താൾ:CiXIV131-6 1879.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

എങ്കിലും ഒരു കുതിരാളൻ അവനെ വാൾകൊ
ണ്ടു വെട്ടിക്കൊന്നു. സ്ത്യുവൎത്ത് സേനാപതിയു
ടെ സൈന്യവും കന്ദപ്പാരിൽ എത്തിയതുകൊ
ണ്ടു ബ്രിദ്ദുൽഫ് സേനാപതി നടത്തുന്ന പട
ഹേരാത്തിലേക്കു ചെല്ലുന്ന വഴിയിലും അതിൽ
നിന്നു ൭൦ നാഴിക അകന്നതുമായ ഗിരിസ്ഖിലാ
മാറു ജനുവരി ൧൪൹ കന്ദഹാരിൽനിന്നു പുറ
പ്പെടുകയും സ്ത്യുവൎത്ത് പടനായകന്റെ സൈ
ന്യം ഘജിനിക്കുള്ള വഴിയിൽ കിടക്കുന്ന ഖേ
ലാത്-ഇ-ഘില്ജേ (Khelat-i-Ghilzai) എന്ന
നഗരത്തിലേക്കു ജനുവരി ൧൫൹ യാത്രയാക
യും ചെയ്തു. കന്ദഹാരും കൂറുപാട്ടിന്റെ പുര
കാൎയ്യത്തെ (evil) നവാബ് ഘോലം ഹസ്സാൻ
ഖാൻ എന്നവരും നയകാൎയ്യത്തെ (political) മേ
ജർ സൻജോൻ എന്ന അംഗ്ലനായകനും നോ
ക്കിവരുന്നു. കന്ദഹാരിലെ പാളയത്തിൽ 20
മതവൈരാഗികളായ ഗാസികൾ കഠാരത്തോടു
കടന്നു ഒരാളെ കൊന്നു ആറു പേൎക്കു മുറി ഏ
ല്പിച്ചിരിക്കുന്നു എങ്കിലും അവരിൽ ൫ പേർ കു
ലപ്പെടുകയും ൪ ആൾ പിടിപ്പെടുകയും ചെയ്തു.

a. സ്ത്യുവൎത്ത് പടനായകന്റെ കുതിരപ്പട
ജനുവരി൨൧൹ ഖേലാത്-ഈ-ഖിൽജേ എ
ന്ന സ്ഥലത്തിൽ എത്തി. അവിടത്തെ കില്ലേ
ദാർ വെടിവെക്കാതെ അവിടേയുള്ള കോട്ട
യെ ഏല്പിച്ചിരിക്കുന്നു. എന്നിട്ടും കോയ്മയുടെ
പുതിയ കല്പനയാൽ സേനാപതി തിരികേ ക
ന്ദഹാരിലേക്കു തിരിച്ചു പോകുന്നു.

b. ഫിബ്രവരി ൮൹ സേനാപതിയായ
ബിദ്ദുൽഫ് ഗിരിസ്ഖിൽ എത്തിയപ്പോൾ ആ
ബാലവൃദ്ധം ഇംഗ്ലിഷ്ക്കാരെ സന്തോഷത്തോ
ടെ കൈക്കൊണ്ടു. അവിടേത്ത കോട്ട ബഹു
ഗംഭീരമുള്ളതു.

4. അഫ്ഗാനസ്ഥാന അമീരായ ശേർ
ആലിക്കു ഓരോ കൎമ്മശാലകളും (manufactories)
വിസ്തീൎണ്ണഭൂമികളും ഉള്ളതു അല്ലാതെ പൊൻ
വെള്ളി നാണിയങ്ങളും ഉടമയാഭരണങ്ങളും
ഭാരതഖണ്ഡകോയ്മ ഹുണ്ടികയും മറ്റും മുന്നൂ
റുലക്ഷം ഇളകുന്ന മുതലുണ്ടു. തന്റെ വാസാ
ഗാരത്തിൽ പൊൻ വെള്ളിപാത്രങ്ങളിൽ എ
ന്നേ ഭക്ഷിക്കാറുള്ളു. അമീരും രുസ്സസേനാപ
തിയായ തെസ്‌ഗനൊവും ഹിന്ദുകൂഷിന്റെ
വടക്കു കിടക്കുന്ന ഖുല്‌മ ബല്ഖ എന്നീ സ്ഥലങ്ങ
ളുടെ ഇടയിലേ മജരിഫെരിഫ് എന്നൊരു
ഊരിൽ ഇരിക്കുന്നു. ഇതു വടക്കേ അഫ്ഘാ
നസ്ഥാനത്തിൽ കിടക്കുന്നു. C. Z No. 2.

