താൾ:CiXIV131-6 1879.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

I. RELIGIOUS RECORD വൈദികവൎത്തമാനം

ഗൎമ്മാന്യരാജ്യം. — അമാലിയ ലസോ
(Amalia de Lasaulx) എന്ന സ്തീ ഒരു കുലീന
ഗൎമ്മാന കുഡംബത്തിലും രോമകത്തോലിക്ക
മതത്തിലും ജനിച്ചു. അവൾ കരുണാസോദരി
മാർ (Sisters of Charity) എന്നുള്ള കന്യകായോ
ഗത്തിൽ ചേൎന്നശേഷം 1849 ബൊന്ന് (Bonn)
നഗരത്തിലുള്ള രോഗാലയത്തിലേ ദീനക്കാരെ
ശുശ്രൂഷിക്കേണ്ടതിനു മേൽവിചാരണ ഏറ്റു.
തന്റെ ബുദ്ധിപ്രാപ്തികൾ നിമിത്തം കന്യ
കാമഠമേധാവികൾ അവളെ പലപ്പോഴും
പോരിൽ മുറിവു പെട്ടവൎക്കു ശുശ്രൂഷിക്കുന്ന
കന്യകമാരെ നടത്തേണ്ടതിന്നു ആക്കിയിരി
ക്കുന്നു. നീതിഫലങ്ങളെ കായ്ക്കുന്ന വിശ്വാസ
ത്തെയും ഉണ്മയുള്ള ഭക്തിയെയും താൻ പിന്തു
ടൎന്നതുപോലെ ആയവറ്റെ ഏതു മതഭേദക്കാ
രിലും കണ്ടാൽ സന്തോഷിക്കും. ആകയാൽ
1870 രോമപുരിയിലേ സഭായോഗത്തിൽ ക്രടി
യ ഗൎമ്മാന രോമകത്തോലിക്ക മേലദ്ധ്യക്ഷ
ന്മാർ മാർപാപ്പാവിന്റെ തെറ്റായ്മയെ വിശ്വാ
സപ്രമാണമായി തീൎമ്മാനിക്കുന്ന സമയത്തു എ
തിൎത്തു നില്ക്കാതെ സമ്മതിച്ചതുകൊണ്ടു തന്റെ
ഉള്ളിൽ പെരുത്തു ക്ലേശം ജനിച്ചു. താൻ ഒരു
കന്യാമഠത്തിനു മേധാവി എങ്കിലും പരന്ത്രീ
സ്സ് രാജ്യത്തിലേ നൻസി (Nancy) നഗരത്തി
ലുള്ള പെൺമഠാധിപെക്കു കീഴിൽ ഇരുന്നു.
പുരാതന രോമകത്തോലിക്ക വിശ്വാസത്തെ
വിട്ടു ആ പുതുമയെ കൈക്കൊൾവാൻ തനിക്കു
മനസ്സില്ലായ്കയാൽ, ദീനം പിടിച്ചവൾ എങ്കിലും
ചില രോമമതവൈരാഗികൾ അവൾക്കു വി
രോധമായി മേലമ്മമാരോടു കുറ്റം ഉണൎത്തി
ച്ചാറെ രോഗപ്പെട്ടവളെക്കൊണ്ടു പാപ്പാവി
ന്റെ തെറ്റായ്മയെ അനുസരിപ്പിക്കേണ്ടതി
ന്നു വേണ്ടുന്ന പ്രയത്നം കഴിച്ചിട്ടും: നിങ്ങൾ
എത്ര സാഹസം ചെയ്താലും ഞാൻ വിശ്വസി
ച്ച വിശ്വാസത്തിൽനിന്നു മാറാതെ പാപ്പാവി
ന്റെ തെറ്റായ്മയെ കൈക്കൊള്ളുകയില്ല എന്നു
തീൎച്ച പറഞ്ഞപ്പോൾ മേധാവികൾ അവളെ
സ്ഥാനത്തിൽനിന്നു പിഴുക്കി, താൻ സുഖകാല
ത്തിൽ പെരുമാറിയതും ഇപ്പോൾ വ്യാധി പി
ടിച്ചു കിടക്കുന്നതുമായ രോഗാലയത്തിൽനിന്നു
പുറത്താക്കി നന്മയെ =തിരുത്താഴത്തെ)
രഹസ്യമായിട്ടേ കൊടുത്തുള്ളൂ. മരിച്ച ശേഷം
സ്ഥാനവസ്ത്രങ്ങളെ ഊരി സഭാക്രമപ്രകാരം
ഉള്ള ശവസംസ്കാരം നടത്താതെ ആത്മഹത്തി
ചെയ്തവരെ അടക്കം ചെയ്യുമ്പോലെ മണിനാ
ദവും പാട്ടും ഓത്തും മറ്റും കൂടാതെ കുഴിച്ചിട്ടു.
യേശുകൎത്താവേ നിണക്കായി ഞാൻ ജീവിക്കു
ന്നു,

