താൾ:CiXIV131-6 1879.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 213 —

കളുടെ മുമ്പേത്ത യജമാനന്മാരായ തെക്കർ അവൎക്കു വേണ്ടി കൊടുത്ത മുതൽ വിടേണ്ടി വന്ന
തിനാലും കഠിനയുദ്ധത്തിന്റെ ചെലവു സഹിച്ചു പരുത്തി മുതലായ കൃഷികളിൽ വലിയ ന
ഷ്ടം അനുഭവിച്ചതിനാലും ആയവൎക്കു ഇവരെ നോക്കേണ്ടതിന്നു കഴിവില്ലായ്കയാൽ വടക്കൻ
കൂറുപാടുകളിലേ നിവാസികൾ അതിന്നായി കൈകൊടുക്കേണ്ടി വന്നു. ഇവർ യുദ്ധം കഴി
ഞ്ഞു ആറു മാസം തികയുന്നതിന്നു മുമ്പെ കടിഞ്ഞിൽ കൂടാരം ചിറ്റാരി മുങ്കാലത്തു അടിമകളെ
പാൎപ്പിച്ച ചാപ്പ എന്നിവറ്റിൽ മാത്രമല്ല വെളിയിലും എഴുത്തുപള്ളികളെ നടത്തിച്ചു വന്നു. പട
തീരുന്നതിന്നു മുമ്പെയും അതിന്റെ ശേഷവും മനസ്സലിവുള്ള പത്തു നൂറിന്തു സ്ത്രീകൾ കൂട്ടം
കൂട്ടമായി തങ്ങളുടെ ഭവനസൌഖ്യം വിട്ടു പ്രാണനെ വിചാരിയാതെ പൈയും പട്ടിണിയും
പൊറുത്തു ഉക്കുടി പാൎത്തും കൊണ്ടു ഈ സാധുക്കൾക്കു വേണ്ടി തങ്ങളുടെ ജീവനെ ചെലവിടും.
തെക്കൎക്കോ ഇതിൽ പെരുത്തു നീരസം തോന്നിയതു കൊണ്ടു കാപ്പിരികളെ പഠിപ്പിക്കുന്ന ആ
വേലയിൽനിന്നു ഒഴിവാൻ മനസ്സില്ലാത്ത സ്ത്രീകളെ ഒറ്റുകാർ എന്ന് വിധിച്ച് വധിക്കയും ഒളി
ക്കുല ചെയ്യിക്കയും ചെയ്യും. എന്നാൽ ആ സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ ഫലം എത്രയും വ
ലിയതു. മുൻകാലങ്ങളിൽ പഠിപ്പാൻ തുനിയുന്ന അടിമകളെ മുതലാളികൾ അതികടുപ്പമായി
ശിക്ഷിച്ചിരിക്കേ ഇപ്പോൾ ദേഹത്തിന്നും ആത്മാവിന്നും ഒരു പോലെ കിട്ടിയ വിടുതൽ നിമി
ത്തം പഠിച്ചാലേ കഴികയുള്ളൂ എന്നോരാൎത്തി എല്ലാവരെ പിടിച്ചു പോന്നു. അപ്പന്മാരായവർ
തങ്ങളുടെ കുഡംബങ്ങളെ പുലൎത്തേണ്ടതിന്ന് പകൽ മുഴുവനും എല്ലു മുറിയ പണി ചെയ്ത് മയി
മ്പോടെ ചില നാഴിക ദൂരത്തോളമുള്ള രാവെഴുത്തുപള്ളികളിൽ പഠിക്കേണ്ടതിന്നു ചെല്ലും.

എഴുപതു വയസ്സു കടന്ന തൊണ്ടികൾ ഓരാഴ്ചവട്ടത്തിനുള്ളിൽ അക്ഷരങ്ങൾ മുഴുവൻ മന
സ്സിലാക്കി കിഴവന്മാരും പേരമക്കളും ഒരുമിച്ചു നിലത്തെഴുത്തു പഠിക്കും. അറിവാൎത്തിയുള്ള
ആ കാപ്പിരികൾ തങ്ങൾക്കായദ്ധ്വാനിച്ച ഗുരുക്കന്മാരെ അത്യന്ത നന്നിയോട്ടം ഉറ്റ ഇണക്ക
ത്തോടും 1) സ്നേഹിച്ചു വന്നു.

