താൾ:CiXIV131-6 1879.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

No. 11.

THE DECALOGUE

THE EIGHTH COMMANDMENT

ദശവാക്യാമൃതം

ഒമ്പതാം പൎവ്വം

എട്ടാം കല്പന: നീ മോഷ്ടിക്കരുതു.

"നീ മോഷ്ടിക്കരുതു. എന്നു ദൈവം അരുളിയ എട്ടാം കല്പന
കൊണ്ടു നമ്മുടെ കൂട്ടുകാരന്റെ ലൌകികസമ്പത്തിനെ അവന്നു
ഉറപ്പിച്ചുകൊടുക്കുന്നു. ഈ കല്പന മനോവാക്കുകൎമ്മങ്ങളിൽ നട
ക്കുന്ന സ്ഥൂലമോഷണത്തെ മാത്രമല്ല, കൂട്ടകാരന്നുള്ളതു അവന്നു
കൊടുക്കാതെ വല്ല വിധത്തിലും സ്വന്തമാക്കി തീൎക്കുവാൻ ആഗ്ര
ഹിക്കുന്ന സൂക്ഷ്മമോഷണത്തേയും നിഷേധിച്ചു. കളവു കുറ്റത്തി
ലേക്കു നടത്തുന്ന ഈറ്റ, മടിവു, ദുൎവ്യയം, അസൂയ ഇത്യാദി ദുൎഗ്ഗുണ
ങ്ങളെയും തീരെ വിരോധിക്കുന്നതു പോലെ നാം കൂട്ടകാരന്റെ മുത
ലിനെ ചരതിച്ചുകൊൾവാൻ സഹായിക്കയും "സ്വന്തമായ്തു ന്യായ
പ്രകാരം സമ്പാദിക്കയും" ദൈവം നമുക്കു തരുന്നതു മതിയെന്നു
വെച്ചു അലംഭാവത്തോടു (മതി എന്ന ഭാവത്തോടു) കൂടെ അതിനെ
അടക്കുകയും വേണമെന്നും കല്പിക്കുന്നു.

അതോ അന്യരുടെ പൊന്നും, പണവും ആടആഭരണങ്ങളും നി
ലമ്പറമ്പു വീടുകൂടി വസ്തുവക മുതലായ്തു കട്ടും, കവൎന്നും, തട്ടിപ്പറി
ച്ചും, ചതിച്ചുംകൊണ്ടു കൌശലമായി വശത്താക്കരുതു. ഉദ്യോഗവ്യാ
പാരങ്ങളിലോ മറ്റു വല്ല ഇടപാടുകൊണ്ടോ ഞായം വിട്ടു ചതിമാ
യങ്ങളാൽ കൂട്ടകാരന്റെ വസ്തുവിനെ അപഹരിക്കാതെ ഇരിക്കയും
ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു കൂട്ടകാരന്റെ നേരെ
പകയും മത്സരവും കാട്ടാതെ നടന്നു നീതിന്യായപ്രകാരം താന്താ
ന്റെ വ്യാപാരാദികളെ നടത്തി അന്യരുടെ സുഖലാഭാദികളെ
നോക്കി സഹായിക്കയും വേണം എന്നത്രേ.

"കളവിന്റെ ഒടുക്കം കഴുമരം" എന്ന പഴമൊഴിയോൎക്ക; കള്ള
ന്മാൎക്കു സഹായിക്കുന്നവനും കള്ളൻ എന്നേ വരൂ. കള്ളത്തൊഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/269&oldid=188458" എന്ന താളിൽനിന്ന് ശേഖരിച്ചത്