താൾ:CiXIV131-6 1879.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

"ഞാൻ ഇപ്പോൾ നിന്റെ ശരീരത്തെ അലങ്കരിക്കുന്നപ്രകാരം പിതാവാ
യ ദൈവം നിന്റെ ആത്മാവിനെ അലങ്കരിക്കട്ടേ"! എന്നും കന്യകമാരാ
യ പുത്രിമാരുടെ തലയിൽ തലമൂടിവസ്ത്രം ഇട്ട കൊടുക്കുമ്പോൾ "ഉടയ
വനായ ക്രിസ്തൻ സ്വൎഗ്ഗരാജ്യത്തിൻ കിരീടത്തെ നിന്റെ തലയിൽ ചൂടി
ക്കുമാറാക"! എന്നും അനുഗ്രഹിച്ചു പ്രാൎത്ഥിക്കും.

എന്നാൽ ഞായറാഴ്ചയെ സസ്ഥനാളായി ആചരിക്കുന്നതു മുതലാളി
കൾക്കും ധനവാന്മാൎക്കും പറ്റും അന്നു ഉപജീവിക്കുന്നവൎക്കു കൊള്ളു
ന്നതല്ല എന്നു നിനെച്ചു എന്റെ പുരയെ ആർ കാക്കും എന്നും ഞാനും
കുഡുംബവും എങ്ങനെ കഞ്ഞി കുടിക്കും എന്നും മറ്റും സംശയച്ചോദ്യ
മുള്ളവരോടു: പ്രാൎത്ഥനെക്കായി പള്ളിയിൽ പോകുന്നവരുടെ വീടിനെ
ദൈവം തന്നെ കാക്കും എന്നും ഞായറാഴ്ചയിൽ തൊഴിൽ വിട്ടു പ്രപഞ്ച
കാൎയ്യങ്ങളെ വരഞ്ഞു ദൈവവചനത്തെ വായിച്ചും കേട്ടും പ്രാൎത്ഥിക്കുന്ന
തിനാലും ചേതം തട്ടാതെ ശുഭമായി തീരുകേയുള്ളു എന്നും കേൾ്പിക്കേണ്ട
തു. ഭിക്ഷാദാനം കൊടുക്കുന്നവൻ ദരിദ്രപ്പെടും എന്നു ശങ്കിക്കുമാറില്ല
ല്ലോ. അങ്ങനെ തന്നെ ദൈവകല്പനപ്രകാരം സ്വസ്ഥനാളിനെ കൊ
ണ്ടാടുന്നവർ ഇളമപ്പെടുന്നില്ല. ഇതിന്നു ഒരു കഥയെ കേട്ടാലും: ഒരൂരിൽ
അയല്ക്കാരായ രണ്ടു ചെമ്പോട്ടികൾ പാൎത്തിരുന്നു. അവരിൽ ഒരുവൻ
വളരെ മക്കളുള്ള കുഡുംബക്കാരനും മറ്റവൻ മക്കളില്ലാത്തവനുമായിരുന്നു.
മക്കളുള്ളവൻ ആറു ദിവസം എല്ലുമുറിയ പണി എടുത്തു ഞായറാഴ്ചയിൽ
കുഡുംബത്തോടു കൂടെ പള്ളിക്കു പോകയും ദൈവവചനത്തെ വായിച്ചും
കേട്ടും പ്രാൎത്ഥിക്കയും ചെയ്യും. മറ്റവനോ ഇടവിടാതെ ഞായറാഴ്ചയിലും
തന്റെ കൈത്തൊഴിൽ എരിവോടെ നടത്തീട്ടും നേട്ടം എല്ലാം മണലിൽ
വെള്ളം പകൎന്നപോലെ ചെലവാകയും താൻ കടമ്പെടുകയും ചെയ്തു.
അതിനാൽ നന്ന ദുഃഖിച്ചു വലഞ്ഞപ്പോൾ ഒരു ശനിയാഴ്ച വൈകുന്നേ
രം ആ കുഡുംബിയുടെ പുരയിൽ ചെന്നു തന്റെ മുട്ടുപാടും കിണ്ടപ്പാടും
എല്ലാം അവന്റെ മുമ്പിൽ വിളമ്പിയതാവിതു: ഇതൊരു ദുൎദ്ദേവതയോ
എന്തോ? ഞാൻ കഷ്ടപ്പെട്ടു പ്രയത്നിക്കുന്നപ്രകാരം നീ പ്രയാസപ്പെടാ
തെയും പോറ്റുവാൻ നിണക്കു അഞ്ചാറ് ആളുകൾ ഉണ്ടായിരുന്നിട്ടും നീ ക
ടത്തിൽ വീഴാതെയും സുഖത്തോടെ കാലം കഴിച്ചു വരുന്നുവല്ലോ. ഞാൻ
എത്ര പ്രയത്നിച്ചിട്ടും കഴിച്ചലിന്നു എത്തുന്നതും കടം തിരുന്നതുമില്ലാ ഒന്നും
ഫലിക്കുന്നതുമില്ലാ. ഇതിന്റെ സംഗതി എന്തു എന്നു ചോദിച്ചതിന്നു മറ്റ
വൻ: നാള രാവിലേ വീണ്ടും ഇങ്ങു വന്നാൽ നിണക്കു സഫലമായ്വരുന്ന
ഒരു വഴിയെ ഞാൻ കാണിക്കാം എന്നു പറഞ്ഞു. പിറ്റേന്നു പുലൎച്ചെ
ക്കു ചെന്നപ്പോൾ ഇവൻ പള്ളിയിലേക്കു പോകുന്ന വഴിയെ അവനെ
കാണിച്ചു ഒരുമിച്ചു ആരാധനെക്കു കൂട്ടിക്കൊണ്ടു പോകുവാൻ ഭാവിച്ച
പ്പോൾ ആ കടുമ്പണിക്കാരൻ: പള്ളിയിലേക്കു പോകുന്ന ൟ വഴിയെ
ഞാൻ ചെറുപ്പം മുതൽ അറിയുന്നതല്ലാതെ പള്ളിയിലേക്കു പോകുന്ന
ചട്ടം എനിക്കുമുണ്ടു. അതിനെ എനിക്കു യാതൊരുത്തനും കാണിപ്പാൻ
ആവശ്യമില്ലയെന്നു മുഖം തെല്ലു കറുപ്പിച്ചു പറഞ്ഞപ്പോൾ ആ ഭക്തൻ:
ദേഹാത്മാക്കളുടെ സൌഖ്യത്തിന്നു ഞാൻ മറ്റൊരു വഴി അറിയുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/254&oldid=188426" എന്ന താളിൽനിന്ന് ശേഖരിച്ചത്