താൾ:CiXIV131-6 1879.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

യിലേ അദ്ധ്യക്ഷന്മാൎക്കു കല്പിച്ച നിലയെ നാം വീണ്ടും യഥാസ്ഥാനപ്പെ
ടുത്തേണ്ടതിനും നമ്മുടെ സ്ഥാനമഹിമകളെ പൂൎണ്ണ സ്വാതന്ത്ര്യത്തോടു
നടത്തുവാൻ കഴിയാതവണ്ണം ഇപ്പോൾ എതിർനില്ക്കുന്ന എല്ലാ തടങ്ങ
ലും നീങ്ങിപ്പോകേണ്ടതിന്നും നാം തളരാതെ ഉത്സാഹിച്ചുകൊള്ളും എ
ന്നു അറിയിക്കുന്നു. പിന്നെ സഭെക്കും അതിന്റെ ദൃശ്യതലയാകുന്ന പാ
പ്പാവിന്നും എതിരേ നില്ക്കുന്ന കേടിനെ മാറ്റുവാനായി ലോകവാഴികളെ
യും പ്രബോധിപ്പിക്കുന്നു. മുമ്പേത്ത പാപ്പാക്കൾ സങ്കല്പിച്ചതെല്ലാം
താൻ സ്വീകരിക്കുന്നതിവ്വണ്ണം: നമ്മുടെ അഗ്രേസരന്മാരും ഒടുക്കമായി ഒ
മ്പതാം പീയനും വിശേഷിച്ചു പാപ്പാവിന്റെ അരമനയിൽ കൂടിയ സാ
ധാരണ സഭായോഗങ്ങളും ലോകം എങ്ങും പരന്നിരിക്കുന്ന തെറ്റുകളെ
തള്ളുകയും അപൊസ്തലാക്ഷേപന യോഗംകൊണ്ടു അവറ്റെ ഒടുക്കുകയും
ചെയ്തതിനാൽ നാം സത്യത്തിന്റെ ഈ അപൊസ്തലപീഠത്തിൽനിന്നു
മേൽപറഞ്ഞ വിധികളെ മുഴുവനും ഉറപ്പിക്കയും ആവൎത്തിക്കയും ചെയ്യു
ന്നുണ്ടു. ഒടുവിൽ കോയ്മകൾ മൂലമായി നടത്തുന്ന ലൌകിക വിവാഹ
ങ്ങൾ ധൎമ്മ്യമായ വെപ്പാട്ടിത്തനം അത്രേ എന്നും അറിയിച്ചു കൊടുത്തു.

ഇതെല്ലാം വിചാരിച്ചാൽ ഇപ്പോഴത്തേ പാപ്പാവു തന്റെ അഗ്ര
സ്ഥൻ ചെയ്തതു മുഴുവനും ഇല്ലായ്മയാക്കി എന്നു എങ്ങനേ പറയാം? മു
മ്പന്മാരും പിടിച്ചതിനെ താനും മുറുക പിടിക്കുന്നു. മരിച്ച പാപ്പാവിലും
ഇപ്പോളുള്ളവനിലും കാൎയ്യത്തിൽ അല്ല, അതിനെ പറയുന്ന ഭാഷാരീതി
യിൽ ഭേദമേയുള്ളൂ. ഒമ്പതാം പീയൻ ആരോടും വഴങ്ങാത്ത പരുപരുത്ത
വാചാലൻ പതിമൂന്നാം ലേയോ ആകട്ടേ അനാവശ്യമായി ഒരുത്തരേയും
നൊമ്പലിക്കാതേ ലൌകികത്തോടു കൂടിയ മിതഭാഷി അത്രേ. വൈരാഗ്യ
മുള്ള രോമകത്തോലിക്കൎക്കു പീയനെക്കൊണ്ടു പളരെ സന്തോഷമുണ്ടായി
രുന്നു എങ്കിലും പലൎക്കും ആയാളുടെ മട്ടില്ലാത്ത ശകാരത്തിൽ മടുപ്പു തോ
ന്നിപ്പോയി. ലേയോ ജ്ഞാനത്തോടു നടക്കുന്നതുകൊണ്ടു തനിക്കു ഏറി
യ സ്നേഹിതന്മാർ ഉണ്ടു. അദ്ദേഹത്തിന്നു ചുണയും എരിവും പോരാ
എന്നു ദുഃഖിക്കുന്ന രോമകത്തോലിക്കർ എല്ലാവരും ക്രമത്താലേ ഈ മാ
ർപാപ്പാവിനെ വളരെ സമ്മതിക്കും. എങ്ങനെ എങ്കിലും ഇപ്പോഴത്തേ
പാപ്പാവു ഒരു തലനാരോളും ഒന്നും ഇളെച്ചു കൊടുക്കുന്നവനല്ല. താൻ
ആവോളം ആൎക്കും മുഷിച്ചൽ വരുത്താതെ തന്റെ അഭീഷ്ടത്തെ സാധി
പ്പിപ്പാൻ അറിയും എന്നു എല്ലാവൎക്കും പിന്നീടു കാണ്മാൻ ഇട ഉണ്ടാകും
താനും. N. E'v. Kirch. Ztg. 1878. No. 18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/38&oldid=187953" എന്ന താളിൽനിന്ന് ശേഖരിച്ചത്