താൾ:CiXIV131-6 1879.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 212 —

III. പുതു ചോദ്യങ്ങൾ:

12. വിശ്വാസത്തേ കൊണ്ടും അവിശ്വാസത്തേ കൊണ്ടും യേശു ആശ്ചൎയ്യപ്പെട്ടതു എ
വിടെ എഴുതി കിടക്കുന്നു എന്നു പറക!

13. ദിബോരയുടെ കാലത്തു ഒരു പടനായകനെ കൊന്നവളുടെ പേർ എന്തെന്നും ആ
യവന്റെ പേർ എന്തെന്നും അവനെ കൊന്നതു എവിടേ എന്നും എങ്ങിനേ എന്നും ആയവ
ളുടെ ഭൎത്താവാർ എന്നും ഇവയെല്ലാം എഴുതിയിരിക്കുന്ന സ്ഥലം ഏതു എന്നും പറയാമോ?

14. പുനൎജ്ജനനം, പുനരുത്ഥാനം, എതിർക്രിസ്തു, ക്രിസ്തുവിൻ ശരീരരക്തങ്ങൾ, വി
ശ്വാസത്താലേ നീതീകരണം, ക്രിസ്തീയ സ്നേഹം എന്നിവറ്റെ തൊട്ടു പ്രത്യേകം എഴുതിയി
രിക്കുന്ന അദ്ധ്യായങ്ങൾ ഏവ?

15. കുഷ്ഠരോഗികളായ രണ്ടു രാജാക്കന്മാർ, ഒരു പടനായകൻ, ഒരു ദാസൻ, ഒരു പ
രീശൻ, ഒരു പ്രവാദിനി എന്നിവരുടെ പേരുകളും പത്തു കുഷ്ഠരോഗികളെ കൊണ്ടു എഴുതി
യ സ്ഥലവും പറയുമോ?

(മെലെഴുത്തു Rev. J. Knobloch, Calicut.)

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

I. RELIGIOUS RECORD വൈദികവൎത്തമാനം

THE JUBILEE-SINGERS മഹോത്സവഗീതക്കാർ

(൧൯൭ാം ഭാഗത്തേ തുടൎച്ച).

3. The Great Year of Jubilee മഹായോബേൽ ആണ്ടു.

ഐകമത്യസംസ്ഥാനത്തിൽ അടിമെക്കു വിരോധമായ വടക്കേ കൂറുപാടുകളും അടിമപ്പാ
ടിന്നു അനുകൂലമുള്ള തെക്കേ കൂറുപാടുകളും തമ്മിൽ ഏറിയൊന്നു പകെച്ച ശേഷം തെക്കർ സ്വാ
ധീനക്കോയ്മയായ്തീൎന്നു അടിമപ്പാടിനെ തങ്ങളുടെ നാടുകളിൽ നിലനിൎത്തുവാൻ ശ്രമിച്ചപ്പോൾ
വടക്കർ അവരോടു 1861 ആമത്തിൽ അതിഗൌരവത്തോടു1) ചെറുത്തുനിന്നു. അടിമകൾ ആദി
യിലേ വടക്കരുടെ പക്ഷം എടുത്തു അവരുടെ ജയത്തിന്നു വേണ്ടി പ്രാൎത്ഥിച്ചതുമല്ലാതെ തങ്ങളു
ടെ രക്ഷെക്കായി അവരുടെ പാളയങ്ങളിലേക്കു ഓടി ചെല്ലുവാനും തുടങ്ങി. അടിമകളെ വി
ടുവിപ്പാൻ അത്രേ വടക്കർ പട വെട്ടുന്നുള്ളു എന്നു രക്ഷാപുരുഷനായ ലിൻകോൽൻ സായ്പു2) പ
രസ്യമായറിച്ചപ്പോഴോ അടിമകൾ ആബാലവൃദ്ധം വടക്കൻ സൈന്യത്തോടു ചേൎന്നുവന്നു.
വടക്കർ സാധിപ്പിപ്പാൻ ഭാവിച്ച വൻകാൎയ്യം ദൈവേഷ്ടപ്രകാരമെങ്കിലും അവൎക്കു തെക്കുരേ
ക്കാൾ ആൾ ഏറയുണ്ടായിട്ടും അഭിപ്രായ ബലാദി ശ്രേഷ്ടതകൊണ്ടല്ല ദൈവകരുണയാൽ ആ
യതു സാധിക്കേണമെന്നും മരവരെ ശിക്ഷിപ്പാൻ ഭാവിക്കുന്നവൻ ദൈവശിക്ഷെക്കു അടങ്ങേ
ണമെന്നും വടക്കർ ഗ്രഹിച്ച ശേഷമേ 1862 ആമത്തിൽ മാത്രം അവൎക്കു ജയവും അടിമകൾക്കു
പൂൎണ്ണ സ്വാതന്ത്ര്യവും വന്നുള്ളു എങ്കിലും "ദൈവം നിങ്ങളെ അനുഗ്രഹിക്കുക" എന്നീജയഘോ
ഷത്തോടെ അടിമകൾ തങ്ങളെ വിടുവിക്കുന്നവരെ കണ്ടേടത്തെല്ലാം അനുഗ്രഹിക്കാറുണ്ടാ
യിരുന്നു.

4. A hard task കടുമയുള്ള തുരം

വടക്കർ അടിമകളെ ബലാല്ക്കാരത്തോടു വിടുച്ചതിനാൽ പൊട്ടുന്നനവേ നാലുകോടി
അടിമകൾക്കു തന്റേടം വന്നു എങ്കിലും അവർ പാൎപ്പിടം കഴിച്ചൽ ബാലശിക്ഷ എന്നിവയി
ല്ലാത്തവരും സ്വാതന്ത്ര്യത്തിന്റെ കിണ്ടങ്ങളും വഴിയും അറിയാത്തവരും ആയിരുന്നു. അടിമ

1) Enthusiasm. 2) President Abraham Lincoln.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/220&oldid=188356" എന്ന താളിൽനിന്ന് ശേഖരിച്ചത്