താൾ:CiXIV131-6 1879.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

2. യൌവനമോഹങ്ങളെ പോരാടി ജയിച്ചു അടക്കേണ്ടു. അതിന്നു നിവൃത്തി വരുത്തു
ന്നവനോ തന്നെ അത്യന്തമായി ഹീനനും ഭ്രഷ്ടനും ആക്കിത്തീൎക്കുന്നു. ഇങ്ങനേത്തവരെ ദൈ
വം പല രോഗങ്ങളാലും കഷ്ടമുള്ള വാൎദ്ധ്യക്യത്താലും ഒടുവിൽ നരകത്താലും ശിക്ഷിക്കുന്നു. ആ
യവർ വൃഭിചരിച്ചു കെടുത്തിയ ശരീരത്തോടു പിന്നേതിൽ വിവാഹം കഴിച്ചാലും തന്റെ പരി
ഷയെ ചതിക്കയല്ലാതെ തങ്ങളുടെ സന്തതിക്കു കാണുന്ന ബലഹീനം ദീനം മുതലായ കേടിന്നു
കുറ്റക്കാർ ആകുവാൻ സംഗതി ഉണ്ടു. കഷ്ടം.

3. ഞെരിക്കം കഷ്ടം മുതലായ സങ്കടങ്ങൾ മനുഷ്യന്നു വലിയ പരീക്ഷയായ്തീരുന്നു എങ്കി
ലും ഒരു സ്ത്രീയും നാൾ കഴിച്ചലിന്നു വേണ്ടി തന്റെ മാനത്തെ കളഞ്ഞാൽ തന്നെത്താൻ സ്വ
ൎഗ്ഗീയ ഭാഗ്യത്തിന്നു അയോഗ്യമുള്ളവൾ ആക്കിത്തീൎക്കയും നരകത്തെ നേടുകയും ചെയ്യുന്നുള്ളു.
ആരുടെ ദോഷത്താൽ ഒരു സ്ത്രീ സന്മാൎഗ്ഗം വിട്ടു വേശ്യാമാൎഗ്ഗം അനുസരിച്ചാൽ ആയവർ അവ
ളുടെ രക്തത്തിന്നു കണക്കു ബോധിപ്പിക്കേണം എന്നും മറക്കരുതു.

4. ചെറുപ്രായത്തിലേ കല്യാണംകൊണ്ടു പരുവപ്രായം എത്താത്തവരുടെ മനസ്സു ദുഷി
ച്ചുപോകുന്നതു കൂടാതെ മംഗലത്തോളം പല ബാല്യക്കാർ ഓരോ നിഷിദ്ധവഴിയിൽ നടക്കുക
കൊണ്ടു പരുവം തികഞ്ഞേ വിവാഹം കഴിക്കേണ്ടു.

5. മരുമക്കത്തായത്തിൽ ഇഷ്ടംപോലെ കെട്ടറുപ്പാൻ സമ്മതം ഉള്ളതിനാൽ വ്രതമുള്ള സ്തീ
കളെ വലിയ പരീക്ഷാകഷ്ടങ്ങളിൽ അകപ്പെടുത്തുന്നതു നിമിത്തം മരുമക്കത്തായമേ വേണ്ടാ.

6. കിഴവന്മാർ ബാല്യക്കാരത്തികളെയും ബാല്യക്കാർ കിഴവികളെയും കിഴവികൾ ബാ
ല്യക്കാരെയും കെട്ടരുതു. ഇങ്ങനെ പ്രായഭേദം ഏറയുണ്ടായാൽ തൃപ്തിതോന്നാത്ത പരിഷ എളു
പ്പത്തിൽ ദോഷമാൎഗ്ഗം അനുസരിപ്പാൻ ഇടവരുന്നു.

7. വിധവമാരോ ഭാൎയ്യ മരിച്ച പുരുഷരോ തങ്ങളുടെ പാത്രമാകുന്ന ശരീരത്തെ ശുദ്ധിയോ
ടെ കാക്കേണ്ടു. മനസ്സം കഴിവും ഉണ്ടെങ്കിൽ വേളികഴിക്കട്ടേ.

8. വിവാഹസ്ഥന്മാർ തമ്മിൽ വ്രതവിശ്വസ്തതയോടെ നടക്കേണം. നീ വ്യഭിചരിക്ക
രുതു എന്നതു പുരുഷന്നും സ്ത്രീക്കും സമമായി കല്പിച്ചിരിക്കുന്നുവല്ലൊ.

പുരുഷന്മാരേ! നിങ്ങളുടെ ഭാൎയ്യന്മാരെ സ്നേഹിപ്പിൻ. സ്വഭാൎയ്യയെ സ്നേ
ഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. തന്റെ ജഡത്തോടല്ലോ ഒ
രുവനും ഒരുനാളും പകെച്ചില്ല. സ്ത്രീകളേ! കൎത്താവിന്നു എന്ന പോലെ
സ്വഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ. ഭാൎയ്യ ഭത്താവിൻ ദാസിയായിട്ടോ
യജമാനത്തിയായിട്ടോ അല്ല, അൎദ്ധാംഗിയും (ഇടഭാഗം എന്നുണ്ടല്ലോ)
സഹായയും വീട്ടിൽ യജമാനത്തിയും ആയിരിക്കേണം. ഭൎത്താവു എവ്വി
ധത്തിൽ ഭവനത്തിൽ തലയും മൂന്നാളിയും ആയിട്ടു നടക്കയും നടത്തിക്ക
യും വേണം. വിവാഹാവസ്ഥയെ ഒരു ഉറപ്പുള്ള വീട്ടിനോടു ഉപമിക്കാം.
അതിൽ സുഖത്തോടെ പാൎക്കേണമെങ്കിൽ അതിന്റെ നാലു ചുമരുകളും
നന്നായിരിക്കേണം. കിഴക്കുള്ള ചുമരോ: പ്രാൎത്ഥന; തെക്കുള്ളതോ: മടി
വു കൂടാത്ത പ്രവൃത്തി; പടിഞ്ഞാറുള്ളതോ: ധനരക്ഷ; വടക്കുള്ളതോ:
അന്യോന്യസ്നേഹം; ഈ നാലിൽ ഒന്നു തകൎന്നു പോയാൽ വീടു ഉറപ്പില്ലാ
തെ എപ്പോഴെങ്കിലും വീണു പോകേയുള്ളൂ. ഇങ്ങനെ ശുദ്ധവിവാഹത്തിൽ
നില്ക്കുന്നവർ ദൈവേഷ്ടത്തെ നിവൃത്തിക്കയും ഭക്തിയുള്ള മക്കളെ പോറ്റി
അവൎക്കും തങ്ങൾ പാൎക്കുന്ന രാജ്യത്തിന്നും നന്മ വരുത്തുകയും ചെയ്യുന്നു.
എന്നാൽ ദൈവഭക്തന്മാരായി തങ്ങളെ എപ്പേൎപ്പെട്ട മലിനതയിൽനിന്നു
കാത്തുകൊള്ളുന്ന ഏവരും ദൈവത്തെ മുഖാമുഖമായി കണ്ടു എന്നേക്കു
മുള്ള സൌഭാഗ്യ സന്തോഷങ്ങളെ അനുഭവിക്കും.

Mangalore, Basel Mission Book & Tract Depository, 1879.

Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/268&oldid=188456" എന്ന താളിൽനിന്ന് ശേഖരിച്ചത്