താൾ:CiXIV131-6 1879.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 192 —

വത്സലാ ശ്രൂണുമൊരു തുംബിയിൻ ചിത്മദം

നദിയരികിലതിവുയരമുടയതൊരു കേരവും
നാലുഭണ്ഡിൻ ദൂരേ നിന്നേകതാലവും.

അതിനിതിനുമിടയിലൊരു തുംബിലതയും മരുവി
ആഭാസഭാഷണം ചെയ്തു താലത്തെയും.

ശതദശസഹസ്ര വൎഷഷങ്ങളായ്നില്ക്കിലും

സ്വല്പശ്ശപൊങ്ങുന്ന താലമേ! ശ്രൂണുമേ.
മതി! മതി! നിനക്കില്ല ശക്തി പൊങ്ങിടുവാൻ

വൎഷങ്ങളുഞ്ചാറു പോയിട്ടുമെന്തെടോ?
ബത! ജലവുമൊരു വളവുമരുളുവതിനാർ?

പാടേ മുളെച്ചുഷ്ണ വളവുമരുളു വതിനാരുവാൻ
സവിധമഹ! പെരിയദലമകടധരകേരമോ

ചാടിക്കളിച്ചുപൊങ്ങീടുന്നു സാംപ്രതം.
ഇതികടമൊഴിയുടയ കപടധരതുംബിയൻ

ഏറ്റപ്പെരുക്കങ്ങളാൽ പൊങ്ങികേരവും,

ചതികപടമുണരുവതിനൊരുമതിയുമെന്നിയേ
ചാടിപ്പിടിക്കയെന്മേലെന്നുരെച്ചഹോ!

പടരുവതിനൊരുസുഗതിലാഭിച്ച തുംബി താൻ
പറ്റിപ്പിടിച്ചു മേല്പട്ടങ്ങു പൊങ്ങിനാൻ

പരിചിനൊടൊരഞ്ചാറുദിന മളവിൽ തുംബിയും
പത്രാഗ്രഭാഗത്തിലെത്തി നോക്കീടിനാൻ.

കരിയോടു സമംവണ്ണമുടയപടുതാലവും
കാപട്യകീൎത്തനം കേട്ടാണകേരവും

അലമലമിവരിരുവരുമല്പ ബലശാലികൾ
ആരും സമം വരാ നമ്മോടു മല്ലിടാൻ

ബലമുടയതാലവും പൊണ്ണനാം കേരവും
പാരിൽ നമുക്കു കീഴായിത്ര വേഗമേ

അചലമതിപനയെ അടിയിൽ ആക്കി ഞാനിതാ
അല്പനാം കേരവും ചൊല്കീഴമൎന്നതേ!

അറിവതിനു ധരണിയിതിലെന്നോടു തുല്യനായ്
ആരുമില്ലെന്നു തിളെച്ചു നിന്നീടിനാൻ

ഇതികപടചുര മരുവി മൂന്നു മാസങ്ങളായ്
ഇത്ര തന്നെയെന്നു വാടിക്കരിഞ്ഞഹോ

വിറകിനു പകരവുമിഹപറകിലതിനില്ലതാൽ
വിരവിൽ വലിച്ചു താഴത്തിട്ടു മൎത്യരും.

അറികയിതു സമമിഹമതികപടധാരിക
ആരെയും കീഴാക്കി പൊങ്ങും ജവാവൃഥാ

വിരവിലിഹവളരുവതു വിരവിലധമായിടും
വിജ്ഞാനസാരം ഇതെങ്ങുമേദൃഷ്ടമാം

ക്രമശ വളരുവതു ബഹുദിനമിഹ ശുഭപ്പെടും
കാണാമിതേതിലും സാധുക്കളോൎത്തിടിൻ

കപടനുതികളിലധികൌതുകം കൊള്ളുന്ന
കാരണം ന്യായങ്ങൾ മായുന്നു ഭൂതലേ.

ശുഭത ബഹു ശുഭത തവ വരിക മമ വത്സലാ!
സൂക്ഷ്മം പരീക്ഷിച്ചു വാഴ്കഹോ! മംഗളം!

M. Walsalam.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/200&oldid=188312" എന്ന താളിൽനിന്ന് ശേഖരിച്ചത്