താൾ:CiXIV131-6 1879.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

"മുമ്പേ ദൈവരാജ്യത്തേയും അവന്റെ നീതിയേയും അനേഷിപ്പിൻ"
(മത്തായി ൬, ൩൩.) നിങ്ങൾ അങ്ങനെ ചെയ്താൽ അന്നവസ്ത്രാദികൾ
നിങ്ങൾക്കു എങ്ങനെയെങ്കിലും കിട്ടും എന്ന വചനം സത്യവേദത്തിൽ ഉ
ണ്ടല്ലോ. ൟ വചനത്തെ ഞാൻ എന്റെ നടപ്പിന്നു പ്രമാണമാക്കി വന്ന
തുമുതൽ എനിക്കു നഷ്ടമല്ല ആദായവും സുഖവും സമാധാനവും മാറുന്നി
ല്ല എന്നു പറഞ്ഞതിന്നു മറ്റവൻ: നീ പറഞ്ഞതു സത്യമായിരിക്കാം എ
ന്നു ചൊല്ലി അന്നു മുതൽ പള്ളിയിൽ ചെന്നു ദൈവവചനത്തെ കേട്ടു
പ്രാൎത്ഥിക്കുന്നതിൽ താല്പൎയ്യപ്പെട്ടു. അങ്ങനെ ദൈവകരുണയാൽ തന്റെ
കഴിച്ചലിന്നു വഴിച്ചലുണ്ടായി ക്രമേണ അലോസരം കൂടാതെ തന്റെ ക
ടങ്ങളെ തീൎത്തു സുഖത്തിൽ കാലവും കഴിച്ചു പോന്നു.

സ്വസ്ഥനാളിൽ രാവിലേ സമ്പാദിച്ചതു സന്ധ്യെക്കിടയിൽ വഴുതി
പോകും. ഞായറാഴ്ചയിൽ ദൈവത്തെ ഉപാസിക്കാത്തവൻ പിശാചെ
സേവിക്കും. ദൈവത്തിനു ഒപ്പിക്കേണ്ടുന്ന മനസ്സു ഹൃദയം ശക്തികളെ
ഒപ്പിക്കാത്തവന്റെ കയ്യിൽനിന്നു പിശാചു അവറ്റെ തട്ടിപ്പറിച്ചു തനി
ക്കു സ്വാധീനപ്പെടുത്തും. പാഠശാലയിലും പ്രാൎത്ഥനാലയത്തിലും പോ
കുന്ന വഴിയിൽ കൂടി ചെല്ലാത്തവൻ നേരെ തുറുങ്കിലേക്കു പോകുന്ന വഴി
യിൽ നടക്കും. എന്നതു ഒരു കഥകൊണ്ടു ദൃഷ്ടാന്തപ്പെടുത്താം: ഒരു പട്ട
ണത്തിൽ നാലഞ്ചു ബാല്യക്കാർ ഒന്നിച്ചുകൂടി കടന്നു പോകുന്നവരെ പ
രിഹസിക്കയും ഞായറാഴ്ചയിൽ പള്ളിയിൽ പോകാതെ ആരും ഇല്ലാത്ത
കുടികളിൽ കടന്നു ഓരോ അനൎത്ഥങ്ങളെ വരുത്തുകയും റാക്കുപീടികയിൽ
ചെന്നു കുടിച്ചു കലശൽ കൂടുകയും ചെയ്യും. എന്നാൽ ആ ബാല്യക്കാരിൽ
ഒരുവന്റെ മനസ്സാക്ഷി ഉണൎന്നു താൻ ചെയ്ത ദോഷത്തിന്നു അനുതാപം
ജനിച്ചാറെ ആ തായാട്ടുകാരെ വിട്ടകന്നു സന്മാൎഗ്ഗികളോടു ചേൎന്നു ഒരു നൽ
പെണ്ടിയെ വേട്ടു കുടിഭാരം ചുമന്നു പോന്നു. ഇങ്ങനെ ഇരിക്കയിൽ ന്യാ
യാധിപതിസ്ഥാനം ഏറി ചില കൊല്ലങ്ങൾ കഴിഞ്ഞശേഷം ഒരു ദിവ
സം അവൻ ഒരു തടവുകാരനെ ശിക്ഷെക്കു വിധിക്കേണ്ടി വന്നു. ആയ
വനെ വിസ്തരിക്കുമ്പോൾ ആ തടവുകാരനെ മുമ്പേ എപ്പോഴെങ്കിലും ക
ണ്ടിരിക്കേണം എന്നു തനിക്കു തോന്നി, അവന്റെ മുമ്പിലേത്ത നടപടി
യെ തൊട്ടു ചോദിച്ചപ്പോൾ ഇവൻ തന്റെ ബാല്യപ്രായത്തിലുള്ള കൂട്ടു
ചങ്ങാതികളിൽ ഒരുവനെന്നറിഞ്ഞു ആ കൂട്ടുചങ്ങാതികളുടെ കാൎയ്യത്തേ
യും അന്വേഷിച്ചാറെ തടവുകാരൻ: അവർ എല്ലാവരും കളവുകുറ്റ
ത്തിൽ അകപ്പെട്ടു ശിക്ഷിക്കപ്പെട്ടു പോയി എന്നു പറഞ്ഞു. ഇതു കേട്ടു
ന്യായാധിപൻ തന്നെ ൟ വക അനൎത്ഥങ്ങളിൽനിന്നു വിട്ടവിച്ച ദൈവ
ത്തെ പുകഴ്ത്തി.

എന്നാൽ ദൈവവചനത്തെ കേട്ടാൽ പോരാ ആയതിനെ ഹൃദയ
ത്തിൽ സൂക്ഷിച്ചു കൊള്ളേണ്ടതു. കിണറ്റിൽനിന്നു കോരിയ നീരിനെ
വീട്ടിലേക്കു ചുമന്നുകൊണ്ടു പോകുന്നതിന്നിടയിൽ ചോൎന്നു പോയാൽ
പാത്രത്തെ കഴുത്തോളം നിറച്ചാലും എന്തു പ്രയോജനം, പിന്നേ ചര
തിച്ച വചനത്തിന്നു തക്ക ഫലങ്ങളും വേണം. ആ ഫലങ്ങളത്രേ സത്യ
ദൈവാരാധന. എങ്ങനെ എന്നാൽ പിതാവായ ദൈവത്തിന്മുമ്പാകേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/255&oldid=188428" എന്ന താളിൽനിന്ന് ശേഖരിച്ചത്