താൾ:CiXIV131-6 1879.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

No. 9.

THE DECALOGUE

THE SIXTH COMMANDMENT

ദശവാക്യാമൃതം

ഏഴാം പൎവ്വം

ആറാം കല്പന: നീ കുല ചെയ്യരുതു.

ആരോടും അടിപിടി കൂടുകയും വല്ലവന്നും നഞ്ഞും വിഷവും
കൊടുക്കയും ആരേയെങ്കിലും വെള്ളം തീ മുതലായവറ്റിൽ ഉന്തി ത
ള്ളിയിട്ടു ജീവഹാനി വരുത്തുകയും വല്ലപ്രകാരം യാതൊരുവന്റെ
ദേഹിദേഹങ്ങൾക്കു കേടു പിണെക്കുകയും ആപത്തു വരുത്തുകയും
ചെയ്യരുതു എന്നു ഈ കല്പന വിലക്കുന്നു.

"ആരെങ്കിലും മനുഷ്യന്റെ രക്തത്തെ ചൊരിയിച്ചാൽ അവന്റെ
രക്തം മനുഷ്യനാൽ ചൊരിയിക്കപ്പെടേണം" എന്നു ജലപ്രളയത്തി
ന്റെ ശേഷം പുതുവംശപിതാവിനോടു ദൈവം അരുളിയതു. അ
തിന്റെ പൊരുളോ ഒരുവൻ കുല ചെയ്താൽ കോയ്മ അവന്റെ തല
വെട്ടിയോ തൂക്കിയോ വെടിവെച്ചോ കൊല്ലിക്കേണം എന്നു തന്നേ.
കോയ്മയുടെ അറിയായ്മയാലോ മറോ കുലക്കുറ്റം തെളിയാതെ
പോയാലും ഹൃദയജ്ഞാതാവും ന്യായാധിപതിയും കൎത്താവുമായ
ദൈവത്തിന്റെ തിരുമുമ്പിൽ അവന്നു ഒളിച്ചോടിപ്പോകുവാൻ കഴിക
യില്ല. ആയവൻ ആൎക്കും അറിയായി വരാത്ത കുലപാതകന്മാൎക്കും
കൂടെ അവരവരുടെ ക്രിയെക്കു തക്ക പ്രതിഫലം അതിശയമാകുംവ
ണ്ണം കൊടുക്കുന്നതു കാണ്മാനുണ്ടു. ഇഹത്തിൽ പരസ്യമാകാത്ത കു
ലപാതകന്മാൎക്കു താൻ പരത്തിൽ ന്യായവിധി നടത്തുകയും ചെയ്യും.

സ്വീച്ചൎലാന്തു എന്ന ദേശത്തിലേ ഓരൂരിൽ ദരിദ്രരായ അമ്മ
യഛ്ശന്മാൎക്കു ഒരു മകൻ ഉണ്ടായിരുന്നു. അവൻ പണിക്കായിട്ടു നാ
ടുവിട്ടു ദൂരദേശത്തു പോയി എഴുത്തറിയായ്കകൊണ്ടു പെറ്റവൎക്കു ക
ത്തയക്കുകയോ അവരിൽനിന്നു എഴുത്തു കിട്ടുകയോ ചെയ്വാൻ പാ
ടില്ലാതെ അഞ്ചാറു വൎഷം കഴിഞ്ഞതിൽ പിന്നേ താൻ വേണ്ടുന്ന
മുതൽ സമ്പാദിച്ചു നാട്ടാധി പൊറുത്തു കൂടാഞ്ഞതുകൊണ്ടു അ
വൻ ഒരു ചങ്ങാതിയോടു കൂടി സ്വദേശത്തിലേക്കു പുറപ്പെട്ടു. ഒരു
നാൾ വൈകുന്നേരം തന്റെ ഊരിൽ എത്തിയപ്പോൾ തന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/261&oldid=188441" എന്ന താളിൽനിന്ന് ശേഖരിച്ചത്