താൾ:CiXIV131-6 1879.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 186 —

A MEDITATION.

വേദധ്യാനം. (9)

ഞങ്ങളുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നെ; പ്രസാദിപ്പതെല്ലാം താൻ ചെയ്യും.

സങ്കീ. ൧൧൫, ൩..

പണ്ടു പുറജാതികൾ നിങ്ങളുടെ ദൈവം എവിടെ എന്നു ഇസ്രയേ
ല്യരായ ദൈവജനത്തോടു ചോദിച്ചപ്പോൾ അവർ "ഞങ്ങളുടെ ദൈവം
സ്വൎഗ്ഗത്തിൽ തന്നെ; പ്രസാദിച്ചതെല്ലാം താൻ ചെയ്യുന്നു" എന്നു ഉത്ത
രം കൊടുത്തു. പുറജാതിക്കാർ ബിംബങ്ങളെ സേവിക്കകൊണ്ടു അവ ആ
ക്ഷേത്രത്തിലും ഈ അമ്പലത്തിലും ആ കാവിലും ഈ കോട്ടത്തിലും ഉ
ണ്ടെന്നു അവൎക്കു ചൂണ്ടി കാണിപ്പാൻ എളുപ്പം തന്നെ. എന്നാൽ "അ
വരുടെ തിടമ്പുകൾ പൊൻ വെള്ളി മുതലായ ലോഹങ്ങളാൽ തീൎക്കപ്പെ
ട്ട മാനുഷകൈക്രിയയത്രേ. അവററിനു വായുണ്ടു പറകയില്ല. കണ്ണുക
ളുണ്ടായിട്ടും കാണ്കയില്ല, ചെവികൾ ഉണ്ടായിട്ടും കേൾ്ക്കയില്ല, മൂക്കുണ്ടാ
യിട്ടും മണക്കയില്ല കൈകകളുണ്ടു സ്പൎശിക്കാ താനും, കാലുകൾ കൂടെ ന
ടക്കാ താനും, തൊണ്ടകളാൽ കുശുകുശുക്കയുമില്ല. എന്നവറ്റേപോലെ
അവ ഉണ്ടാക്കുന്നവരും അതിൽ തേറുന്നവരും എല്ലാം ആകുന്നു." സങ്കീ.
൧൧൫, ൪. ൮. ദൈവമാകുന്ന യഹോവെക്ക് ഇസ്രയേല്യരുടെ ഇടയിൽ ഒരു
ദൈവാലയം ഉണ്ടായിരുന്നെങ്കിലും അതിൽ ദൈവത്തെ എങ്ങും കണ്ടില്ലാ
താനും. യഹോവയുടെ ആലയത്തെ പണിയിച്ച രാജാവായ ശലമോൻ
പറഞ്ഞതു: "ദൈവം ഭൂമിയിൽ അധിവസിക്കും സത്യം തന്നെയോ? ഇതാ
സ്വൎഗ്ഗങ്ങളും സ്വൎഗ്ഗങ്ങളുടെ സ്വൎഗ്ഗങ്ങളും നിന്നെ കൊള്ളുകയില്ലല്ലോ.
ഞാൻ പണിയിച്ച ഈ ഭവനം അതിന്നെന്തു മാത്രം" ൧ രാജാ. ൮. ൨൭.
"ഞങ്ങളുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നെ" എന്നു ഘോഷിച്ച ഇസ്രയേൽ
താൻ സൎവ്വസമീപസ്ഥൻ എന്നും കൂട വിശ്വസിച്ചു. സ്വൎഗ്ഗത്തിൽ അധി
വസിക്കുന്നവൻ അത്രേ നിത്യനും അത്യുന്നതനും സൎവ്വലോകത്തിന്റെ
അധികാരിയും നാഥനും ആകുന്നു. എല്ലാ മനുഷ്യരും ഒരേ വാനത്തിങ്കീ
ഴിൽ പാൎക്കുന്നപ്രകാരം അവരെല്ലാവരും സ്വൎഗ്ഗത്തിലുള്ള ആ ഒരേ ദൈ
വത്തേയും സേവിക്കേണ്ടതാകുന്നു.

ഈ ദൈവം പ്രസാദിച്ചതെല്ലാം താൻ ചെയ്യുന്നു. ഭൂമിയേയും ആ
കാശത്തേയും സകല ചരാചരങ്ങളേയും ദൈവം സൃഷ്ടിച്ചപ്പോൾ തനി
ക്ക് പ്രസാദിച്ചതേ ചെയ്തുള്ളു. ഇപ്പോഴും തിരുഹിതം പോലെ സൃഷ്ടിക്ക
യും സകലവും നടത്തുകയും മനുഷ്യരുടെ കല്ലിച്ച ഹൃദയത്തെ മാറ്റി അ
വരേ തന്റെ സംസൎഗ്ഗത്തിന്നായി പ്രാപ്തന്മാരാക്കി തീൎക്കുകയും ചെയ്യുന്നു.
അവന്റെ തിരുമനസ്സിന്നു തന്റെ ശക്തി ഒക്കുന്നു.

മാഗർ കിഴക്ക് നിന്നു യരുശലേം നഗരത്തിൽ എത്തി യഹൂദരുടെ രാ
ജാവായി പിറന്നവൻ എവിടെ എന്നു ചോദിച്ചതിന്നു യഹൂദയിലേ ബെ
ത്ലഹേമിൽ തന്നെ എവൎക്കു ഉത്തരം കിട്ടിയതു. അന്നു ജനിച്ച യേശു
ക്രിസ്തൻ പണ്ടേത്ത കാലത്തിൽ ഇസ്രയേൽ ജനത്തിന്റെ നടുവിൽ യ
ഹോവയായി വിളങ്ങിയവനാകയാൽ പ്രവാചകനായ യശായ പ്രവചി
ച്ചപ്രകാരം "ഇതാ നിങ്ങളുടെ ദൈവം" എന്നു പറവാൻ സംഗതി ഉണ്ടാ
യല്ലോ യശായ ൪൦, ൯. എന്നാൽ കൎത്താവാകുന്ന ക്രിസ്തൻ സ്വൎഗ്ഗാരോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/194&oldid=188299" എന്ന താളിൽനിന്ന് ശേഖരിച്ചത്