അതിനെ മൺകിളകൊണ്ടു ഉറപ്പിച്ചതിനാൽ പടനായകനായ മസ്സെ അവർ പിന്മാറിയാൽ അവരെ കുടുക്കേണ്ടത്തിന്നു കുതിരപ്പടയോടു പു റപ്പെട്ടു ചെല്ലുംവഴിയിൽ ഷേൎപ്പൂരിലേ പട പ്പാളയത്തിൽ (cantonment) എത്തിയപ്പോൾ ഒഴിച്ചിട്ട എഴുപത്തൊമ്പതു കാളന്തോക്കുകളെ കണ്ടെത്തി. ഒക്തോബ്ര ൯ ൹ ശേഷം പട കൾ ശത്രുക്കളോടു പോരാടുവാൻ ഭാവിച്ചാറെ അവർ ഒട്ടുക്കു തലേരാത്രിയിൽ ഓടിപ്പോയതും ൧൨ കാളന്തോക്കു ഉപേക്ഷിച്ചതും കണ്ടിരി ക്കുന്നു.
മറ്റൊരു വൎത്തമാനപ്രകാരം ഒക്തോബ്ര ൧൦ പടനായകനായ ബേക്കർ ൭൦൦൦ ശത്രു ക്കളെ അവരുടെ മൺക്കോട്ടയിൽനിന്നു ആ ട്ടി ഇരുപതു പീരങ്കിതോക്കുകളെ പിടിച്ചിരി ക്കുന്നു.
കവാലഹിസ്സാരിലേ ദ്രോഹികളും ആ കു ന്നിന്മേൽ ഉള്ള മത്സരക്കാരും തെറ്റിയൊഴി ഞ്ഞതു കൊണ്ടു സേനാപതിയായ രോബൎത്ത്സ് അമീരുമായി ഒക്തോബ്ര ൧൨ ൹ കാബൂലിൽ പ്രവേശിപ്പാൻ വിചാരിച്ചിരുന്നു.
ബൎമ്മ.—ക്രൂരനും വെറിയനുമായി മണ്ട ലേയിലെ മന്നനായ തീബാ എന്നവൻ അംഗ്ല കാൎയ്യസ്ഥനെ വേണ്ടുംവണ്ണം മാനിക്കാതെ പ ലവിധത്തിൽ അസഹ്യപ്പെടുത്തിയിരുന്ന ശേ ഷം കാബൂലിലുള്ള അംഗ്ലകാൎയ്യസ്ഥന്റെ പരി താപമുള്ള മരണവൎത്തമാനം കേട്ട നാൾ തൊ ട്ടു അധികം അഹങ്കരിച്ചു പോന്നു. ഇതു വി ചാരിച്ചു ഭാരതക്കോയ്മ തന്റെ കാൎയ്യസ്ഥനെ വിളിപ്പിച്ചു സാമ ദാന ഭേദ ഭണ്ഡം എന്നീ നാ ലുപായങ്ങളിൽ നാലാമതിനെ കൊണ്ടു രാജാ വിന്നു ബോധം വരുത്തുവാൻ ഭാവിക്കുന്നു (ഒ ക്തോബർ ൭ ൹)
കൊയിമ്പത്തൂർ.— മുമ്പെ തെൻ ക ൎണ്ണാടകത്തിലും പിന്നീടു കൊയിമ്പത്തൂർ താലൂ ക്കിലും കൊല്ലെക്തരായ മൿ അല്ലം വെബ് സ്തർ സായ്പവൎകൾ സെപ്തമ്പർ ൨൭ ൹ കൊ യിമ്പത്തൂരിൽ മരിച്ചു. ജനരഞ്ജനയും കാൎയ്യ പ്രാപ്തിയും ഉള്ള ഈ കോയ്മയുദ്യോഗസ്ഥൻ നടപ്പുദീനത്തിന്നു ആശ്വാസം വന്ന ശേഷം
|
അതിൽനിന്നുണ്ടായ ഒരു വക പനിയാൽ ക ഴിഞ്ഞു പോയി.
ബങ്കളൂർ.— ഇവിടെനിന്നു കിളതുരങ്ക ക്കാരും രണ്ടു നാട്ടു പട്ടാളവും അബ്ഘാന പോരിന്നായി പുറപ്പെട്ടിരിക്കുന്നു.
ഭാരതത്തിലെ കാനേഷുമാരി 1877-78 ആ മതിലേ കാനേഷുമാരി കണക്കു പ്രകാരം ഭാര തത്തിലേ വിശേഷങ്ങൾ ആവിതു:
|
□ നാഴിക |
ആൾ
|
ആംഗ്ലഭാരതം |
899,341 |
19,10,96,603
|
ആശ്രിതരാജ്യങ്ങൾ |
5715,265 |
6,91,61,540
|
പരന്ത്രീസ്സ് വക |
178 |
2,71,460
|
പോൎത്തുഗീസ് രാജ്യം |
1,086 |
407,712
|
|
14,75,870 |
240,09,37,315
|
അംഗ്ലഭാരതത്തിലെ നിവാസികൾ:
വൈഷ്ണവരും ശൈവരും |
13,93,43,820
|
ശിഖർ |
11,74,436
|
മുഹമ്മദീയർ |
4,08,67,125
|
ബൌദ്ധരും ജൈനരും |
28,32,851
|
ക്രിസ്ത്യാനർ |
8,87,682
|
പലവക |
5,417,304
|
അറിയാമതക്കാർ |
5,61,069
|
|
19,10,96,603
|
ഇവർ 3,70,43,524 വീടുകളിൽ പാൎക്കുന്നു.
M. M. 244.
ഭാരതത്തിലേ പൊന്നും വെള്ളിയും പൊ ൻ നാണിയം ദുൎല്ലഭം മാത്രം കാണ്മാൻ കിട്ടുന്നതു കൊണ്ടു അധികം പൊന്നു പുറനാടുകളിൽനി ന്നു ഭാരതത്തിൽ വരാറില്ല എന്നൂഹിക്കാം. എ ന്നാലും കാൎയ്യം അങ്ങനെയല്ല. 1869-1878 മാൎച്ച 31 ൹ വരെ കടൽവഴിയായിട്ടു എത്തിയ പൊ ന്നു 2,84,43,163 ഫൌൺ അതിൽനിന്നു തിരി ച്ചു അയച്ചതു:
1869-1876 വരെ 14,76,923 ഫൌൺ
പഞ്ചമത്തിന്നായി 1877-78 23,47,160 ,,
കൊടുത്തതു 37,24,083 ,,
ബാക്കി 2,46,19,080 ഫൌൺ
ഈ പൊന്നു എവിടെ എന്നു ചോദിച്ചാൽ ഏറിയതു ആഭരണമായി മാറി എങ്കിലും വലി യൊരു തുക അവരവർ കുഴിച്ചു വെച്ചിട്ടുണ്ടാ യിരിക്കാം. ഭൂലോകത്തിൽ എങ്ങും 1871-75
|