൧൮൪൬ാം വൎഷം തൊട്ടു ജമായിക്ക ദ്വീപിലും പടിഞ്ഞാറെ ആഫ്രിക്കയിലും കാപ്പിരികളു
ടെ ഇടയിൽ സുവിശേഷ വേല നടത്തിയ അമേരിക്ക മിശ്ശൻ സംഘം അത്യുത്സാഹത്തോടു കി
ഴിഞ്ഞു വിടുതൽ പ്രാപിച്ച അമേരിക്കയിലേ അടിമകൾക്കും ബോധകന്മാരെയും ഗുരുക്കന്മാരെ
യും അയച്ചു. അതോ ൧൮൬൩ാതിൽ ൮൩ വേലക്കാർ മാത്രം ഉണ്ടായിരിക്കേ അവരുടെ തുക
൧൮൬൮ാമതിൽ ൫൩൨ പേരോളം വൎദ്ധിച്ചു വന്നു. കാപ്പിരികൾക്കു സ്വന്ത ആശാന്മാരും ബോ
ധകന്മാരും മറ്റും ഉണ്ടാകേണ്ടതിന്നു ആ സംഘക്കാർ നൂറ്റിൽ പരം ഗുരിക്കന്മാർ പഠിപ്പിച്ചു
വരുന്ന ൧൭ ഗുരുശാലകളെയും ൭ വിദ്യാലയങ്ങളെയും സ്ഥാപിച്ചു. അതിൽ തെന്നസ്സീ2) എന്ന
കൂറുപാട്ടിലേ നെശ്ചിൽ3) എന്ന നഗരത്തിൽ ഫിസ്ക് സൎവ്വകലാശാലയുമുണ്ടു.

5. The Fisk University ഫിസ്ക് സൎവ്വകലാശാലസ്ഥാപനം.

ഏറിയ വിരോധങ്ങൾ ഉണ്ടായിട്ടും ൧൮൬൫ാമതിൽ നാലുമാനയോഗ്യരായ പരോപകാര
പ്രിയർ ഏതും കൂട്ടാക്കാതെ ആ വിദ്യാലയത്തെ സ്ഥാപിപ്പാൻ മുതിൎന്നു. അവരാരെന്നാൽ അ
മേരിക്ക മിശ്ശൻ സംഘത്തിന്റെ മുന്നാളിയായ സ്മിത്തു ബോധകനും4) പോൎച്ചേവകൎക്കു സുവി
ശേഷം അറിയിച്ചും കാപ്പിരികളുടെ ആവശ്യങ്ങളെ അറിഞ്ഞും കൊൾവാൻ ഒഹൈയൊ5) കൂ
റുപാടിൽ തളിൎക്കുന്ന ഒരു വലിയ സഭയെ വിട്ടു വന്ന കൂവാത്തു ബോധകനും6) സേനാപതി
യായ ഫിസ്ക്കും യുദ്ധകാലത്തിൽ കാപ്പീരികളെ ആദരിച്ച ഒഗ്ദൻ7) പണ്ഡിതനും എന്നിവർ
തന്നെ. ഇവൎക്കു വേറെ വഴിയില്ലായ്കയാൽ അവരിൽ മൂന്നു പേർ സ്വന്തമുതലിൽനിന്നു ൩൨,൦൦൦
ഉറുപ്പിക റൊക്കം കൊടുത്തു തക്കൊരു ഇടത്തെ വാങ്ങി അതിൽ യുദ്ധകാലത്തിൽ മരങ്കൊണ്ടു
ദീനക്കാൎക്കു വേണ്ടി എടുപ്പിച്ചിരുന്ന നിടുമ്പുരകളിൽ ൧൮൬൬ാമതിൽ ഒരു പാഠകശാലയെ ആ

1) Attachment. 2) Tennessee. 8) Nashville. 4) Smith. 5) Ohio. 6) Cravath. 7). Ogden.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/221&oldid=188358" എന്ന താളിൽനിന്ന് ശേഖരിച്ചത്