യേശുകത്താവേ നിണക്കായി ഞാൻ മരി
ക്കുന്നു എന്നു കൎത്താവിലുള്ള പ്രേമത്തോടു മരി
ച്ച ആ കന്യകയെ രോമകത്തോലിക്കസഭ,
ഒരു ഇടത്തൂട്ടുകാരത്തിയെ പോലേ തള്ളിക്കള
ഞ്ഞു എങ്കിലും കൎത്താവു അവളെ കൈക്കൊണ്ടു
നിശ്ചയം. ൟ കന്യകയുടെ ജീവചരിത്രം ഭ
ക്തനായ രോമമതക്കാരൻ ഒരു പുസ്തകത്തിൽ
പരസ്യമാക്കിയതുകൊണ്ടു രോമകത്തോലിക്ക
സഭയുടെ ഭുജബലം ജഡത്തിലോ ആത്മാവി
ലോ എന്നു പലൎക്കും അറിഞ്ഞുകൊള്ളാം.

N. Ev. Kirch. Ztg. 1878. No 15.

യൂരോപ്പയിലേ പഴങ്കൂറ്റുകാർ.—
ഇവർ മാർപാപ്പാവിന്നു 1870ാമതിൽ നിശ്ചയി
ച്ച തെറ്റായ്മയോടു മറുക്കുന്ന പണ്ടേത്ത രൊമ
കത്തോലിക്കർ അത്രേ.

ഗൎമ്മാന്യരാജ്യത്തിൽ 1877ൽ 53,000 പഴങ്കൂ
റ്റുകാർ ഉണ്ടായിരുന്നു. അവരിൽനിന്നു 21,000
പ്രുസ്സ്യയിലും 19,000 ബാദനിലും 11,000 ബവാ
ൎയ്യയിലും മറ്റും നാടുകളിലും പാൎക്കുന്നു. അവർ
മെല്ലേ മാത്രം വൎദ്ധിക്കുന്നതു ദൈവത്തേക്കാൾ
മനുഷ്യരുടെ സഹായത്തെ നോക്കുന്നതുകൊ
ണ്ടും രോമകത്തോലിക്കു സഭയിൽനിന്നു പിരി
ഞ്ഞുപോകായ്കയാലും പാതിരിയച്ചന്മാൎക്കുള്ള വി
വാഹം ഗൎമ്മാനഭാഷയിലേ മീസാരാധന സ
ഭാശിക്ഷ മുതലായ ഞായങ്ങളെ ചൊല്ലി തമ്മിൽ
ഇടഞ്ഞിരിക്കയാലും അത്രേ. ഇവൎക്കു ഓരദ്ധ്യ
ക്ഷൻ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/21&oldid=187916" എന്ന താളിൽനിന്ന് ശേഖരിച്ചത്