താൾ:CiXIV131-6 1879.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

യൂരോപ്പ Europe.

ഇംഗ്ലന്തു.— ചക്രവൎത്തിനിത്തമ്പുരാനവ
ൎകളെ ചതികുല ചെയ്വാൻ വിചാരിച്ച ഒരു ഖ
ലനെ തടവിൽ പാൎപ്പിച്ചു വരുന്നു.

ഇതാല്യ.— ഭാഗ്യക്കുറി (lottery) എന്ന
വല്ലാത്ത കളി ഇതാല്യ രാജ്യത്തിലുമുണ്ടു എന്നു
തന്നേയല്ല ആയതു കോയ്മയുടെ അധികാര
ത്തോടു നടക്കുന്നു. ൟ കളിക്കും ചട്ടിക്കളിക്കും
ഏറ ഭേദം ഇല്ല. ചട്ടിക്കളി ചെറുങ്ങനെയും
ഭാഗ്യക്കുറി വലുങ്ങനെയുമുള്ളതത്രേ. അതിൽ
ചതി ഇതിലോ വഞ്ചനയില്ല. എങ്ങനേയെ
ന്നാൽ കോയ്മ മുഖേന പിരിപ്പിച്ചു കൂട്ടിയ മുത
ലിനെ കോയ്മെക്കും ജയശാലികൾക്കും വിഭാ
ഗിച്ചുവെച്ചതിൽ പിന്നേ ഇത്രിത്ര ജയാശാലിക
ളും അവരവൎക്കു തരം പോലേ ഇത്രിത്ര മുതലും
മുൻ നിശ്ചയപ്രകാരം ഒരു കുറി നാളിൽ ചീ
ട്ടെടുപ്പിച്ചു അക്കമുടയവന്നു വീത മുതൽ കിട്ടാ
റുണ്ടു. ഇങ്ങനേ ഭാഗ്യക്കുറിയുടെ അക്കങ്ങളെ
വലിച്ചെടുക്കുന്ന ഒരു ദിവസത്തിൽ നെയ
പൊലി എന്ന നഗരത്തിൽ തുകപ്പെരുപ്പമേ
റിയ ഒന്നു തൊട്ടു നാലു വരെയുള്ള അക്കങ്ങൾ
ഒരു പാതിരിയച്ചന്നു വന്നതിനാൽ തനിക്കു
നിമിഷത്തിൽ ഏകദേശം എട്ടു ലക്ഷത്തോളം
രൂപിക കൈവശമായി വന്നു. എന്നാലും അ
തിൽ സന്തോഷിപ്പാൻ ഇട വന്നില്ല. അനേ
കർ തങ്ങളുടെ നിനവു പ്രകാരം തീരാത്ത പ
ണത്തിൽനിന്നു ഭിക്ഷാദാനം പലവഴിയായി
ഇരന്നതു കൂടാതെ ഏറിയവർ ഭാഗ്യക്കുറിയിൽ
വലിയ നേട്ടം സമ്പാദിക്കേണ്ടതിന്നു ലാഭം കൂ
ടിയ അക്കങ്ങളെ തങ്ങൾക്കും പറഞ്ഞു കൊടുപ്പാ
ൻ പാതിരിയച്ചനെ അലമ്പാക്കിത്തുടങ്ങി.
പൊറുതി മുട്ടിയപ്പോൾ താൻ കല്പന വാങ്ങി
പരദേശത്തേക്കു പുറപ്പെട്ടു പോയി. അവിടേ
യും തനിക്കു സുഖം വന്നില്ല. അതോ ഇതാ
ല്യ കോയ്മെക്കു അടക്കുവാൻ നിൎവ്വാഹമില്ലാതെ
ശ്രുതിപ്പെട്ട കുമോറയിലേ പിടിച്ചുപറിക്കാർ
പാതിരിയച്ചനെ ഹേമിച്ചു നേരിട്ടു ഏഴയും
കോഴയും വാങ്ങിയ ശേഷം തൃപ്തിപ്പെടാതെ
അദ്ദേഹത്തിന്റെ കൈയിൽ മറിപ്പും പിരട്ടു
മുണ്ടായിട്ടാണു ൟ വലിയ സമ്പാദ്യം സാധി
ച്ചു വന്നതു എന്ന ദുശ്ശ്രുതിയെ രാജ്യത്തിൽ നീ
ളേ പരത്തിപ്പോയതുകൊണ്ടു കോയ്മ കേട്ടതി
നെ നമ്പി താൻ ബാകിൽ പലിശെക്കിട്ട മൂന്നു
ലക്ഷത്തിൽ ചില്വാനം ഉറുപ്പികയെ തടസ്ഥം
ചെയ്തു അവന്റെ നേരെ കക്ഷിയായി വ്യവ
ഹരിപ്പാൻ തുനിഞ്ഞതിൽ ഒന്നും സാധിച്ചില്ലാ
താനും. Chr. Volksb. 1878. No, 28.

