താൾ:CiXIV131-6 1879.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VI. MARCH 1879. No. 3.

THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൧൯ാം ഭാഗത്തിൽനിന്നു തുടൎച്ച.)

ഈ വൎത്തമാനം എത്രയും വേഗത്തിൽ ദിക്കെല്ലാം പരന്നു എന്നെ
കാണ്മാനായി അസംഖ്യം ആളുകൾ വന്നുകൂടി അവരോടു ഞാൻ കൎത്താ
വിൽ വിശ്വസിപ്പാൻ ബുദ്ധിപറഞ്ഞു; എന്റെ സ്വന്ത അമ്മാമൻ വന്നു
എങ്കിലും കോപിച്ചു ശപിച്ചു എന്റെ മുഖം കാണരുതു എന്നു പറഞ്ഞു
പോയ്ക്കളഞ്ഞു. ജ്യേഷ്ഠൻ എന്നെ കൊല്ലുവാൻ കഠാരി എടുത്തുംകൊണ്ടു
വന്നു എങ്കിലും തമ്മിൽ കണ്ട ഉടനെ ദുഃഖിച്ചു തളൎന്നു മനസ്സു മാറി പി
ന്നത്തേതിൽ എനിക്കു വളര ബുദ്ധി പറഞ്ഞു ചെലവിന്നായി കുറയ ഉറു
പ്പിക തന്നു പോകയും ചെയ്തു.

ഇതിനെ ജ്യേഷ്ഠൻ ഞാൻ മദ്രാശിക്കു പോകുന്ന വരയും ചെയ്തുവന്നു
എങ്കിലും ഞങ്ങളുടെ ജാതിമൎയ്യാദപ്രകാരം മറ്റുള്ളവരോടു കൂട പ്ലാശിൻ
ഇലകൊണ്ടു എന്റെ പ്രതിമ കെട്ടി ഉണ്ടാക്കി പുനസ്സംസ്കാരം പിണ്ഡം
മുതലായ ക്രിയകൾ കഴിച്ചു എന്നെ മരിച്ചവരുടെ കൂട്ടത്തിൽ എണ്ണിക്കള
കയും ചെയ്തു. എന്നാൽ ഞാൻ ബപ്തിസ്മപ്പെടുന്ന സമയം ദാവീദ് എ
ന്ന സുറിയാണിക്കാരൻ കൊച്ചിയിൽ ഉണ്ടായിരുന്നില്ല പിന്നെ അവൻ
വന്നു എന്നെയും അനന്തനെയും കണ്ട ഉടനെ: നിങ്ങൾ ചതിപ്പെട്ടു!
എന്തു നിങ്ങൾ ഈ മാൎഗ്ഗത്തിൽ കൂടി നിങ്ങളുടെ വേദത്തിൽ രക്ഷ ഇല്ലാ
ഞ്ഞിട്ടോ! ഞാൻ ൧൪ സംവത്സരമായി ഈ സായ്പിന്റെ മുൻഷിയായി
പാൎക്കുന്നു; പാതിരി എന്നെയും ചതിപ്പാൻ നോക്കിക്കൊണ്ടില്ല താനും.
അയ്യാളുടെ ചോറു തിന്നുമ്പോൾ അയ്യാളുടെ പള്ളിയിൽ പോകുന്നതു അ
ല്ലാതെ എന്റെ പള്ളിയും മാൎഗ്ഗവും ഞാൻ വിടുകയുമില്ല വിട്ടിട്ടുമില്ല.
നിങ്ങൾ പൊട്ടന്മാർ എന്നു പറഞ്ഞാറെ ഞങ്ങൾ നന്ന പരിഭ്രമിച്ചു സാ
യ്പിന്റെ മുൻഷി ഇപ്രകാരം പറയുന്നതു എന്തു എന്നു വിചാരിച്ചു എങ്കി

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/49&oldid=187978" എന്ന താളിൽനിന്ന് ശേഖരിച്ചത്