താൾ:CiXIV131-6 1879.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

പെണ്ണിനെ റിവാഹം ചെയ്തു. ധനമദത്താൽ ഗൎവ്വിച്ചുവെങ്കിലും വേളി
കഴിഞ്ഞിട്ടു ഒരു കൊല്ലം കഴിയുന്നതിന്നിടയിൽ കെട്ടിയവൾ മരിച്ചു കുഴി
ച്ചിടുമ്പോൾ അവൻ വളരെ തൊഴിച്ചു കരഞ്ഞു. അവൾ സന്തതി കൂടാ
തെ മരിക്കകൊണ്ടു ആ നാട്ടുമുറപ്രകാരം സ്ത്രീധനത്തെ അവളുടെ ബ
ന്ധുക്കൾക്കു തിരികേ ഏല്പിക്കേണ്ടി വന്നു. തന്റെ വലിപ്പത്തിന്നും ഉയ
ൎച്ചെക്കും പെട്ടന്നു തട്ടിയ താഴ്ചകൊണ്ടു വീണ്ടും ദരിദ്രനായി മുമ്പേ ശീലി
ച്ച സുഖഭോഗങ്ങൾ ഇല്ലാതെ വലഞ്ഞിട്ടും പണിയെടുപ്പാൻ മനസ്സു
വെക്കായ്കയാൽ കപ്പാനും കവരുവാനും തുടങ്ങിയാറെ ഒടുവിൽ കളവു കു
റ്റത്തിൽ ഉൾ്പെട്ടു നാടു കടത്തപ്പെടുവാൻ ഇടവരികയും ചെയ്തു.

എങ്കിലോ മക്കൾ പെറ്റവൎക്കു പ്രത്രുപകാരം ചെയ്തു അവരുടെ അ
നുഗ്രഹം കൈക്കലാക്കേണം. പെറ്റവരുടെ ആശീൎവ്വാദം വലിയ മുതലി
നേക്കാൾ മക്കൾക്കു മഹാലാഭം തന്നെ എന്നതു നല്ലൊരു കഥയാൽ വി
ളങ്ങും. വിവാഹപരുവമുള്ള ഒരു കന്യക തന്റെ നാൾ കഴിച്ചലിന്നും ദ
രിദ്രതയും രോഗവും വയസ്സുമുള്ള വിധവയായ അമ്മയുടെ കഴിച്ചലിന്നും
വേണ്ടുന്നവറ്റെ സമ്പാദിക്കേണ്ടുന്നതിനു തുന്നൽ മുതലായ പണികളെ
ചെയ്തുവന്നു. തനിക്കു എത്ര പ്രയാസം വന്നിട്ടും അമ്മയെ കുറിച്ചു മുഷി
യാതെ വളരെ സ്നേഹത്തോടേ നോക്കി വേണ്ടുന്ന ശുശ്രൂഷ ചെയ്തുപോ
ന്നു. ഇങ്ങനേ ഇരിക്കുമ്പോൾ ധനവാനും ഘനശാലിയുമായ ഒരു ബാല്യ
ക്കാരൻ അവളെ സ്നേഹിച്ചു വിവാഹത്തിന്നായി ചോദിച്ചപ്പോൾ താൻ
വേളി കഴിച്ചാൽ അമ്മയെ പോറ്റി ശുശ്രൂഷിക്കുന്നതിന്നു ഇനിമേൽ അ
ത്ര ഇട ഉണ്ടാകയില്ലെന്നു ശങ്കിച്ചു തന്നെയും അവനെയും നോക്കി എ
ത്രയും മനസ്സും സന്തോഷവും ഉണ്ടായിരുന്നിട്ടും അമ്മയേ വിചാരിച്ചിട്ടു
സമ്മതപ്പെടാതെ ഇരുന്നു. അതിനെ കേട്ട ജനങ്ങളിൽ പലർ കാറ്റടി
ക്കുമ്പോൾ തുറ്റാത്ത വമ്പൊണ്ണത്തി എന്നു വിചാരിച്ചു അവളെ തുഛ്ശീ
കരിച്ചു എങ്കിലും ചിലർ അവൾ ഒരു ശുദ്ധകന്യകാരത്നം തന്നെ എന്നു
വെച്ചു അവളെ മാനിച്ചുപോന്നു. മേല്പറഞ്ഞ ബാല്യക്കാരൻ മറ്റൊരു
ത്തിയെ വിവാഹം ചെയ്തു. അവൻ വിവാഹം ചെയ്തു ൮ മാസങ്ങളുടെ
ശേഷം ഇവളുടെ അമ്മ കഴിഞ്ഞു പോയി. ആ ഇടെക്കു തന്നെ ആ ബാ
ല്യക്കാരനും ൟ ലോകത്തെ വിട്ടു. അവൾ മാതൃസേവയെ വിട്ടു അവനെ
കെട്ടിയിരുന്നുവെങ്കിൽ അമ്മയും കെട്ടിയവനും മരിച്ചുപോയ ദുഃഖം അവ
ളെ ബഹു കഷ്ടത്തിൽ ആക്കുമായിരുന്നു. അമ്മ മരിച്ചതിൽ പിന്നെ ന
ല്ല ഒരു ഭക്തനും കഴിച്ചലിന്നു വകയുള്ളവനുമായ ഒരു ബാല്യകാരൻ അ
വളുടെ സുശീലത്തെ അറിഞ്ഞു അവളെ വിവാഹം ചെയ്തു. പിന്നെ അ
വൾ വീട്ടുകാൎയ്യത്തിൽ ദൈവാനുഗ്രഹം ലഭിച്ചവളായി മക്കളെയും പേരമ
ക്കളെയും കണ്ടു ദീൎഘായുസ്സോളം ജീവിച്ചു ഒടുക്കം ദൈവം തന്റെ ഭക്ത
ന്മാൎക്കു കൊടുക്കുന്ന രാജ്യത്തിൽ പ്രവേശിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/259&oldid=188437" എന്ന താളിൽനിന്ന് ശേഖരിച്ചത്