താൾ:CiXIV131-6 1879.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

യുടെ അഴുക്കിനെ ഭയപ്പെടേണം. വലിയവൎക്കു ഇങ്ങനെ ദോഷം നേരി
ട്ടാൽ നാം പ്രത്യേകമായ കുട്ടികളുടെ മുമ്പാകെ പറയുന്നതിനെ നന്ന
സൂക്ഷിക്കേണം. ലീലാഭാഷിതം അസഭ്യവാക്കു വാവിഷ്ഠാനം മുതലായവ
കട്ടികൾ കേട്ടു ബാല്യക്കാരായി വളൎന്നു വരുമളവിൽ ആയവർ ഞെറി തെ
റ്റി ദുൎമ്മാൎഗ്ഗികളായി നടക്കും. പല അമ്മയഛ്ശന്മാരും ബുദ്ധികേടു സൂ
ക്ഷക്കുറവുകളാൽ പാത്രം നോക്കാതെ വായ്ക്കു തോന്നിയതെല്ലാം കുട്ടികളു
ടെ മുമ്പിൽ പകരുന്നതു അബദ്ധമായാൽ മക്കളുടെ മനസ്സിനെ തീണ്ടി
അശുദ്ധമാക്കുന്ന മോഹലീലാദി വാക്കുകളെകൊണ്ടു എന്തു പറയേണ്ടു.
മനുഷ്യൻ പറയുന്ന ഏതു വാക്കിനെകൊണ്ടും ദൈവത്തിന്റെ തിരുമു
മ്പിൽ കണക്കു ഒപ്പിക്കേണമല്ലോ. ഓരാത്മാവിനെ തന്റെ വാക്കുകൊ
ണ്ടു കെടുക്കുന്നവൻ ആ രക്തത്തിന്നു ഉത്തരവാദിയത്രേ. ആകയാൽ ഭയ
വിറയലുകളോടു കൂടെ നിന്റെ വായിനെ പൂട്ടിക്കൊൾക. മറ്റവരെ കെ
ടുക്കുന്നവൻ അന്യരക്തത്തിന്നു ഉത്തരവാദിയാകുന്നതു പോലെ നീ നി
ന്റെ സ്വന്ത ആത്മാവിനെ തൊട്ടു കണക്കു ബോധിപ്പിക്കേണ്ടി വരും.

എന്മകനേ! പാപികൾ നിന്നെ വശീകരിച്ചാൽ മനം ചെല്ലായ്ക.
അങ്ങാടിയുടെ വീഥിയിൽ നടക്കുന്നവന്റെ പാദത്തിന്നു പൊടി പറ്റു
കയും ചാരിയാൽ ചാടിയതു മണക്കുകയും ചെയ്യുംപോലെ ദുഷ്ടസംസൎഗ്ഗ
ത്താൽ നിന്റെ ആത്മദേഹിദേഹങ്ങൾ അശുദ്ധിയും കറയും പിടിച്ചു
പോകും. എന്നാൽ ധൂളിയും ഘ്രാണവും കുളിച്ചാൽ നീങ്ങുന്നപ്രകാരം
ഈ വക നിത്യനാശത്തെ വരുത്തുന്ന മ്ലേഛ്ശതകളെ ഏതിനാൽ കഴുകിക്ക
ളയാം? അതിന്നു മനുഷ്യർ കണ്ടെത്തിയ തീൎത്ഥങ്ങളും സങ്കല്പിച്ച ജപാദി
കളും പോരായ്കയാൽ പരിശുദ്ധനായ ദൈവം നിയമിച്ച ഏകതീൎത്ഥമാകു
ന്ന ക്രിസ്തന്റെ രക്തമേ മതിയാവൂ. അവന്റെ രക്തമല്ലോ നമ്മെ എ
ല്ലാ അശുദ്ധിയിൽനിന്നു ശുദ്ധമാക്കുവാൻ ശക്തം. ദൈവത്തിൽനിന്നു കി
ട്ടി നിങ്ങളിൽ ഇരിക്കുന്ന വിശുദ്ധാത്മാവിന്നു നിങ്ങളുടെ ശരീരം മന്ദിരം
എന്നറിയുന്നില്ലയോ? (൧. കൊരി. ൬, ൧൯) എന്നരുളിക്കിടക്കുകയാൽ പ
രിശുദ്ധമുള്ള ആത്മാവിന്നു നിൎമ്മലമായ പാൎപ്പിടവും ആവശ്യം എന്നു ഗ്ര
ഹിക്കേണം. ദൈവം വിശുദ്ധനാകുംപോലെ അവനെ സേവിക്കുന്നവരും
വിശുദ്ധരായിരിക്കേണം. അപ്രകാരം ഉള്ളവരിൽ താൻ കുടിപാൎക്കുകേയു
ള്ളു. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.
അതിൽ ആൎക്കു മനസ്സു ചൊല്ലാതു.

എന്നാൽ നിങ്ങളുടെ സന്തതികളും ഇഹപരസൌഖ്യം അനുഭവിക്കേ
ണ്ടതിന്നു ചില ഉപദേശങ്ങളെ പറയാം:

1. കരുണയുള്ള ദൈവം മനുഷ്യജാതി പെരുകേണ്ടതിന്നു അവരെ ആണും പെണ്ണുമാ
യി നിൎമ്മിച്ചു വിവാഹാവസ്ഥയെ കല്പിച്ചതുകൊണ്ടു, തനിക്കിഷ്ടമുള്ള സന്തതിമാൎഗ്ഗത്തെ കാണി
ച്ചിരിക്കുന്നു. ആ സ്ഥിതിയിൽ പ്രവേശിക്കാതെ വേറെ വല്ല വഴിയായി നടക്കുന്നവൻ വ്യഭി
ചാരവും പുലയാട്ടും അക്രമവും പ്രവൃത്തിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/267&oldid=188454" എന്ന താളിൽനിന്ന് ശേഖരിച്ചത്