താൾ:CiXIV131-6 1879.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

SUMMARY OF NEWS

വൎത്തമാനച്ചുരുക്കം

POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

അഫ്ഘാനസ്ഥാനം.— 1. കാബൂൽ
സൈന്യം. ജനുവരി ൧൹ സേനാപതിയായ
ശ്രീ ബ്രൌൻ എന്നവർ ജല്ലലാബാദിൽ വലി
യ ഒരു കൂടാരത്തിൽ ഒരു ദൎബ്ബാറിനെ കഴിച്ചി
രുന്നു. സേനാപതി ഇരിക്കയും ശേഷം യുരോ
പ ഭാരതക്കാരായ നായകന്മാർ നില്ക്കയും പുറ
ത്തുള്ള അഫ്ഘാനർ കൂടാരത്തിൽ നടക്കുന്നതു
കാണേണ്ടതിന്നു അതിന്റെ ഒരു ഭാഗം തുറ
ന്നു ഇരിക്കേ ഓരോ സിൎദ്ദാരന്മാരും തലവന്മാ
രും ഓരോരുവനായി പ്രവേശിച്ചു വണങ്ങി
ഉറുമാലിൽ കെട്ടിയ ഉറുപ്പിക നസരായി
(nusaur) സേനാപതിക്കു കാഴ്ചയായി കാണി
ച്ചു. അവർ അതിനെതൊട്ടു പ്രതിവന്ദന ചെ
യ്തശേഷം മേജർ കവഞ്ഞാരി സേനാപതിയു
ടെ കല്പനയാൽ ഏകദേശം 36 ശ്രേഷ്ഠന്മാൎക്കു
ഇംഗ്ലിഷിലും ഫാൎസ്സിഭാഷാന്തരത്തിലും ഒരു ആ
ലാപത്രികയെ (address) വായിച്ചു കേൾപി
ച്ചു. അതിന്റെ സാരാംശം എന്തെന്നാൽ: അം
ഗ്ലക്കോയ്മ അമീരായ ശേർ ആലിഖാന്നു മുമ്പേ
ഏഴംശമായ അഫ്ഘാനസ്ഥാനം ഓരേ ചെങ്കോ
ലിനെ അനുസരിപ്പാൻ തക്കവണ്ണം സഹായി
ച്ചിരിക്കേ ആയവൻ രണ്ടു കൊല്ലമായി അവ
രോടു മുഷിച്ചൽ ഭാവിച്ചു അതൃത്തിയിലുള്ള മല
വാസികളെകൊണ്ടു പഞ്ചനദത്തെ ആക്രമി
ച്ചു ദീൻ നടത്തുവാൻ ശ്രമിച്ചു എന്നും ആയതു
മക്കാരിലെ ഉലേമമാർ വിരോധിച്ചു എന്നും
ഭാരതരായ അംഗ്ലപ്രജകളിൽ തനിക്കു സംശ
യം ഉള്ളവരെ അമീർ കൊല്ലുകയും അംഗഛേ
ദം വരുത്തുകയും തടവിൽ ആക്കുകയും ഒടു
വിൽ അംഗ്ലദൂതന്മാരെ കൈക്കൊള്ളാതെ ഇരി
ക്കയും ചെയ്തു എന്നും, ഈ ഓരോ വിരോധ
ങ്ങൾ നിമിത്തം അംഗ്ലക്കോയ്മ അമീരിനോടും
തനിക്കുവേണ്ടി ആയുധം എടുക്കുന്നവരോടും
പോരാടുവാൻ കല്പിച്ചുള്ളു എന്നും, അംഗ്ലസൈ
ന്യങ്ങൾ ആരേയും ഉപദ്രവിക്കുന്നില്ല എന്നും
മേൽക്കോയ്മ നീതിഞായങ്ങളെ നടത്തുവാൻ
കാംക്ഷിക്കുന്നു എന്നും അത്രേ അതിന്റെ പൊ
രുളടക്കം. അതിന്നു ബെസൂതിലെ സിൎദ്ദാരാ
യ അബ്ദുൽഖാലിൿഖാൻ എല്ലാവരുടെ പേരി
ൽ പറഞ്ഞതാവിതു: ഇത്രോടം ഏഴയും കോ
യുംകൊണ്ടു ഏറ്റവും പരിതാപനിലക്കാരായ
ഞങ്ങൾക്കു അംഗ്ലക്കോയ്മയാൽ നിഷ്പക്ഷമായ
നീതിയും ആദരവും മതസ്വാതന്ത്ര്യവും മാനര

