താൾ:CiXIV131-6 1879.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

സന്തോഷപരിപൂൎണ്ണനായി തെളിഞ്ഞ മുഖത്തോടേ കീൎത്തനങ്ങളെ ഉ
ണ്ടാക്കി പാടി: എന്റെ മണവാളനായ ക്രിസ്തന്റെ നാമം നിമിത്തം ആ
യിരം കുറി മരണം സഹിക്കേണ്ടി വന്നാലും വേണ്ടതില്ല എന്നു പറഞ്ഞു
ക്രിസ്തന്റെ നാമത്തെ ഉള്ളിൽ കരുതി വായികൊണ്ടു തള്ളിപ്പറഞ്ഞു ശ
ത്രുക്കളെ സന്തോഷിപ്പിച്ചു വഞ്ചിക്കരുതോ എന്നു ചിലർ പറഞ്ഞതിന്നു
അവൻ: തന്റെ പട്ടാങ്ങുടയവനെ വിട്ടു മറുത്തു പറവാൻ ആൎക്കും എ
ന്റെ നാവിനെ ഹേമിച്ചു കൂടാ; എനിക്കു ഹൃദയത്തെ തന്നവൻ നാവിനേ
യും കൊടുത്തിരിക്കുന്നു എന്നു തീൎച്ചയുള്ള പ്രത്യുത്തരം പറഞ്ഞു ധീരനാ
യി നോവും ചാവും പേടിക്കാതെ സാക്ഷിമരണം ഏല്ക്കുകയും ചെയ്തു.

ലൂഥർ എന്ന മറ്റൊരു വിശ്വാസവീരന്റെ അവസ്ഥയിലും ദൈവ
നാമത്തിന്റെ പ്രബലമായ സ്വീകാരം കാണാം. തന്റെ ഉപദേശത്തെ
വിടുവാനോ പിടിപ്പാനോ വേണ്ടി രാജസഭയിൽ ചെല്ലുവാൻ ഗൎമ്മാനച
ക്രവൎത്തിയുടെ തിരുവെഴുത്തു ലൂഥരിന്നു കിട്ടിയപ്പോൾ അവന്റെ സ്നേഹി
തന്മാരിൽ ചിലർ: നിങ്ങൾ പോകരുതു; പോയാൽ മടങ്ങി വരികയില്ല
എന്നു പറഞ്ഞു തടുത്തു നിന്നു. അവൻ പറഞ്ഞതു എതിരാളികൾ ഇ
വിടെ മുതൽ ആസ്ഥാനമണ്ഡപം വരേ വഴി നീളെ ആകാശത്തോളം ഉ
യരത്തിൽ മേലേരി കൂട്ടി എരിച്ചിരുന്നാലും ഞാൻ ക്രിസ്തന്റെ മഹാതി
രുനാമത്തിൽ പോയി രാജസഭയിൽ ഉള്ള മഹാപുലിയുടെ അണപ്പല്ലു
കളിൽ നിന്നുംകൊണ്ടു ക്രിസ്തുനാമത്തെ സ്വീകരിക്കും എന്നു ചൊല്ലി അ
വൻ പുറപ്പെട്ടു; പട്ടണത്തോടണഞ്ഞാറെ കൂടയുള്ള ചങ്ങാതിമാർ വീ
ണ്ടും അവനെ തടുത്തതിന്നു അവൻ: ൟ പട്ടണത്തിലേ വീടുകളുടെ മേൽ
ഉള്ള ഓടുകളുടെ എണ്ണത്തോളം ദുരാത്മാക്കളും പിശാചുക്കളും ഉണ്ടായിരു
ന്നാലും ഞാൻ അങ്ങു ചെല്ലാതെ ഇരിക്കയില്ല എന്നു പറഞ്ഞു രാജസഭ
യുടെ മുമ്പാകെ ചെന്നു നിന്നു സ്വീകരിച്ചതാവിതു: എപ്പോഴും മെയ്യാ
യി അനുഭവിച്ചതിനെ ഞാൻ തള്ളിപ്പറകില്ല അനാഥനാഥനും ഉല
കക്കാൎത്താവും ആയ ദൈവം എനിക്കു സഹായിപ്പൂതാക. ആമെൻ.

൩. നാം ദൈവനാമത്തെ കൊണ്ടാടുകയും വേണം.

മനുഷ്യരെ പ്രസാദിപ്പിപ്പാൻ ഭാവിക്കുന്നവർ അവൎക്കു ഇഷ്ടമുള്ളതി
നെ കൊടുക്കുന്നു. ദൈവത്തെയോ അവൻ തന്ന ശുദ്ധകൃപാദാനങ്ങളെ
നന്ദിയോടെ കൈക്കൊണ്ടു പോറ്റി പുകഴുകയും ചെയ്യാം; ദൈവത്തി
ന്റെ ഉപകാരങ്ങളെ ഓൎത്തു കൊണ്ടാടി സ്തുതിക്കുന്നതു തന്നെ അപേക്ഷ
യേക്കാൾ അവന്നു ഹിതമാകുന്നു. ആരെങ്കിലും കഷ്ടപ്പെടുമ്പോൾ ദൈ
വത്തോടു കെഞ്ചി മുറവിളിക്കാം. എന്നാൽ സുഖദുഃഖങ്ങൾ ദൈവത്തി
ന്റെ ദയ അത്രേ എന്നു സത്യവിശ്വാസികൾ മാത്രം അറിഞ്ഞു ദൈവ
ത്തെ വാഴ്ത്തി സ്തുതിച്ചു കൂടൂ. ദൈവത്തെ സ്നേഹിക്കുന്നവന്നു മാത്രമേ അവ
നെ യോഗ്യമായി കീൎത്തിപ്പാൻ കഴികേയുള്ളൂ.

Mangalore, Basel Mission Book & Tract Depository, 1878.

Printed at the Basel Mission Press.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/252&oldid=188423" എന്ന താളിൽനിന്ന് ശേഖരിച്ചത്