താൾ:CiXIV131-6 1879.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

2. POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

ഭാരതഖണ്ഡം:-മദ്രാസിസംസ്ഥാനം.
കഴിഞ്ഞ പഞ്ചകാലത്തിൽ പലരും വിശപ്പു
പൊറുക്കാതെ ധാന്യങ്ങളെ കവരുകയും ഓ
രോ ചെറിയ കളവു കുറ്റത്തിൽ അകപ്പെടുക
യും വില്ക്കേണ്ടതിന്നല്ല തിന്നേണ്ടതിന്നത്രേ അ
ന്യരുടെ കോഴി ആടുമാടു മുതലായതു പിടിച്ചു
കൊല്ലുകയും വിശപ്പുകൊണ്ടുള്ള ബുദ്ധിഭ്രമത
യിൽ ശിശുക്കളെ വധിക്കയും മറ്റും ചെയ്തതി
നാൽ കുറ്റംതെളിഞ്ഞു ശിക്ഷിക്കപ്പെട്ട ഏവരും
വ്യത്യാസം വെക്കാതെ ഓരോ തുറങ്കുകളിൽനി
ന്നു വിട്ടയക്കേണ്ടതിനു സംസ്ഥാനവാഴി അ
രുളിയിരിക്കുന്നു. പഴയ കുറ്റക്കാൎക്കു മാത്രം
ഈ സാധാരണ ക്ഷമയിൽ പങ്കില്ല.

ശ്രീ വില്ല്യം രൊബിൻസൻ എന്ന മലയാള
ത്തിലേ മുമ്പേത്ത കൽക്കട്ടർ സായ്വവൎകൾ ദി
സെബ്ര ൬ ൹ ആലോചന സഭായോഗത്തെ
വിട്ടു വൎഷത്തിൽ ആയിരം പൌൺ അടുത്തു
ൺ വാങ്ങുന്ന അവകാശിയായി പോയി. മല
യാളത്തിന്നും മദ്രാശിസംസ്ഥാനത്തിനും ഇവ
രുടെ വൈഭവ ഉത്സാഹങ്ങളാൽ പല ഉപകാ
രങ്ങൾ വന്നു.

കിഴക്കേ കരയിലേ വങ്കോൾ.—
നവെമ്പ്ര ൫ ൹ വിശാഖപ്പട്ടണത്തു ഒരു പ
രന്ത്രീസ്സ് ഇരിമ്പു ചുറക്കപ്പലും ഒരു ഇംഗ്ലീഷ്
കപ്പലും ആണുപോയി. അഞ്ചുരക്കാരേ രക്ഷ
പ്പെട്ടുള്ളൂ. പിമ്മിലിപ്പട്ടണത്തു ഓരിംഗ്ലീഷ് ക
പ്പൽ തകൎന്നുപോയി.

വയനാടു.— ബ്രൌ സ്മിത്ത്‌സായ്പു (Mr.
Brough Smith) എന്ന ശ്രുതിപ്പെട്ട ഔസ്ത്രാല്യ
യിലേ സുരാംഗസൂത്രജ്ഞൻ (Mining Engineer)
മേൽക്കോയ്മയുടെ കല്പനയാൽ 25 നാഴിക നീ
ളത്തിലും 13 നാഴിക അകലത്തിലും മലപ്രദേ
ശത്തെ പരിശോധിച്ചു രണ്ടു തൊട്ടു നാലടി
യോളം കനമുള്ള പൊന്നയിർ ആറ്റുകൾ തൊ
ണ്ണൂറു പാറകളിൽ കണ്ടെത്തിയിരിക്കുന്നു. ഒരു
തൊൻ (2240 റാത്തൽ) സാധാരണ കല്ലിൽ എ
ട്ടും പത്തും പതിനാലും പെന്നിതൂക്കം മുതൽ
രണ്ടും നാലും ഔൻ്സും വരെക്കും കിട്ടി അധികം
പുഷ്ടിച്ച ലോഹശിലയിൽനിന്നോ നൂറുതൊട്ടു
ഇരുനൂറു ഔൻ്സോളം ഒരു തൊനിൽനിന്നു സാ
ധിച്ചു. പുഷ്ടിയുള്ള കല്ലിൽ പരിപ്പിന്റെ വ
ണ്ണത്തോളം കട്ടിപ്പൊന്നു കണ്ടെത്തി വരുന്നു.
ഇരുനൂറു ഔൻ്സ് പൊന്നിനു തൊള്ളായിരം
പൌൺ വിലയുണ്ടു എന്നു ധരിക്കേണം. കാ
ൎയ്യസ്ഥിതി ഇങ്ങനെയാകയാൽ ഔസ്ത്രാല്യയിലേ
വെൺകൽപാറകളിലുള്ള പൊന്നിനേക്കാൾ