ക്ഷയും ഉണ്ടായ്വരും എന്നു പ്രതീക്ഷിച്ചുകൊണ്ടു
ആ കോയ്മ അഫ്ഘാനസ്ഥാനത്തെ മേൽവിചാ
രണ ചെയ്യുന്നതിനെച്ചൊല്ലി ഞങ്ങൾ നന്നി
പറഞ്ഞു സന്തോഷിക്കയും അംഗ്ലക്കോയ്മയോടു
ഞങ്ങളുടെ വിധേയതയെ ഉണൎത്തുകയും ചെ
യ്യുന്നു എന്നത്രേ.

പേഷാവരിലേക്കു ചെല്ലുന്ന ബജാർ എന്ന
താഴ്വരയിലേ അഫ്രീദിഗോത്രക്കാർ പലവിധം
അലമ്പൽ കൊടുത്തതുകൊണ്ടു മാദ് (Maude)
സേനാപതി രണ്ടുവഴിയായി പടകളെ അയ
ച്ചു വിരോധികൾക്കു തോല്മയും ശിക്ഷയും ന
ടത്തിയശേഷം അവർ വഴിപ്പെട്ടു. (ഫിബ്രു
വരി ൫൹).

2. ഖോസ്ത് താഴ്വരയിലെ സൈന്യം. സേ
നാപതിയായ രോബൎത്ത്സിന്റെ കുതിരപ്പട
ഖോസ്ത് താഴ്വരയുടെ തെക്കും പടിഞ്ഞാറും കി
ടക്കുന്ന തറവീഥികളെ ചെന്നു കണ്ടു അതിലെ
നിവാസികൾ തങ്ങളെക്കൊണ്ടു ഇനി അല
മ്പൽ ഉണ്ടാകയില്ല എന്നു ഉപചാരത്തോടു വാ
ഗ്ദത്തം ചെയ്തിരിക്കുന്നു. രോബൎത്ത്സ് പടനായ
കൻ ഖോസ്തിൽനിന്നു. ബന്നുവിലേക്കു ഭാനുലേ
ഖനസമാചാരങ്ങളെ (heliographic communi
cation) എത്തിക്കയും അവിടെനിന്നു കമ്പിവ
ഴിയായി വൎത്തമാനത്തെ കാലികാതയിലേക്കു
എത്തിക്കുയും ചെയ്തിരിക്കുന്നു.

ജനുവരി ൨൭൹ മങ്ങാൽ ഗോത്രത്തിന്റെ
തലവന്മാരും ശ്രേഷ്ഠന്മാരും പടനായകനായ
രോബൎത്ത്സ് എന്നവൎക്കു വന്ദനം ചൊൽവാൻ
വന്നപ്പോൾ സേനാപതി അവരെ സ്നേഹ
ത്തോടു കൈക്കൊണ്ടു സന്തോഷിപ്പിച്ചയച്ചു.
ആമീർശേർ ആലിയുടെ സഹോദരനായ സി
ൎദ്ദാർ വാലിമുഹമ്മദ് എന്നവൻ രോബൎത്ത്സ് പ
ടനായകനോടു തനിക്കു അഭയസ്ഥലം കൊടു
പ്പാൻ അപേക്ഷിച്ചു. ഘില്ജേക്കാർ മുതലായ
ഗോത്രങ്ങളുടെ സിൎദ്ദാരന്മാർ അവന്റെ കൂട
ചെല്ലും.

3. കന്ദഹാർ. കന്ദഹാരിലേ ആയുധശാല
യിൽ അനവധി ആയുധങ്ങളും വെടിക്കോ
പ്പുകളും അല്ലാതെ അമീർ ശേഖരിച്ച 30,000 മ
ന്ന് ധാന്യവും കിട്ടിയിരിക്കുന്നു. ജനുവരി
൧൯൹ ഒരു മതവൈരാഗി ഓർ അംഗ്ലനായ
കനെ വെടിവെപ്പാൻ ഭാവിച്ചു. അവനെ തു
ക്കിക്കുളഞ്ഞു. മറ്റൊരുത്തൻ ഒരു നായകനെ
യും മൂന്നു ഭടന്മാരെയും കഠാരം കൊണ്ടു കുത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/62&oldid=188007" എന്ന താളിൽനിന്ന് ശേഖരിച്ചത്