താൾ:CiXIV131-6 1879.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

ദുഃഖം നിമിത്തം വല്ല വിധേന തന്റെ പ്രാണനേ കളക കുഡുംബക്കാ
രോടു കലഹിച്ചോ കോയ്മയോടു പിഴെച്ചോ കാടു കയറി ഒളിച്ചു ജീവഹാ
നി വരുത്തുക വെറുപ്പകൊണ്ടു പട്ടിണിയിടുക കുടി വൃഭിചാരം അശുദ്ധി
ശണ്ഠ മല്ലു കെട്ടു ഉറച്ചൽ തുടങ്ങിയുള്ളവറ്റാൽ പ്രാണനെ പോക്കുക എ
ന്നിത്യാദി തങ്കുലയും അതിന്നുള്ള ഒരുമ്പാടും കരുതിവിചാരവും അശേ
ഷം ൟ തിരുമൊഴി വിലക്കി അകറ്റുന്നു.

എന്നാൽ ഇതുമാത്രമല്ല തന്റെ സഹോദരനാകുന്ന യാതൊരു മനു
ഷ്യനോടു വെറുതെ കോപിക്കയും അവനെ നാണം കെടുക്കുകയും പകെ
ക്കുകയും പഴുതേ കുറ്റം വിധിക്കുകയും അവനെകൊണ്ടു കുരളയും അപ
വാദവും പറകയും അവന്റെ നല്ല നാമത്തെ കെടുക്കുകയും അവന്റെ
നന്മയെല്ലാം മുടക്കുകയും മാരണം ക്ഷുദ്രം മുതലായ പൈശാചിക ക്രിയ
കളെകൊണ്ടു അവന്നു അപായം വരുത്തുകയും ചെയ്യുന്നതും കൂട കുലപാ
തകം തന്നേ. ഒടുവിൽ വല്ലവന്റെ നേരെ തനിക്കു കൈപ്പും കാണരായ്മ
യും പൊറുക്കരായ്മയും പകയും മറ്റും ഉണ്ടാകുന്നതു ദൈവം മുമ്പാകെ
സാക്ഷാൽ കലപാതകം തന്നേ ആയിരിക്കുന്നു. ആകയാൽ തന്റെ സ
ഹോദരനെ സ്നേഹിക്കാത്തവൻ കുലപാതകൻ എന്നു തിരുമൊഴിയുള്ള
തിനാൽ യാതൊരു മനുഷ്യനെ ഹീനജാതിയെന്നു വെച്ചു നിന്ദിച്ചു ധിക്ക
രിക്കുന്നതും കൂടെ നരഹത്തി അത്രേ.

ഇപ്രകാരം എല്ലാം ചിന്തിച്ചാൽ മനുഷ്യൻ അത്യുന്നത ദൈവത്തിൻ
സാദൃശ്യത്തിൽ ഉള്ളവനായിരിക്കകൊണ്ടു മനുഷ്യനെ മേല്പറഞ്ഞപ്രകാരം
ഒടുക്കുന്നവൻ സൃഷ്ടാവിനെ തുഛ്ശീകരിക്കുന്നു. ഇങ്ങനെയുള്ളവർ അവന്റെ
നീതിയുള്ള ന്യായവിധിയിൽനിന്നു ഒഴിഞ്ഞു പോകയില്ല, താനും.

എന്നാൽ ജീവനെ നശിപ്പിക്കയല്ല അതിനെ രക്ഷിക്ക എന്നത്രേ ൟ
കല്പനയുടെ സാരം ൟ കാൎയ്യം നമുക്കു സാധിപ്പാൻ വേണ്ടുന്ന ഉപായ
ങ്ങൾ ആവിതു. തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
അയല്ക്കാരന്റെ ജീവന്നു ഹാനി വരാതെ തുണെക്കുന്നതു തന്റെ സ്വന്ത
ജീവനെ പരിപാലിക്കുന്നതാകുന്നു. കത്തുന്ന അയൽ വീട്ടിൻ തീ കെടുക്കു
ന്നതു സന്ത വീട്ടിനെ തീ ഭയത്തിൽനിന്നു ഉദ്ധരിക്കുന്നതു അത്രേ. കരയു
ന്നവരോടു കൂടെ കരകയും സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്ക
യും വേണം. എല്ലാ മനുഷ്യൎക്കു ആവോളം നന്മ ചെയ്തയും അവരെകൊ
ണ്ടു നന്മയെ പറകയും അവരിൽ സമാധാനം നടത്തിക്കയും അവരുടെ
സങ്കടങ്ങളെ പോക്കുകയും ചെയ്ക. ബലത്തിന്നു കഴിയാത്തതു സ്നേഹത്തി
ന്നു കഴിയും താനും. സകലത്തിലും പരമായി ശത്രുക്കളെ സ്നേഹിക്കയും
പകെക്കുന്നവരിൽ പ്രിയം ഭാവിക്കയും ചെയ്യേണം എന്നതു ലോകരക്ഷി
താവിൻ വഴിയത്രേ; സ്നേഹത്തിന്നു സ്നേഹമല്ലോ മുരടു. അപകാരിക്കുപ
കാരം ചെയ്യുന്നതിൽ വല്ലഭനാക. പരമന്യായമോ ദയയത്രേ. ഇങ്ങനെ
ഭയഭക്തിയോടും വിശ്വസ്തതയോടും ചെയ്യുന്നവൻ സ്വൎഗ്ഗസ്ഥപിതാവി
ന്റെ കുട്ടിയും ദൈവത്തെ ആത്മാവിലും സത്യത്തിലും ഉപാസിക്കുന്ന
വൻ നിത്യജീവന്നു പങ്കാളിയും ആയിരിക്കേയുള്ളൂ.

Mangalore, Basel Mission Book & Tract Depository, 1879.

Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/264&oldid=188449" എന്ന താളിൽനിന്ന് ശേഖരിച്ചത്