ഈ പാറകളിലേ പൊന്നു ഏറുന്നു എന്നു പറ
യുന്നു. സഹ്യമലയിൽ പലപല പ്രദേശത്തു
പൊന്നുണ്ടു എന്നൂഹിക്കുന്നതു തെറ്റല്ല. മലയു
ടെ അടിവാരത്തിൽ ഉള്ള പുഴകളിലും മറ്റും
പണ്ടുപണ്ടേ തുടങ്ങി ഇന്നേയോളം പൊന്ന
രിച്ചുവരാറുണ്ടല്ലോ. ശലമോ സഹ്യാദ്രിയിൽ
നിന്നുളവായ പൊന്നു തന്റെ വ്യാപാരികളെ
കൊണ്ടു വാങ്ങിച്ചു എന്നു നിരൂപിപ്പാൻ ധൈ
ൎയ്യം തോന്നുന്നു. M. M. No. 269

അബ്ഘാനസ്ഥാനം.— രുസ്സ്യക്കോയ്മ
ചില ആയിരം രുസ്സ്യപ്പടയാളികൾക്കും പട
നായകന്മാൎക്കും അമീരിന്റെ ചേവകം ചെയ്യേ
ണ്ടതിന്നു അനുവദിച്ചുപോൽ.

ഇംഗ്ലീഷ്കാർ ഏകദേശം നാല്പതു കൊല്ലം മു
മ്പേ അബ്ഘാനരോടു യുദ്ധം ചെയ്തപ്പോൾ ആ
യവർ ഒരു മലയിടുക്കിൽ ഏകദേശം ആയി
രം വെള്ളഭടന്മാരെയും ചില ആയിരം ശിവാ
യ്കളെയും നിനയാത്ത കാലത്തിൽ ചതികുല
ചെയ്തു. കുഴിയാനയെ നാട്ടാനയാക്കി എന്നതു
പോലെ അബ്ഘാനർ ആ സംഭവത്തെ എത്ര
യും വലുതാക്കി തങ്ങൾക്കു ഇംഗ്ലീഷ്കാരിൽനി
ന്നു പിന്നീടു തക്ക ശിക്ഷ കിട്ടിയതു അശേഷം
മറന്നു തങ്ങൾ ഇംഗ്ലീഷ്കാരോടു പടവെട്ടുവാൻ
പ്രാപ്തന്മാർ എന്നഹമ്മതിച്ചു പുകഴ്ത്തുന്നു. അത
ല്ലാതെ ഇംഗ്ലീഷ്കാർ അമീരിനെ ചൊല്ലി ഭയ
പ്പെട്ടു നില്ക്കുന്നു എന്നും വിചാരിക്കുന്നു. ഇംഗ്ലീ
ഷ്‌ക്കോയ്മ ആവക പുക കൂട്ടാക്കാതെ സകല
സംസ്ഥാനങ്ങളിൽനിന്നും യുരൊപയിൽനി
ന്നും വേണ്ടുന്ന പടജ്ജനങ്ങളെ അബ്ഘാനിസ്ഥാ
നത്തിന്റെ നേരേ നടത്തുകയും ഓരോ നാട്ടു
രാജാക്കന്മാരിൽ നിന്നും തലയാളികളിൽ നി
ന്നും അല്പമായ തുണപ്പടകളെ കൈക്കൊള്ളുക
യും ചെയ്യുന്നു.

ആലിമസ്ജിദ് എന്ന കോട്ടയെ പിടിക്കേ
ണ്ടതിനു അംഗ്ലപടകൾ മൂന്നു വഴിയായി അ
തിന്റെ നേരെ ചെന്നു. രണ്ടു സേനകൾ വ
ഴിയുടെ ദൂരതാകഷ്ടത്താലും വഴിക്കാട്ടികളുടെ
കൃത്രിമത്താലും താമസിച്ചെത്തിയെങ്കിലും സേ
നാപതിയായ ശ്രീ ബ്രൌൻ നവെമ്പ്ര ൨൧
൹ തനിക്കു കീഴ്പെട്ട പടജ്ജനങ്ങൾ മതി എന്നു
വിചാരിച്ചു തന്റെ കാളന്തോക്കുകൊണ്ടു കോ
ട്ടയുടെ കൊത്തളങ്ങളും വാടിയും ഇടിച്ചു ശത്രു
വിന്റെ പീരങ്കിത്തോക്കു മറവില്ലാതാക്കിയ
ശേഷം കോട്ടക്കാർ രാപ്പെട്ട കാലത്തിൽ ഓടി
പീരങ്കിത്തോക്കുകളും ക്രടാരങ്ങളും പലവിധ
കോപ്പുകളും വെച്ചേച്ചു പോന്നു. തെറ്റിയ ശ
ത്രുക്കളിൽനിന്നു ഒരു ക്രട്ടം മറ്റെ രണ്ടു സേന

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/23&oldid=187921" എന്ന താളിൽനിന്ന് ശേഖരിച്ചത്