താൾ:CiXIV131-6 1879.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

രും ബസ്സൊര പട്ടണത്തിൽ വസിച്ചിരുന്നു. ഒരു ദിവസം അഫ്ഘാനസ്ഥാ
ന ദേശവാസിയായ ഒരുവൻ ശാപുരിന്റെ അടുക്കൽ ചില രത്നക്കല്ലുക
ളെ കൊണ്ടുവന്നു കാണിച്ചു അല്പ വിലെക്കു എടുത്തുകൊള്ളാം എന്നു പ
റഞ്ഞു ആ രത്നങ്ങളിൽ മേല്പറഞ്ഞ പൎവ്വതമതി എന്ന കല്ലും ഒരു പച്ച
ക്കല്ലും പത്മരാഗവും അള്ളാവിൻ കൺ എന്നു പാൎസ്സികൾ ചൊല്ലുന്ന
ഒരു വിശേഷമായ നീലക്കല്ലും മറ്റും ചില വിലയേറിയ രത്നങ്ങളും ഉണ്ടാ
യിരുന്നു. ഇങ്ങിനെ വിലയേറിയ കല്ലുകൾക്കു ഇപ്രകാരം കുറഞ്ഞ വില
പറയുന്നതിനാൽ ഇവൻ അവറ്റെ കട്ടതായിരിക്കേണം എന്നു ശാപുർ
സംശയിച്ചു, അവനോടു: മറ്റൊരു ദിവസം വരിക, തല്ക്കാലം എന്റെ
കൈക്കൽ പണം ഇല്ല നീ വരുന്നതിന്നിടയിൽ ഞാൻ പണം ഒരുക്കി വെ
ക്കാം എന്നും പറഞ്ഞു അവനെ വിട്ടയച്ചു. എന്നാൽ രത്നങ്ങളെ കൊ
ണ്ടുവന്നവൻ ശാപുർ പക്ഷേ, തനിക്കു ചതി പിണെക്കും എന്നു വിചാരി
ച്ചു ഭയപ്പെട്ടു ആ ദിക്കിൽ താമസിക്കാതെ കഴിയുന്നിടത്തോളം വേഗ
ത്തിൽ മറ്റൊരു സ്ഥലത്തിലേക്കു പോയ്ക്കളഞ്ഞു. പിനെ ശാപുരും അ
നുജന്മാരും അവനെ എങ്ങും അന്വേഷിച്ചിട്ടും കണ്ടില്ല. ഇങ്ങിനെ ചി
ല കൊല്ലങ്ങൾ കഴിഞ്ഞതിൽ പിന്നേ ശാപുർ പെട്ടന്നു ആ മനുഷ്യനെ
ബഗ്ദാദ് നഗരത്തിൽ എതിരേറ്റും, നീ രത്നങ്ങളെ എന്തുചെയ്തു എന്നു
ചോദിച്ചപ്പോൾ അവൻ, ഞാൻ ഇപ്പോൾ തന്നെ അവറ്റെ 37,500 ഉറു
പ്പികക്കും വിലയുള്ള രണ്ടു കുതിരകൾക്കും ഒരു യഹൂദന്നു വിറ്റിരിക്കുന്നു
എന്നു പറഞ്ഞു. ഉടനെ ശാപുർ ആ യഹൂദന്റെ അടുക്കൽ ചെന്നു നീ
ആ മനുഷ്യന്നു കൊടുത്ത വിലയിലും ഇരട്ടി വില ഞാൻ തരാം എനിക്കു
ആ രത്നങ്ങളെ തരിക എന്നു ചോദിച്ചതിന്നു യഹൂദൻ: ഞാൻ കൊടുക്ക
യില്ല എന്നു തീൎച്ച പറഞ്ഞു. അപ്പോൾ ഇവനെ കൊന്നാൽ മാത്രം ആ
വസ്തു നമ്മുടെ കൈവശമായ്വരും എന്നു ആ മൂന്നു സഹോദരന്മാർ തങ്ങ
ളിൽ ആലോചിച്ചു യഹൂദന്റെ പ്രാണനെ എടുത്തതല്ലാതെ പിറ്റേ
നാൾ ആ അഫ്ഘാനനെയും കൊന്നു ഇരുവരുടെ ശവങ്ങളെ പുഴയിൽ
ചാടിക്കളഞ്ഞു. ചിലദിവസം കഴിഞ്ഞ ശേഷം അവർ അപഹരിച്ച വ
സ്തുക്കളെ അംശിക്കുമ്പോൾ ആ സഹോദരന്മാർ തങ്ങളിൽ തന്നെ പിണ
ങ്ങി അണ്ണനായ ശാപുർ മറ്റേ രണ്ടു തമ്പിമാരെ കുത്തിക്കൊന്നു സകല
വസ്തുക്കളെയും എടുത്തുകൊണ്ടു കൊൻസ്തന്തീന (ഇസ്തംബൂൽ) പുരിയി
ലേക്കു പോയി അവിടെനിന്നു ഹൊല്ലന്ത് രാജ്യത്തിലേക്കു ചെന്നു തന്റെ
കയ്യിൽ വിലയേറിയ രത്നങ്ങൾ വില്പാൻ ഉണ്ടെന്നു യൂരോപയിലുള്ള കോ
വിലകങ്ങളിലേക്കു വൎത്തമാനം അയച്ചു. രണ്ടാം കത്തരീന എന്ന രുസ്സ
ചക്രവൎത്തിനി പൎവ്വതമതി എന്ന രത്നത്തെ താൻ വാങ്ങിക്കൊള്ളാം എ
ന്നു മറുപടി അയച്ചതുമല്ലാതെ അതിനെ രുസ്സനാട്ടിലേക്കു കൊണ്ടുവരേ
ണം എന്നും കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/53&oldid=187988" എന്ന താളിൽനിന്ന് ശേഖരിച്ചത്