താൾ:CiXIV131-6 1879.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

൧൮൪൪ ഫിബ്രവരി ൧൦൹ വിവാഹവും കഴിപ്പിച്ചു ചിറക്കലേക്കു ഉപ
ദേശിയായി നിയമിച്ചയക്കയും ചെയ്തു. എന്നാൽ എന്റെ ആത്മാവ
സ്ഥയെ കുറിച്ചോ ഞാൻ വേദവാക്യവും അതിനോടു സംബന്ധിച്ച പ
ല നല്ല പുസ്തകങ്ങളും വായിച്ചിട്ടും അനേകം ദൈവശുശ്രൂഷക്കാരുടെ
പ്രസംഗങ്ങളും ബുദ്ധിയുപദേശങ്ങളും കേട്ടിട്ടും മാനസാന്തരപ്പെടേണ്ടതി
ന്നു ഇടയായി. കൎത്താവിന്റെ ഭുജം ശക്തിയോടെ പലപ്പോഴും പ്രകാശി
ക്കപ്പെട്ടിട്ടും ൧൮൩൫ – ൧൮൪൭ വരെ അസ്വസ്ഥതയുള്ളപ്പോൾ ജന
ങ്ങൾ ചെയ്യുന്നതു പോലെ കൂടക്കൂട ഞെട്ടി ഉണരുകയും പിന്നെയും മയ
ങ്ങിപ്പോകയും ചെയ്തുകൊണ്ടിരുന്നു. ദൈവഭക്തിയുടെ വേഷം ധരിച്ചിട്ടും
അതിന്റെ ശക്തി ഇല്ലാത്തവനായും ഇരുന്നു. എന്നാൽ കരുണയിൽ
സമ്പന്നനായി രക്ഷിതാവായ യേശുവിൻ പിതാവായ ദൈവം ഞാൻ
ഈ മയക്കത്തോടെ നിത്യനിദ്രയിലേക്കു പ്രവേശിയാതേ ഉണൎന്നു ക്രിസ്ത
ന്റെ അടുക്കൽ പോവാനും എന്റെ പൂൎണ്ണഹൃദയം അവന്റെ മുമ്പാകേ
പകൎന്നു അവന്റെ വിലയേറിയ രക്തത്തിൽ എന്റെ സകല പാപങ്ങ
ൾക്കും സൌജന്യമായിട്ടുള്ള മോചനവും ദിവ്യസമാധാനവും വിശുദ്ധാ
ത്മാവിൻ ദാനവും പ്രാപിപ്പാൻ കൃപ തന്നതു ഇപ്രകാരം ആകുന്നു:
൧൮൪൭ ൽ കൎത്താവിന്നു കണ്ണൂരിലേ തന്റെ സഭയെ ഉയിൎപ്പിപ്പാൻ തോ
ന്നിയ സമയം ഒരു വ്യാഴാഴ്ച ഹേബിൿ സായ്പു പ്രസംഗിക്കുമ്പോൾ ഉപ
ദേശിയായ ദാന്യേലും യോസേഫും ഝടിതിയിൽ ഉറക്കെ കരഞ്ഞു നില
വിളിച്ചു തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തികളെ സഭെക്കു മുമ്പാകേ ഏറ്റു പറ
ഞ്ഞു തുടങ്ങി. ഉടനെ പ്രസംഗത്തിന്നു കൂടിവന്നിരുന്ന ജനങ്ങളിൽ എ
ല്ലാം ഒരു വിറയൽ പിടിച്ചതു പോലെ തോന്നി പൊരുൾ തിരിച്ചും കൊ
ണ്ടു നിന്നിരുന്ന എനിക്കു സൎവ്വാഗം ഒരു ചൂടും വിറയലും വന്നു നെഞ്ഞി
ടിക്കയാൽ സംസാരം പതറി പോയി. ആയതുകൊണ്ടു ഞാൻ സായ്പിന്റെ
മുറിയിൽ പോയി അല്പനേരം ഇരുന്നു കരഞ്ഞു പിന്നേയും വന്നു നിന്നു:
കഠിനനേ നിന്റെ ഹൃദയവും കൂടെ തുറക്ക എന്ന ഒരു ശബ്ദം ഉള്ളിൽ
പറഞ്ഞതു പോലെയും എനിക്കു തോന്നി. പാപം ഏറ്റു പറഞ്ഞു തീ
ൎന്നവരുടെ മുഖത്തു വേറെ ഒരു പ്രകാരം ഉണ്ടു എന്നു തോന്നി. എങ്ങി
നെ എങ്കിലും പ്രസംഗം കഴിയുന്നേടത്തോളം ഞാൻ ഒരു വിധത്തിൽ
നിന്നു പിന്നത്തേതിൽ ഞാനും എന്റെ പാപങ്ങളെ സായ്പിനോടും വൈ
കുന്നേരം സഭയുടെ മുമ്പാകെയും ഏറ്റു പറഞ്ഞു എങ്കിലും എന്റെ
ബല്ഗാമിലേ പാപത്തെ പറവാൻ ലജ്ജിച്ചിട്ടു മൂടിവെച്ചു. എന്നാലും
എനിക്കു ഒന്നും ഒരു തുമ്പില്ലാതെ ഒരു ലഹരിക്കാരനെ പോലേ നടന്നു.
പിന്നേത്ത ഞായറാഴ്ച ഞാൻ പള്ളിയിൽ ഇരുന്നു പ്രസംഗം കേൾക്കുന്ന
സമയം ഒരു തീ ഉണ്ട എന്ന പോലെ ഒന്നു എന്റെ ഹൃദയത്തിൽ വന്നു

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/67&oldid=188018" എന്ന താളിൽനിന്ന് ശേഖരിച്ചത്