താൾ:CiXIV131-6 1879.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

അല്പനേരം കഴിഞ്ഞാറെ വീട്ടെജമാനൻ എത്തീട്ടും പേടി നീങ്ങാതെ
വൎദ്ധിച്ചതേയുള്ളൂ. മാൻതോൽകൊണ്ടു കുപ്പായവും കരടിത്തോൽകൊ
ണ്ടു തൊപ്പിയും അവന്നുണ്ടായതല്ലാതെ പരീക്ഷിച്ചന്വേഷിക്കുന്ന നോ
ട്ടംകൊണ്ടു വഴിപോക്കനെ നോക്കി സാധാരണയായി ഏകാന്തത്തിൽ പാ
ൎക്കുന്നവരെ പോലെ ലോകത്തിൽ സംഭവിക്കുന്ന വൎത്തമാനങ്ങളെ ചോദി
ക്കാതെയും വീണ്ടും മറ്റൊരു മനുഷ്യനെ കണ്ടതിനാൽ സന്തോഷവാക്കു
കളെ ഉച്ചരിക്കാതെയും മൌനനായിരുന്നു. ഇതു തളൎച്ചയാലോ ദുരാലോ
ചന ചെയ്കയാലോ എന്നു വഴിപോക്കൻ അതിഭയങ്കരമുള്ളതിനെ കൊ
ണ്ടു പേടിച്ചു തുടങ്ങി; തന്റെ വശം ഇത്ര പണമുള്ളതു അവനെ പ്രത്യേ
കം നിരാശനാക്കി തീൎത്തു. ഒരു നൊടിനേരംകൊണ്ടു തന്റെ ജീവകാല
ത്തെ മുഴുവനും ഓൎത്തു പ്രാണനെ ഇപ്പോൾ കളഞ്ഞാൽ എല്ലാം നഷ്ടമാ
കും എന്നു ബോധിച്ചു; കാരണം മതകാൎയ്യങ്ങളെ പെരുത്തു സമയം മുമ്പേ
നിസ്സാരം എന്നു വെച്ചു ഉപേക്ഷിച്ചു, പണവും മാനവുമത്രേ പൂൎണ്ണഭാഗ്യം
കൊടുക്കുന്നു എന്നു, വിചാരിച്ചിരുന്നു. സൎക്കാരിന്റെ പ്രമാണങ്ങളും വി
സ്താരവുമല്ലാതെ മനുഷ്യന്റെ പ്രവൃത്തിക്കു ന്യായകൎത്താവും വിധിയും ഇ
ല്ല. സ്വൎഗ്ഗത്തിൽ പാൎത്തും രഹസ്യത്തിൽകണ്ടും നമ്മുടെ വിചാരതാല്പ
ൎയ്യങ്ങളേ കൂടെ അറികയും ചെയ്യുന്ന ദൈവത്തേയും അവൻ നമുക്കു ന
ല്കിയ കൃപാവരങ്ങളെ പറ്റി നമ്മോടു ചോദിക്കും എന്നുള്ളതിനേയും അ
വൻ വിശ്വസിച്ചിരുന്നില്ല. ഈ സഹായമറ്റ സ്ഥിതിയിൽ സൎക്കാരിൻ
ശരണവും ഏറ്റവും നല്ല പ്രമാണങ്ങളും കൊണ്ടു എനിക്കു എന്തുപകാ
രം? ഇതുവരെ ഞാൻ വിശ്വസിക്കാത്ത ജീവനുള്ള ദൈവം ഉണ്ടായിരി
ക്കേ ഞാൻ ഇപ്പോൾ മരിച്ചിട്ടു ചെയ്ത പാപത്തിനു ഉത്തരം കൊടുക്കേ
ണ്ടി വന്നാൽ എന്റെ അവസ്ഥ എന്തായ്തീരും എന്നും മറ്റുമുള്ള ചോദ്യ
ങ്ങൾ അവന്റെ മനസ്സിൽ ഉദിച്ചുവന്നു.

ഇങ്ങനത്തേ ഊഹവിചാരങ്ങളിൽനിന്നു വീട്ടുടയവന്റെ ശബ്ദം അ
വനെ ഞെട്ടിച്ചു ഉറങ്ങുവാൻ പോകേണ്ടതിന്നു സമയമായപ്രകാരം അവ
നോടു അറിയിച്ചപ്പോൾ അവർ ഇനിക്കു കിടപ്പാൻ മനസ്സില്ല എന്നുത്ത
രം കൊടുത്തു. വഴിപോക്കൻ ഉറങ്ങുവാൻ പോകേണം എന്നു പിന്നേയും
പിന്നേയും കേൾക്കുമ്പോൾ ഒക്കയും സംശയവും ഭയവും വൎദ്ധിച്ചു അപാ
യമുള്ള നിമിഷത്തിൽ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്റെ സഞ്ചിയിലുള്ള
കൈത്തോക്കുകളെ ഒരുക്കിവെച്ചു.

അല്പനേരം ചെന്നതിന്റെ ശേഷം മിണ്ടാതെ ഇരുന്ന കാടൻ (കാട്ടു
വാസി) എഴുനീറ്റു ചുവരിൽ ഉറപ്പിച്ച പലകയിൽനിന്നു ഒരു പഴയ
പുസ്തകത്തെ എടുത്തു പറഞ്ഞതെന്തെന്നാൽ: "നിങ്ങൾക്കു ഉറങ്ങുവാൻ
മനസ്സില്ലെങ്കിലും എനിക്കു മനസ്സുണ്ടു, എന്നാൽ എന്റെ ആചാരപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/36&oldid=187949" എന്ന താളിൽനിന്ന് ശേഖരിച്ചത്