താൾ:CiXIV131-6 1879.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

I. RELIGIOUS RECORD വൈദികവൎത്തമാനം.

നീഗർ മിശ്ശൻ Niger Mission.—
പറിഞ്ഞാറെ ആഫ്രിക്കയുടെ തെക്കേ കരക്കൽ
ഗിനേയാ എന്നും ബെനീൻ എന്നും പറഞ്ഞു
വരുന്ന ഉൾക്കടലിൽ പൂൎവ്വന്മാർ നീഗർ എ
ന്ന് പേർ വിളിച്ച നദി അത്ലന്തിക സമുദ്ര
ത്തോടു ചേരുന്നു 1). ൟ വമ്പുഴക്കു നാട്ടുകാർ
ജോലിബാ എന്നും കെടാരാ എന്നും പറയു
ന്നു 2). അതു ഏറക്കുറയ ഏഴര ഇലി വടക്കേ
അകലപ്പടിയിലും ഏകദേശം അഞ്ചിലി പ
ടിഞ്ഞാറെ നീളപ്പടിയിലും നിന്നു ഉറന്നു മല
യാള ഒകാരത്തിന്റെ ചേലിൽ പടിഞ്ഞാറു
വടക്കോട്ടു ചെന്നു കിഴക്കു തെക്കോട്ടു തിരിഞ്ഞു
സുമാറു ൨൫൦൦ നാഴിക നീളത്തിൽ ഒഴുകുന്നു.
ൟ ആറ്റിൻ ഇരുവക്കത്തുള്ള സുവിശേഷ
മിശ്ശന്നു നീഗർ മിശ്ശൻ എന്നു പേർ. ആയതു
അഴിമുഖം മുതൽ ൮൦൦ നാഴിക നിളേ പുഴക്ക
രയിൽ കൂടി ചെല്ലുന്നു. അവിടെ സുവിശേ
ഷം അറിയിക്കുന്നതു അംഗ്ലമിശ്ശൻ സഭ ത
ന്നേ. അതിന്നു ൧൦ മിശ്ശൻ സ്ഥാനങ്ങളും നാട്ടു
ബോധകന്മാരും ൧൪ ഉപദേശിമാരും ൨൦ വ
ൎഷങ്ങൾക്കുള്ളിൽ മനന്തിരിഞ്ഞ ൭൦൦ കാപ്പിരി
കളും ഉണ്ടു. ആ മിശ്ശന്റെ മേധാവി കാപ്പി
രിയായി പിറന്നും കുട്ടിക്കാലത്തിൽ അടിമപ്പാ
ടിന്റെ രുചി അറിഞ്ഞും വിട്ടുതൽ പ്രാപിച്ച
ശേഷം സുവിശേഷ വേലെക്കായി പഠിച്ച
ഉത്സാഹത്താൽ തെളിഞ്ഞു വന്നും ഒടുവിൽ അ
ദ്ധ്യക്ഷനായ്തീൎന്നും ഇരിക്കുന്ന ശാമുവേൽ ക്രൌ
ത്തർ 3) എന്ന ദൈവഭക്തൻ തന്നെ. അദ്ദേ
ഹം ഏറിയ വിദ്ദയും സ്ഥാനവലിപ്പവും സ
മ്പാദിച്ചിട്ടും പുളെച്ചു പോകാതേയും വിലാ
ത്തിമൎയ്യാദകളെ അനുസരിക്കാതെയും ശുദ്ധ കാ
പ്പിരി ആയിരിക്കുന്നതുകൊണ്ട് ഏവരും അ
വരെ ബഹുമാനിക്കയും തന്റെ കീഴിലുള്ള
ബോധകന്മാൎക്കും സഭെക്കും നല്ല ദൃഷ്ടാന്തം

1) Guinea; Benin. 2). Joliba or Quorra.
3) Samuel Crowther.

വെക്കയും വിഗ്രഹാരാധനക്കാരായ കാപ്പിരി
കളോടു അടുപ്പുള്ളതു കൊണ്ട് അവരെ സമ്മ
തിപ്പിക്കയും ചെയ്യുന്നു.

൧൮൭൬ാമതിൽ ബ്രാസ്സ് എന്ന സ്ഥലത്തി
ലേ അജ്ഞാന മന്നനായ ഒക്കീയ 4) തനിക്കു
പ്രമാണമുള്ള മൂന്നു വിഗ്രഹങ്ങളെ അദ്ധ്യക്ഷ
ന്നു ഏല്പിച്ചു കൊടുത്തു. ആ സമയം തന്നേ
ബൊന്നി എന്ന സ്ഥലത്തിലേ ബാല്യക്കാരായ
ബര, അപിയപെ എന്നവർ തന്റെ അടു
ക്കൽ രക്ഷെക്കായി ഓടി വന്നു. ഇവർ ആ
കട്ടേ കൎത്താവിൽ വിശ്വസിച്ച ശേഷം പര
സ്യത്തിൽ ക്രിസ്ത്യാനനായ ഓരെളിയ അടിമ
യുടെ ശവം അടക്കം ചെയ്തതിനെ കൊണ്ടു ത
ങ്ങളും നാട്ടുകാർ അറെക്കുന്ന ക്രിസ്ത്യാനരോടു
ചേൎന്നു നില്ക്കുന്നു എന്നറിയിച്ചു. ആചാൎയ്യന്മാർ
അതിന്നു പ്രതിശാന്തിക്കായി വിഗ്രഹങ്ങൾക്കു
ബലിയൎപ്പിച്ച ഇറച്ചിയെ തിന്നേണ്ടതിനു ക
ല്പിച്ചപ്പോൾ അവർ മറുത്തുനിന്നു. ക്രിസ്തനെ
തള്ളുന്നു എങ്കിൽ ജാതിയിൽ തലമയെ കൊടു
ക്കാം എന്നതും കൂട്ടാക്കായ്കയാൽ നാട്ടുകാർ അ
വൎക്കു തളയും ചങ്ങലയും ഇട്ട് അവരെ കാ
ട്ടിൽ ഒരു ചെറ്റയിൽ പാൎപ്പിച്ചു വല്ല ക്രിസ്ത്യാ
നർ പ്രാണഭയം കൂട്ടാക്കാതെ അവൎക്കു ഭക്ഷ
ണം കൊണ്ടുക്കൊടുത്തില്ലെങ്കിൽ അവർ പട്ടി
ണികൊണ്ട് മരിക്കുമായിരുന്നു. തങ്ങൾക്കു സ
മമായ കഷ്ടത്തിൽ ഉൾപ്പെട്ട രണ്ടു ബാല്യക്കാർ
ക്രമത്താലേ മനം ചലിച്ചു കൎത്താവിനെ മറുത്തു
തലമകളെ കൈക്കലാക്കി പോന്നു. ബാര അ
പിയപെ എന്നവരോ ക്ഷീണഭാവം കാണി
ക്കാതെ ഒരുത്തൻ: ദൈവം തുണെച്ച് പ്രസാ
ദിച്ചാൽ ഒടുക്കത്തേ ന്യായവിസ്താരനാളോളം
ചങ്ങലകളെ പേറുവാൻ ഞാൻ ഉറച്ചിരിക്കുന്നു
എന്നും, മറ്റവനും: ഞാൻ ഒരിക്കലും ഇനിക്ക്
കടമായതു ചെയ്വാൻ മടിച്ചവൻ അല്ല; യേശു
എന്റെ ഹൃദയത്തെ നേടിയ ശേഷം വിഗ്രഹ

4) Brass; Ockiya.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/41&oldid=187960" എന്ന താളിൽനിന്ന് ശേഖരിച്ചത്