താൾ:CiXIV131-6 1879.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 185 —

വിചാരിപ്പാൻ പാടുണ്ടോ. ൨. ദൈവത്തെ അറിയുന്ന അറിവുമാത്രമല്ല
ആത്മവിശുദ്ധിയും കൂടെ മനുഷ്യൎക്കത്യാവശ്യം; ആയതു ലഭിപ്പാനുള്ള വഴി
വേദാന്തത്തിൽ ഇല്ലല്ലോ. ൩. വേദാന്തം തന്റെ അനുസാരികളെ വാ
യ്പാടികളും അഹങ്കാരികളുമാക്കി തിൎക്കുന്നു. ആയതവരെ സന്മാൎഗ്ഗികളാക്കു
ന്നില്ല. അവരുടെ പ്രമാണവും പ്രവൃത്തിയും ഭേദിക്കുന്നു; ചൊല്ലിൽ വിഗ്ര
ഹാരാധന വെറുത്തും നടപ്പിൽ ആയതാചരിക്കുന്നു. ഇങ്ങിനെയുള്ളവർ
ദൈവദാസന്മാരായിരിപ്പാൻ കഴിയുമോ? "ദൈവം ഗൎവ്വികളോടു എതി
രിടുന്നു താഴ്മയുള്ളവൎക്ക് കരുണയെ കൊടുക്കുന്നു" (യാക്കോ. 4. 6.). "ഉയ
രത്തിൽനിനുള്ള ജ്ഞാനമോ മുമ്പിൽ നിൎമ്മലമായി പിന്നേ സമാധാന
വും ശാന്തതയും ഉള്ളതു" (യാക്കോ, 3, 17). "മനുഷ്യർ തന്നിഷ്ടക്കാർ, ലോ
ഭികൾ, പൊങ്ങച്ചക്കാർ, ഗൎവ്വികൾ, ദൂഷണക്കാർ, പിതാക്കൾ്ക്ക് അവശർ,
കൃതഘ്നർ, അപവിത്രർ, അവത്സലർ, നിയമലംഘികൾ, നുണയർ, അജി
തേന്ദ്രിയർ, മെരുങ്ങാത്തവർ, ഗുണദോഷികൾ, ദ്രോഹികൾ, ധാൎഷ്ട്യമുള്ള
വർ, ഡംഭികളുമായി ദേവപ്രിയത്തേക്കാൾ ഭോഗപ്രിയമേറി ഭക്തിയുടെ
സാരം തള്ളി അതിന്റെ വേഷം ധരിക്കുന്നവരായും ഇരിക്കും; ഇവരെ വി
ട്ടൊഴിയുക" (2 തിമോ. 3, 2–5). "കള്ള നാമമുള്ള (അദ്ധ്യാത്മ) ജ്ഞാന
ത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളേയും തൎക്കസൂത്രങ്ങളേയും അക
റ്റിനിന്ന് ഉപനിധിയെ കാത്തുകൊൾക" (1 തിമോ. 6,20.). "മനുഷ്യരുടെ
സമ്പ്രദായ പ്രകാരവും ക്രിസ്തൃനോടല്ല ലോകത്തിൻ ആദ്യ പാഠങ്ങളോട്
ഒത്തവണ്ണം ആത്മജ്ഞാനം എന്ന വെറും വഞ്ചനയാൽ ഒരുവനും നിങ്ങ
ളെ കവൎന്നു കൊണ്ടു പോകായ്വാൻ നോക്കുവിൻ. ക്രിസ്തനിൽ അത്രേ ദേ
വത്വത്തിൻ നിറവ് ഒക്കയും മെയ്യായി വസിക്കുന്നു. സകലവാഴ്ചെക്കും അ
ധികാരത്തിന്നും തലയായ ഇവനിൽ നിങ്ങളും നിറഞ്ഞിരിക്കുന്നു സത്യം"
(കൊല, 2, 8—10). "ഈ യുഗത്തിൻ ജ്ഞാനി എവിടെ? ശാസ്ത്രി എവി
ടെ? താൎക്കികൻ എവിടെ? ഈ ലോകജ്ഞാനത്തെ ദൈവം ഭോഷത്വം
ആക്കിയില്ലയോ? എന്തുണ്ടെന്നാൽ ദേവജ്ഞാനമുള്ളതിങ്കൽ ലോകം ജ്ഞാ
നത്താൽ ദൈവത്തെ അറിയായ്ക കൊണ്ടു ഘോഷണത്തിൽ ഭോഷത്വ
ത്താൽ വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ ദൈവത്തിന്നു നന്ന് എന്ന് തോ
ന്നി. യഹൂദർ അടയാളം ചോദിക്കയും യവനർ ജ്ഞാനത്തെ അന്വേഷി
ക്കയും ചെയ്യുമ്പോൾ ഞങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തനെ ഘോഷിക്കുന്നു;
ആയതു യഹൂദന്മാൎക്കു, ഇടൎച്ചയും ജാതികൾ്ക്കു ഭോഷത്വവും എങ്കിലും
യഹൂദർ താൻ യവനർത്താൻ വിളിക്കപ്പെട്ടവർ ഏവൎക്കും തന്നെ ദേവശ
ക്തിയും ദേവജ്ഞാനവും ആകുന്ന ക്രിസ്തനെ അത്രേ (ഘോഷിക്കുന്നു)"
( കൊരി. 1, 20–24).

* † *

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/193&oldid=188297" എന്ന താളിൽനിന്ന് ശേഖരിച്ചത്