താൾ:CiXIV131-6 1879.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 203 —

ന്നാൽ അത്രേ. അന്നും അന്തിപത്തരെ കൊല്ലേണ്ടതിന്നു അനുവാദം കി
ട്ടും മുമ്പെയും ഹെരോദാ ഏകദേശം എഴുപതു വയസ്സുള്ളവനായി ഭയങ്കര
മുള്ള ദീനം പിടിച്ചു തന്റെ കുടലുകളിലും കടിപ്രദേശത്തിലും കുരുക്കൾ
(അന്തൎവിദ്രധി abscess) പെരുത്തതിനാൽ പറവാൻ കഴിയാത്ത വേദന
പൊറുത്തതല്ലാതെ കാലുകൾ വീങ്ങി പൊട്ടി ശ്വാസം നാറി ഏങ്ങി
നെഞ്ഞിൽ കഠിന വേദനകളും അവയവങ്ങളിലൊക്കയും മീൻപാച്ചലും
തീരാ തീൻകൊതിയും ഉണ്ടായിട്ടും ഇനിയും സൌഖ്യം വരും എന്നാശി
ച്ചതിനാൽ വൈദ്യശ്രേഷ്ഠന്മാരെ വരുത്തി അവരുടെ കല്പനകളെല്ലാം
അനുസരിച്ചു, ശവക്കടലിന്റെ തീരത്തുള്ള കല്ലിരോയെ എന്ന ചൂടുറവിൽ
നീരാടിച്ചിട്ടും ഭേദം വരാതെ അത്യാസന്നമായി തീൎന്നതുകൊണ്ടു യരിഖോ
വിലേക്കു കൊണ്ടുപോയി അവിടെ അവൻ നിരാശ പൂണ്ടു കിടന്നു. ത
നിക്കു അടുത്ത മരണത്തെകൊണ്ടു അഴിനില പൂണ്ടു പീഡിതനായി
വലഞ്ഞു.

ഹേരോദാ വേഗം മരിക്കും എന്ന ശ്രുതി യരുശലേം നഗരത്തിൽ പ
രന്നപ്പോൾ അവൻ രോമപ്രീതിക്കായി ദൈവാലയത്തിന്റെ വാതിലി
ന്മേൽ സ്ഥാപിച്ച സ്വൎണ്ണക്കഴുകു അധൎമ്മകൃതം എന്നു വെച്ചു പറീശരും
അവരുടെ ശിഷ്യരും ഉടനെ കയറി കൊത്തി തകൎത്തുകളഞ്ഞു. ഈ കാ
ൎയ്യം മരണമെത്തമേൽ കിടന്ന ഹെരോദാ കേട്ടപ്പോൾ കുറ്റക്കാരെ ക്രൂര
മായി ശിക്ഷിപ്പാൻ കല്പിച്ചു. അതായതു അന്നു പിടികിട്ടിയ ൨ റബിമാ
രേയും ൪൦ ഓളം പരിശ ശിഷ്യന്മാരേയും സോമഗ്രഹണം ഉള്ള ഒരു രാ
ത്രിയിൽ ആ നിഷ്കണ്ടകൻ ചുട്ടുകളയിക്കയും ചെയ്തു. തന്റെ ദീനം മേ
ല്ക്കുമേൽ അധികം വിഷമിച്ചു ചീഞ്ഞഴിയുന്ന തന്റെ കുടലും കടിപ്രദേ
ശവും പുഴുത്തു പോയതുകൊണ്ടു അഴിനില പൂണ്ടു ആത്മഹത്യ ചെ
യ്വാൻ നോക്കി, സാധിച്ചില്ലെങ്കിലും അവൻ കഴിഞ്ഞു പോയി എന്നൊ
രു ശ്രുതി നീളെ പരന്നു. തടവിൽ ഉണ്ടായ അന്തിപത്തരും ഇതിനെ
കേട്ടിട്ടു കാവല്ക്കാരോടു തന്നെ വിട്ടയപ്പാൻ അപേക്ഷിച്ചു. എന്നാൽ അ
ന്നു തന്നെ ഹെരോദാ തന്റെ ഈ മകനിൽ മനസ്സുപോലെ ശിക്ഷ നട
ത്താം എന്നു കൈസരിൽനിന്നു ആജ്ഞ എത്തും സമയം ചാവാറായ രാ
ജാവു അന്തിപത്തൎക്കും അനുകൂലമായി മുൻ എഴുതിയിരുന്ന മരണപത്രി
കയെ മാറ്റി അൎഹലാവുസ്, ഹെരോദാ അന്തിപ്പാസ്, ഫിലിപ്പ് എന്നീ
മൂന്നു മക്കളിൽ രാജ്യത്തേ വിഭാഗിക്കയും (ലൂക്ക ൩, ൧.) അന്തിപത്തരെ
ശിരഃഛേദം ചെയ്യിക്കയും ചെയ്തു. തന്റെ മകന്റെ രക്തച്ചൊരിച്ചൽ
ഹെരോദാവിന്റെ അന്ത്യക്രിയയായിരുന്നു. അന്തിപത്തരുടെ ശിരഃഛേ
ദം കഴിഞ്ഞിട്ടു അഞ്ചു ദിവസം ചെന്ന ശേഷം ഹെരോദാ നാടുനീങ്ങുക
യും ചെയ്തു. അവൻ തന്റെ എഴുപതാം വയസ്സിൽ രാജ്യഭാരത്തിന്റെ

11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/211&oldid=188339" എന്ന താളിൽനിന്ന് ശേഖരിച്ചത്