIV. 752). യശായ 66, 3. "ഓരാട്ടിൻ കുട്ടി ബലി കഴിക്കുന്നവൻ ഒരു
നായിനെ കഴുത്തറുത്തു കളയുന്നതു പോലെ" എന്ന വേദവചനം ചില പുറജാതികളിൽ നട
ന്ന ആ സമ്പ്രദായത്തെ സൂചിപ്പിക്കുന്നതു കൂടാതെ മശീഹ വന്ന ശേഷം ഏതു മൃഗബലി എ
ങ്കിലും യഹോവെക്കു അറപ്പാകുന്നു, ആകയാൽ മനംതിരിഞ്ഞു ദൈവരക്ഷയെ കൈക്കൊള്ളേ
ണം എന്നറിയിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/71&oldid=188027" എന്ന താളിൽനിന്ന് ശേഖരിച്ചത്