താൾ:CiXIV131-6 1879.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

"റഞ്ഞ തീ എത്ര വലിയ വനത്തേ കത്തിക്കുന്നു; നാവും തീ തന്നേ. അനീ
"തിലോകമായിട്ടു നാവു നമ്മുടെ അവയവമദ്ധ്യത്തിൽനിന്നു കൊണ്ടു സ
"ൎവ്വദേഹത്തേയും മലിനമാക്കുകയും നരകത്താൽ ജ്വലിക്കപ്പെട്ടു ആയു
"സ്സിന്റെ ചക്രത്തെ ജ്വലിപ്പിക്കയും ചെയ്യുന്നു." (യാക്കോബ് 3, 6,8–10)

ഒരു തോൽക്കൊല്ലൻ (കിടാരൻ) ഒരുനാൾ ഒരു തോട്ടിൽ ഊറെക്കിട്ട
തോലുകളെ കഴുകി വെടിപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു മഴ പെ
യ്തതിനാൽ താൻ വളരെ കോപിച്ചു തന്റെ വലങ്കൈ ചുരുട്ടി മടക്കി ആ
കാശത്തിന്നു നേരേ ഉയൎത്തി: വേണ്ടാതേരം മഴ പെയ്യിക്കുന്ന ഈ ദേവ
ന്റെ വേണ്ടാതനം ഞാൻ ഇപ്പോൾ അടക്കും എന്നു പറയുമ്പോൾ ത
ന്നേ ഉണ്ടായ ഇടി ഓങ്ങി നില്ക്കുന്ന അവന്റെ കൈക്കു തട്ടി അത്യാപ
ത്തിൽ ആകയും ചെയ്തു.

ദൈവനാമം ചൊല്ലി കള്ളസ്സത്യം ചെയ്യുന്നവൻ ശാപഗ്രസ്തൻ ത
ന്നേ. ഒരു സായ്പു കലീനയായൊരു വിധവയോടു: നിങ്ങളെ ഞാൻ വിവാഹം
ചെയ്യുമെന്നു വാക്കു കൊടുത്തു വിശ്വസിപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന
മുതലെല്ലാം വശത്താക്കിയശേഷം തന്റെ വാക്കു മാറ്റി അവളെ ചതി
ച്ചു വിവാഹം ചെയ്യാതെ വിട്ടുകളഞ്ഞു. ൟ കാൎയ്യത്തെ കൊണ്ടു അവൾ
അവന്റെ മേൽ ആസ്ഥാനത്തിൽ സങ്കടം ബോധിപ്പിച്ചു. ന്യായാധിപൻ
അവനെ കല്പിച്ചു വരുത്തിയപ്പോൾ അവൻ അവിടെ വെച്ചു കള്ളസ്സത്യം
ചെയ്തു വതുക്കിക്കളഞ്ഞു. ഇങ്ങനെ താൻ തെറ്റിപ്പോയെന്നു കണ്ടു താ
നും ചങ്ങാതികളുമായി തന്നെതാൻ മറന്നു ഏറ്റവും സന്തോഷിച്ചു. അടു
ത്തൊരുനാൾ താൻ ഒരു ചങ്ങാതിയുടെ ഭവനത്തിൽ വിരുന്നു ഉണ്മാനാ
യി പോയിരുന്നു. ആയതു കഴിഞ്ഞു താനും സ്റ്റേഹിതനും രാക്കാലം സവാ
രിയായി വീട്ടിലേക്കു മടങ്ങി വരും വഴിയിൽ തനിക്കു എതിരേ മറുകുതിര
യാളർ വരുന്നപ്രകാരം തോന്നി. ആയതു തന്റെ വൈരിയായ ആ സ്ത്രീ
യുടെ തുണയാളികൾ തന്നേ തന്നോടു പ്രതിക്രിയ ചെയ്യേണ്ടുന്നതിന്നു
വരുന്നു എന്നു ഉറപ്പിച്ചു ചങ്ങാതിയുടെ എതിൎവ്വാക്കൊന്നും കൂട്ടാക്കാതെ
ൟ മായാഭാവം ഉള്ള കണക്കു നമ്പി താൻ അതിന്നു നേരേ കുതിരയെ ശ
ക്തിയോടു ഓടിക്കുകയും തന്റെ കഠാരം ഊരി കൈ നീട്ടി ഓങ്ങുകയും ചെ
യ്തുകൊണ്ടു ഊക്കോടെ മുഞ്ചെല്ലുകയിൽ കുതിര ഇടറി വീഴുമ്പോൾ താൻ
കഠാരം ഏറ്റു മരിക്കയും ചെയ്തു. സൂക്ഷിച്ചു നോക്കിയാൽ ഇങ്ങനെയുള്ള
പല ദൈവശിക്ഷകൾ നമ്മുടെ നാട്ടിലും തട്ടുന്നതു തെളിവായി കാണാം.

പിന്നെ ആണയിട്ടും കൊണ്ടു പറകയും ചെറും വാക്കുറപ്പു കൊടുക്ക
യും ചെയ്യുന്നവരെ നന്നായി സൂക്ഷിച്ചു പരീക്ഷിച്ചാൽ അവർ സൎപ്പം
പോലേ ഇരുനാവുള്ളവരായി ചതിക്കുന്നതിനെ കാണാം. അതിനു ഒരു
ദൃഷ്ടാന്തമാവിതു: അഞ്ചു പത്തു ചാക്കു കോതമ്പു വില്പാനുള്ള ഒരു ഭക്ത
നായ കച്ചവടക്കാരന്റെ അടുക്കേ ഒരു അപ്പക്കാരൻ വന്നു ചോദിച്ച
പ്പോൾ കച്ചവടക്കാരൻ ന്യായമായ വില പറഞ്ഞതിന്നു അപ്പക്കാരൻ
ആയതിനെ കുറെച്ചു കിട്ടുവാൻ വേണ്ടി തനിക്കു ചേതം വരും എന്നു
കൌശലമായി ആണയിട്ടു എടുപ്പാൻ നോക്കി ആയതു സാധിക്കാഞ്ഞതി
നാൽ പറഞ്ഞ വിലയെ സമ്മതിച്ചു. എന്നാറെ വ്യാപാരി ഇങ്ങനെയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/250&oldid=188419" എന്ന താളിൽനിന്ന് ശേഖരിച്ചത്