താൾ:CiXIV131-6 1879.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 193 —

THE SPIRITUAL SWORD.

ആത്മിക വാൾ.

"ദൈവവചനം എന്നതോ ജീവനും ചൈതന്യവും ഉള്ളതായി ഇരു
മുനയുള്ള ഏതു വാളിനേക്കാളും മൂൎത്തതും ആത്മാവേയും ദേഹിയേയും
സന്ധി മജ്ജകളേയും വേൎവ്വിടുക്കുംവരെ കൂടി ചെല്ലുന്നതും ഹൃദയത്തിലേ
ചിന്തന ഭാവങ്ങളേയും വക തിരിക്കുന്നതും ആകുന്നു." (എബ്ര, ൪, ൧൨)

ഒരു ക്രിസ്തീയ ഗൃഹസ്ഥൻ ഒരു ദിവസം വടക്കേ അമേരിക്ക നാട്ടിലേ
മിസ്സിസ്സിപ്പി (വലിയ നദി അല്ലെങ്കിൽ വെള്ളങ്ങളുടെ പിതാവു) എന്ന
നദിയെ കടക്കേണ്ടതിന്നു തീക്കപ്പൽ കയറുവാൻ വന്നപ്പോൾ അങ്ങു നി
ന്നിരുന്ന ആളുകൾക്കു തന്റെ പക്കൽ ഉള്ള ഒരു കൂട്ടം സത്യവേദസംബ
ന്ധമായ ചെറു പുസ്തകങ്ങളെ കൊടുത്തു വരുമ്പോൾ ആ കൂട്ടത്തിലേ ഓര
വിശ്വാസി ആ ഗൃഹസ്ഥന്റെ അടുക്കൽ ചെന്നു തനിക്കും ഒന്നു വേണം
എന്നു ചോദിച്ചു വാങ്ങിയശേഷം ആ ചെറു പുസ്തകത്തെ ഒന്നു രണ്ടു മ
ടക്കായി മടക്കി കീശയിലേ കത്തിയെടുത്തു "ഇതാ നിങ്ങളുടെ ഒന്നാം തര
മായ ആയുധം" എന്നു പറഞ്ഞ് ആ പുസ്തകത്തെ തുണ്ടു തുണ്ടായി നറു
ക്കുമ്പോൾ ഒരു ചെറു കഷണം കടലാസ്സു പാറി തന്റെ കുപ്പായത്തിൽ
പറ്റിപ്പോയി അതിൽ "ദൈവം നിത്യത്വം" എന്നീ രണ്ടു വാക്കുകൾ എ
ഴുതീട്ടുണ്ടായിരുന്നു. പിന്നേ അവൻ ആ സ്ഥലത്തെ വിട്ടു പോകുമ്പോൾ
തന്റെ കുപ്പായത്തിൽ പറ്റിയ ആ കടലാസ്സു ക്ഷണത്തെ കണ്ട് എടു
ത്തു വായിച്ചപ്പോൾ മേല്പറഞ്ഞ വാക്കുകളെ കണ്ടു ആ വാക്കുകൾ അവ
ന്റെ ഹൃദയത്തിൽ എത്രയും കൂൎത്തു മൂൎത്തുള്ള ഒരു ശൂലം കണക്കേ തറക്ക
കൊണ്ടു അതിനെ തന്റെ ഹൃദയത്തിൽനിന്നു പറിച്ചു കളവാനായി ന
ന്ന മദ്യപിക്കയും നേരംപോക്കിന്നായി ഓരോ കളികളെ കളിക്കയും ചെ
യ്തു എങ്കിലും എല്ലാ പ്രയത്നം വെറുതെ ആയി "ദൈവം നിത്യത്വം" എ
ന്നീ വാക്കകൾ അവനെ എപ്പോഴും നൊമ്പലിച്ചു പോന്നു. ഒടുവിൽ അ
വൻ വേദപുസ്തകത്തെ വാങ്ങി ശോധന ചെയ്തു. യേശുക്രിസ്തനിൽ പാ
പിക്കുള്ള നിത്യരക്ഷയേയും സമാധാനസന്തോഷങ്ങളേയും കണ്ടു അവ
നിൽ വിശ്വസിച്ചു അന്നു മുതൽ അവൻ മനോപീഡ കൂടാതെ സത്യസ്വ
സ്ഥതയിൽ ജീവിച്ചു വന്നതുമല്ലാതെ തനിക്കു കിട്ടിയ ദൈവകരുണയേയും
താൻ നശിപ്പിച്ച പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പാപികളുടെ രക്ഷി
താവായ യേശുക്രിസ്തനേയും അനുതപിക്കുന്ന എപ്പേൎപ്പെട്ട പാപിക്കും ക്രി
സ്തൻമൂലം വിശ്വാസത്താൽ ലഭിക്കുന്ന നീതീകരണത്തേയും തൊട്ടു മറ്റു
ള്ളവരോടു അറിയിക്കുന്ന ഒരു പ്രസംഗക്കാരനായി തീൎന്നിരിക്കുന്നു.

(Canarese Arunodaya.) C, A.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/201&oldid=188315" എന്ന താളിൽനിന്ന് ശേഖരിച്ചത്