5. യാക്കൂബ് ഖാൻ. ചില ഖിൽജേക്കാരും
അവരുടെ തലവനും ജല്ലലാബാദിൽ ഇരിക്കു
മ്പോൾ യാക്കൂബ്ഖാൻ ഘിൽജേക്കാരുടെ ഒരു

ചെറുകോട്ടയേയും ചില തലവന്മാരുടെ കുഡും
ബങ്ങളെയും ഉപായത്താൽ പിടിച്ചതുകൊണ്ടു
ഘിൽജേക്കാർ ഒട്ടുക്കു യാക്കൂബിന്നു വിരോധ
മായി കൂടി അവന്റെ പടയാളികളോടു അങ്കം
കുറെപ്പാൻ ആരംഭിച്ചിരിക്കുന്നു (ജനുവരി
൨൩൹) കിജിൽബഷ് എന്ന ഗോത്രത്തിന്നു
യാക്കൂബ് ഖാനോടു കാബൂലിൽ വെച്ചുള്ള വി
വാദം നിമിത്തം ഏറിയ സിൎദ്ദാരന്മാർ തങ്ങളു
ടെ കുഡുംബങ്ങളോടു കൂട കാബൂൽ നഗരത്തെ
വിട്ടിരിക്കുന്നു.

യാക്കൂബ്‌ഖാന്നു ഇംഗ്ലിഷ്കാരോടു സന്ധി
പ്പാൻ മനസ്സുണ്ടു എന്നു പറയുന്നു. അപ്പനായ
അമീർ മകനെകൊണ്ടു സന്ധിക്കരുതു എന്നു
ആണ ഇടുവിച്ചപ്രകാരവും കേൾക്കുന്നു. ഏ
തു സത്യം എന്നറിയുന്നില്ല. യാക്കൂബ് ഇംഗ്ലി
ഷ്കാരോടു വഴിപ്പെടാഞ്ഞാൽ അവർ വാലി മു
ഹമ്മദിനെ കാബൂലിൽ വാഴിപ്പാൻ സംഗതി
യുണ്ടായി വരും എന്നു കേൾവി.

മദ്രാശിസംസ്ഥാനം.— പഞ്ചകാല
ത്തിൽ ഗുണ്ടൂരിൽനിന്നു (Guntoor) ചെന്നപ്പട്ട
ണത്തോളം തീൎത്ത കീറുതോട്ടിന്നു ഏകദേശം
൧൫൦ നാഴിക നീളവും ബക്കിങ്ങം തോടു എ
ന്ന പേരുമുണ്ടു. ഇന്നാൾ ഒരു സായ്പും മതാമ്മ
യും ൪-൫ ദിവസം കൊണ്ടു ഗുണ്ടൂരിൽനിന്നു
ചെന്നപ്പട്ടണത്തോളം വള്ളത്തിൽ സുഖേന
എത്തിയിരിക്കുന്നു.

മഹാചീനം.— ക്വങ്ങ്സി എന്ന ഈ മ
ഹാസാംരാജ്യത്തിന്റെ ഒരു കൂറുപാട്ടിൽ ഈ
യിടേ വല്ലാത്ത ദ്രോഹം കിളൎന്നുവന്നു. ആ മ
ത്സരത്തിന്റെ തലവൻ ആർ എന്നാൽ ഇത്രോ
ടം മഹാചീനക്കോയ്മയുടെ സേനാപതിയായ
ലീയുങ്ങ് ചോയി എന്നൊരു ശ്രേഷൻ തന്നെ.
ഇയ്യാൾ കോയ്മയിൽനിന്നു പല മാനാലങ്കാരങ്ങ
ളും ചക്രവൎത്തിയിൽനിന്നു പെരുത്തു ആദരവും
അനുഭവിച്ചതുകൊണ്ടു ഉന്നതഭാവവും കീൎത്തി
തൃഷ്ണയും മാത്രം അവനെ നടത്തുന്നു എന്നൂഹി
പ്പാനേ പാടുള്ളൂ. ആയവൻ തന്റെ നിലമ്പ
റമ്പുകളെ വിറ്റു പിരിഞ്ഞു മുതൽ കൊണ്ടു അ
മ്പതിനായിരം ചേകവന്മാരെ ശേഖരിച്ചു അ
വരെ കൊണ്ടു ആ കൂറുപാടിനെ തനിക്കു കീ
ഴ്പെടുത്തുവാൻ ഉത്സാഹിക്കുന്നു. ഇതുവരെക്കും
കോയ്മ അവന്റെ സൈന്യത്തെ തടുത്തുകള
വാൻ തുനിയാത്തതു കൂടാതെ സ്വാമിദ്രോഹ
ത്തിന്റെ ആത്മാവു അടുത്ത കൂറുപാടുകളിലേ
ക്കും പരന്നു കാണുന്നു. ചീനക്കോയ്മ ആ ദ്രോഹി
കളെ വേഗം ജയിച്ചടക്കാഞ്ഞാൽ കെടുപ്പാൻ
വഹിയാത്ത വന്തീ ആ മഹാരാജ്യത്തിൽ പാളി
ക്കത്തി പോകും. M.JJ. 1878. No. 275.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/63&oldid=188009" എന്ന താളിൽനിന്ന് ശേഖരിച്ചത്