താൾ:CiXIV131-6 1879.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VI. NOVEMBER 1879. No. 11.

SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

(VIാം പുസ്തകം 181ാം ഭാഗത്തിൽനിന്നു തുടൎച്ച)

അന്നു യരുശലേമിൽ സമാധാനക്കേടിലും ഭയപരവശതയിലും പാ
ൎത്ത ഹെരോദാ യേശുവിന്റെ തിരുജനനത്തെ കുറിച്ചു ഏതും അറിയാതെ
ഇരുന്നു. അന്തിപത്തർ വരുത്തിയ വ്യസനത്തെ കൊണ്ടും ഔഗുസ്തൻ
കല്പിച്ച ചാൎത്തലിനെകൊണ്ടും അവന്നു ഈ ജനനാവസ്ഥയെ തൊട്ടു
വിചാരിപ്പാൻ ഇട ഉണ്ടായതുമില്ല.

ഹെരോദാ അന്തിപത്തരുടെ മേൽ കൈസരോടു അന്യായം ബോധി
പ്പിച്ചതിന്നു അവിടെനിന്നു അവനെ കൊല്ലുവാൻ മറുവടി എത്തിയ കാ
ലത്തു യേശുവിന്റെ ജനനത്തെ അറിഞ്ഞിട്ടുള്ള മാഗർ കിഴക്കുനിന്നു യരു
ശലേമിൽ വന്നു. ബെത്ലഹേം യരുശലേമിൽനിന്നു ചില നാഴിക മാത്രം
ദൂരമായാലും തനിക്കു യേശുവിന്റെ ജനനത്തെ തൊട്ടുമാഗൎക്കു മതിയായ ഉ
ത്തരം കൊടുപ്പാൻ കഴിഞ്ഞില്ല. ആചാൎയ്യൎക്കും ഈ കാൎയ്യംകൊണ്ടു നല്ല തു
മ്പുണ്ടായിരുന്നില്ല. ആയതു അവർ മശീഹയെ വേറെ വിധമായി കാംക്ഷി
ച്ചതിനാൽ തന്നെ. ഹെരോദാവിന്നോ ഈ വൎത്തമാനം വളരെ കലക്കം
വരുത്തിയതു അവൻ ദൈവഭക്തനായി മശീഹാപ്രത്യക്ഷതെക്കു കാത്തി
രുന്നതുകൊണ്ടല്ല ഒരു യഹൂദരാജാവുണ്ടായി എന്നു കേട്ടതുകൊണ്ടത്രേ.
തല്ക്കാലം പിറന്ന രാജാവു രാജാസനത്തിൽ കയറേണ്ടതിന്നു തക്ക വയസ്സു
എത്തുമ്പോൾ ഹെരോദാ ജീവനോടെ ഇരിക്കയില്ല എന്നു വിചാരിപ്പാൻ
സംഗതി ഉണ്ടായിരുന്നിട്ടും രാജ്യസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന യഹൂദന്മാർ
വല്ല ഹേതുനിമിത്തം ഒരു കുട്ടിയെ തെരിഞ്ഞെടുത്തു ജനിപ്പാനുള്ള മശീ
ഹയായി പ്രസിദ്ധപ്പെടുത്തുവാൻ പോകും എന്നൂഹിച്ചു മക്കാബ്യവം
ശം തീരേ മുടിഞ്ഞതുകൊണ്ടു ഇനി പരസ്യമായി ഒരു തലവനെ തെരി

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/209&oldid=188334" എന്ന താളിൽനിന്ന് ശേഖരിച്ചത്