നൊവെമ്പ്ര മാസത്തിൽ സ്ഥിതിസമത്വ
ക്കാർ (Socialists) എന്ന കോയ്മ മറിപ്പുകാരുടെ
കൂട്ടത്തിൽ ഒരുത്തൻ ഇതാല്യരാജാവിനെ കു
ത്തി കൊല്ലുവാൻ തുനിഞ്ഞതു കൂടാതെ ഏക
ദേശം ആ സമയത്തു തന്നേ ഒരുത്തൻ ഹി
സ്പാന്യരാജാവിനെ ചതികുല ചെയ്വാൻ ഭാവി
ച്ചു. തുനിച്ചൽ രണ്ടും ദൈവവശാൽ വ്യൎത്ഥമാ
യി പോയി.

ആഫ്രിക്ക Africa.

സുപ്രത്യാശ മുനയിലെ ജൂലുകാപ്പിരികൾ
നാതോലിൽ വെച്ചു വലിയ ആൾ ശേഖരത്തോ
ടു കൂട (ഇരുപതിനായിരത്തോളം എന്നു കേ
ൾവി) ഒരു സൈന്യക്കൂട്ടത്തിന്നു വലിയ
ഞെരിക്കവും ആൾ നഷ്ടവും വരുത്തി ൧൫൦൦൦
പടയാളികൾ അടുത്ത പാളയങ്ങളിൽ ഉണ്ടെ
ങ്കിലും ഇംഗ്ലന്തിൽനിന്നും വേണ്ടി വന്നാൽ
ഭാരതത്തിൽനിന്നും പുതിയ പട്ടാളങ്ങളെ അ
യക്കും.

തെൻഅമേരിക്ക South-America.

ഈ ഖണ്ഡത്തിന്റെ ഓരോ രാജ്യങ്ങളിൽ
പകവീളുന്നതും നയത്താൽ ചതികുല ചെയ്യു
ന്നതും ഒരു സമ്പ്രദായം ആയ്പോയി. കഴിഞ്ഞ
പത്താണ്ടുകളിൽ ബൊലിവ്യയിൽ മൂന്നും എ
ക്വാദോരിൽ ഒന്നും ലീമാവിൽ ഒന്നും ഇങ്ങ
നെ അഞ്ചു രക്ഷാപുരുഷന്മാർ ഒളികുലയാൽ
അന്തരിച്ചു പോയതു കൂടാതെ ൧൮൭൮ നൊ
വെമ്പ്ര ൧൪൹ ഒരു കീഴ് നായകൻ പെരൂവി
ലേ ജനക്കോയ്മയുടെ രക്ഷാപുരുഷനെ ചതി
കുല ചെയ്തും അദ്ദേഹം വെടികൊണ്ട ഉടനെ
അറുകുല എന്നും എന്നെ കൊന്ന ആ സാധു
വിന്നു ഞാൻ ക്ഷമിക്കുന്നു എന്നും പറഞ്ഞു ഒരു
പാതിരിയച്ചന്റെ കൈയിൽനിന്നു ഒടുക്ക
ത്തെ അഭിഷേകം കൈക്കൊണ്ടു സമാധാന
ത്തിൽ മരിച്ചിരിക്കുന്നു. ആ മനുഷ്യൻ പെരൂ
വിൽ ഒന്നാം കാൎയ്യസ്ഥൻ എങ്കിലും ഒരിക്കലും
പ്രതിക്രിയ നടത്താതെയും പണവും സുഖാനു
ഭോഗവും അന്വേഷിക്കാതെയും അധികാരല
ഹരിയും പിടിച്ചു ദുശ്ശീലം കാണിക്കാതെയും
സ്വന്ത കുഡുംബത്തിൽ ക്രമത്തോടു നടക്കുക
യും ആൺമക്കളുടെ പഠിപ്പും ബാലശിക്ഷയും
എത്രയും താല്പൎയ്യമായി നോക്കുകയും സ്വന്ത
രാജ്യത്തെ തന്നാൽ ആംവണ്ണം നന്നാക്കുവാൻ
അദ്ധ്വാനിക്കയും ചെയ്തിരുന്നു. ആ മഹാ
ന്റെ പേർ മാനുവേൽ പൎദ്ദോ എന്നത്രേ.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/64&oldid=188012" എന്ന താളിൽനിന്ന് ശേഖരിച്ചത്