താൾ:CiXIV131-6 1879.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

No. 10.

THE DECALOGUE

THE SEVENTH COMMANDMENT

ദശവാക്യാമൃതം

എട്ടാം പൎവ്വം

ഏഴാം കല്പന. നീ വ്യഭിചരിക്കരുതു.

പരിശുദ്ധനായ ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു മന
സ്സു വാക്കു നടപ്പുകളാൽ ദുൎമ്മോഹം ദുഷ്കാമം മുതലായ പാപങ്ങളി
ൽനിന്നു ഒഴിഞ്ഞു നടക്കുന്നതും അല്ലാതെ ഹൃദയത്തിൽനിന്നു ദുഷ്കാ
മം മുതലായതു ജനിപ്പാൻ തക്ക മടിവു അതിഭക്ഷണം ദുൎമ്മോഹ
ത്തെ ഉളവാക്കുന്ന വസ്ത്രാഭരണങ്ങൾ ദുഷ്ടസംസ്സൎഗ്ഗം കാമശാസ്ത്ര
ങ്ങൾ ലീലാനാടകങ്ങൾ കൂത്തുകൾ അവലക്ഷണ ചിത്രങ്ങളും മ
റ്റും ഏഴാം കല്പനയാൽ വിലക്കിയിരിക്കുന്നു. ആകയാൽ ഭാൎയ്യാഭ
ൎത്താക്കന്മാർ തങ്ങളുടെ സംസൎഗ്ഗത്തിന്നു ഭംഗം വരാത്തവണ്ണം ത
മ്മിൽ തമ്മിൽ എങ്ങനെ ആചരിക്കയും സ്നേഹിക്കയും മാനിക്കയും
വേണമെന്നു തന്നെയല്ല വിവാഹമില്ലാത്തവരും നടക്കേണ്ടുന്ന ക്ര
മവും "നീ വ്യഭിചരിക്കരുതു" എന്ന കല്പനയിൽ അടങ്ങിയിരിക്കുന്നു.

I. വിവാഹസ്ഥന്മാരെ കൊണ്ടു പറയുന്നതു കേൾപ്പിൻ: "വി
വാഹം എല്ലാറ്റിലും മാനമുള്ളതും കിടക്ക നിൎമ്മലവുമാക." പുല
യാടികളോടും വ്യഭിചാരികളോടും ദൈവം തന്നെ നൃായം വിസ്തരി
ക്കും. ദുഷ്കാമദോഷക്രിയകൾ മിക്കതും ഒളിയിൽ നടന്നു ഇഹത്തിൽ
വെളിവാകായ്കകൊണ്ടു താൻ തന്നെ അങ്ങനെയുള്ള പ്രവൃത്തിക്കാ
രെ വിചാരിച്ചു അവൎക്കു തക്ക ശിക്ഷ കൊടുക്കുമെന്നു ദൈവം തന്റെ
വചനത്തിൽ അരുളിച്ചെയ്തതാവിതു: "ഭ്രമപ്പെടായ്വിൻ. പുലയാ
ടികൾ വിഗ്രഹാരാധികൾ വ്യഭിചാരികൾ എന്നിവർ ദൈവരാജ്യ
ത്തെ അവകാശമാക്കുകയില്ല" (൧ കൊരി. ൬, ൧൦) എന്നത്രേ.

കൃഷ്ണന്നൊത്ത ജാരരും ചോരരുമായ ദേവന്മാരെ സങ്കല്പിച്ചു യ
ഥാ രാജാ തഥാ പ്രജാ എന്നും ഗുരുവിനെ പോലെ ശിഷ്യനും അ
പ്പനെ പോലെ മകനും അമ്മയെ പോലെ മകളും എന്നും പഴ
ഞ്ചൊൽ പറയുന്നപ്രകാരം ദുഷ്കാമഭാവത്തിൽനിന്നുളവാകുന്ന വാ
ക്കുകൾക്കും നിസ്സാര പൊട്ടച്ചൊല്ലുകൾക്കും ആംഗികങ്ങൾക്കും ക്രി
യകൾക്കും അഞ്ചാതെയും നാണിക്കാതെയും നടക്കുന്നതു ദൈവഭ
യം ഇല്ലാത്ത ഈ നാട്ടുകാരുടെ ഇടയിൽ കാണ്മാനുണ്ടു. എന്നിട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/265&oldid=188451" എന്ന താളിൽനിന്ന് ശേഖരിച്ചത്