താൾ:CiXIV131-6 1879.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങുക, കാരണം ദൈ
വത്തിൽനിന്നല്ലാതെ അധികാരം ഒന്നുമില്ല. അധികാരത്തോടു മറുക്കുന്ന
വൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. അന്യായം കുലപാതകം മുതലാ
യ ദുഷ്ക്കൎമ്മങ്ങളെ തടുത്തു കള്ളന്മാർ മുതലായവരെ ശിക്ഷിച്ചു നീതിന്യാ
യങ്ങളെ നടത്തി നല്ല പ്രജകളെ രക്ഷിച്ചു പരിപാലിക്കേണ്ടതിന്നു കോയ്മ
ദൈവത്താൽ നിയമിക്കപ്പെട്ടതായിരിക്കുന്നു. മരത്തണലിൽ ഇരിക്കുന്ന
വൻ മരത്തെ നൊമ്പിക്കരുതു. നായ്ക്കല്ലകളെയും കളകളെയും പറി
ച്ചുകളയാതെ ഞാറിനെ ഞെരുക്കുന്നവൻ ദുഷ്ടന്മാൎക്കു മിത്രനും ശിഷ്ടന്മാ
ൎക്കു ശത്രുവും അത്രേ. ആകയാൽ കോയ്മ നല്ലവരെ രക്ഷിച്ചു ദുഷ്ടന്മാരെ
ശിക്ഷിക്കുന്നതുകൊണ്ടു നാം അവൎക്കു എവ്വിധത്തിൽ പിന്തുണയായി ഇ
രിക്കേണം; ആ സംഗതിയാൽ; ദൈവത്തെ ഭയപ്പെടുവിൻ രാജാവെ മാ
നിപ്പിൻ എന്നും രാജാവിനുള്ളതിനെ രാജാവിന്നും ദൈവത്തിന്നുള്ളതി
നെ ദൈവത്തിനും ഒപ്പിപ്പിൻ എന്നും ദൈവം കല്പിക്കുന്നു. അതുകൂടാതെ
നിങ്ങൾ ഭക്തിയിലും ക്ഷാന്തിയിലും മൎയ്യാദയിലും ജീവനം കഴിച്ചു എ
ല്ലാമനുഷ്യൎക്കു വേണ്ടിയും രാജാക്കന്മാൎക്കു വേണ്ടിയും അധികാരികൾക്കു
വേണ്ടിയും ദൈവത്തോടു പ്രാൎത്ഥിക്കയും യാചിക്കയും ചെയ്വിൻ.

കോയ്മ രാജ്യമെന്ന ഗ്രഹത്തിൽ തലയെന്നു പറയാം. അതു കെട്ടുപോ
യാൽ വീടു മുഴുവനും നശിക്കും. ദൈവത്തെ കുറിച്ചുള്ള ഭയഭക്തി തലയു
ടെ മുഖവും, മമതയും സ്നേഹവും അതിന്നു നെറ്റിയും, രാജപ്രജാധൎമ്മ
ങ്ങൾ തലയുടെ മണ്ടയും എന്നു പറയാം. ഇങ്ങനെ എല്ലാവരും ഒത്തൊ
രുമിച്ചു കോയ്മെക്കു അനുകൂലമായിരിക്കേണം.

ഒടുവിൽ വേലക്കാരെ സകല ഭയത്തോടും യജമാനന്മാൎക്കു കീഴടങ്ങി
യിരിപ്പിൻ. ദൃഷ്ടിസേവകൊണ്ട് മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായല്ല
ദൈവത്തിൻ ജനങ്ങളായിട്ടു അവന്റെ ചിത്തത്തെ മനഃപൂൎവ്വമായിട്ട്
നിവൃത്തിക്കുന്നവരായി സേവിപ്പിൻ.

മാനുഷസേവകന്നു മനുഷ്യർ ശമ്പളം കൊടുക്കുന്നു. ദൈവസേവക
ന്നു ദൈവമത്രേ പ്രതിഫലം നല്കുന്നു. വിശ്വസ്തത എല്ലാറ്റിൽ മഹാലാ
ഭം തന്നെ. പെറ്റോരും മക്കളും ഗുരുശിഷ്യന്മാരും യജമാനരും വേലക്കാ
രും കോയ്മയും കുടികളും ഇവരെല്ലാവരും ദൈവത്തിന്നു കണക്കു ബോധി
പ്പിക്കേണ്ടുന്നവർ ആകകൊണ്ടു നാം ഓരോരുത്തർ നമ്മുടെ നിലെക്കു
തക്ക മുറയെ ഒപ്പിക്കേണ്ടതിന്നു ദൈവം തന്നെ നമ്മെ കോപ്പുള്ളവരാക്കി
തീൎക്കേണമേ.

Mangalore, Basel Mission Book & Tract Depository, 1879.

Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/260&oldid=188439" എന്ന താളിൽനിന്ന് ശേഖരിച്ചത്