താൾ:CiXIV131-6 1879.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

ശേഷം മറിഞ്ഞു പോകും. ഈ മൂന്നു കാൎയ്യങ്ങൾ ത്രിഗുണങ്ങളുടെ ക്രിയ
കളെ ദൃഷ്ടാന്തമായ്കാണിക്കുന്നതുമല്ലാതെ ശുദ്ധം മലം അന്ധകാരം എ
ന്നീ പൊരുൾ കൊള്ളുന്ന സത്വം രജസ്സ് തമസ്സ് എന്നീ നാമങ്ങൾ ആ ഗു
ണങ്ങൾ്ക്കുണ്ടായ സംഗതി ഇന്നതെന്നും തെളിവായ്ക്കാട്ടുന്നു. ൯. അജ്ഞാ
നത്തിന്നു രണ്ടു ശക്തികൾ ഉണ്ടു. അതിലൊന്നു മനുഷ്യരിൽ അഹങ്കാരം
വളൎത്തി അതിനാൽ ആത്മാവിനെ ചുറ്റിക്കൊള്ളുന്നു. മറ്റേതു ജഗദ്രൂപ
മായ ഒരു കാഴ്ചയെ ഉളവാക്കി ആയതു നമുക്കു പുറമേയുള്ള പ്രപഞ്ചം
എന്നു വിശ്വസിക്കുമാറാക്കി. ഇങ്ങനെ പ്രപഞ്ചം അജ്ഞാന ശക്തി കൊ
ണ്ടു ആത്മാവെ ബാധിച്ചു ഉളവാക്കുന്നൊരു മായക്കാഴ്ചയല്ലാതെ മറ്റേതു
മല്ല. ൧൦. ഇങ്ങനെയുള്ള അജ്ഞാന സ്ഥിതിയിൽനിന്നു വിടുതൽ പ്രാ
പിക്കേണ്ടുന്നതിന്നു തന്നെ മനുഷ്യൻ വിശേഷാൽ ഉത്സാഹിക്കേണ്ടിയതു.
പ്രപഞ്ചം ഒഴികെ വേറെ വസ്തുക്കളും ഉണ്ടെന്നുള്ള ഭാവം സകല തിന്മക
ൾ്ക്കും മുരടാകുന്നു. ആകയാൽ ആ ദുൎബോധത്തെ നീക്കേണ്ടതിന്നു "തത്വം
അസി" (തത്ത് അതു ബ്രഹ്മം ത്വം നീ, അസി ആകുന്നു) അതു നീ തന്നെ
എന്ന മഹാവാക്യം നന്നായറിഞ്ഞു കൊള്ളേണ്ടതാവശ്യം; നീ ആരായി
രുന്നാലും നീ ആ ദേവൻ തന്നെ വേറൊന്നുമല്ല എന്നു തന്നെ തത്വമ
സ്യാദി മഹാവാക്യത്തിന്റെ ഭാവം ആകുന്നു. ആയതു ശരിയായി അറിയു
ന്ന വേദാന്തി അതിനെ മുറുകെ പിടിച്ച ശേഷം നീ എന്നതു ഞാൻ എ
ന്നാക്കി മാറ്റി "അഹം ബ്രഹ്മാസ്മി" ഞാൻ തന്നെ ബ്രഹ്മം ആകുന്നു എ
ന്ന ബ്രഹ്മോപദേശത്തെ ധ്യാനിക്കയും വേണം (ഇതു തന്നെ ലോകം പു
കഴ്ത്തുന്ന ബ്രഹ്മോപദേശമെന്ന സാരോപദേശമാകുന്നു എന്നേവരും അറി
ക.) എന്നാൽ അവൻ തന്നെ ധ്യാനപ്പൊരുളാക്കി ധ്യാനിക്കുന്ന വഴക്കത്തെ
യും ഒടുക്കും തള്ളിക്കളഞ്ഞു ഒന്നും ചിന്തിക്കാതെ യാതൊന്നെങ്കിലും ശ്ര
ദ്ധയും ഇമ്പവും ഇല്ലാത്തവനായി ഇരിക്കേണം ഇതു തന്നെ ആത്മാവിൻ
സച്ചിതാനന്ദനിലയാകുന്നു. ൧൧. ഇങ്ങിനെ അജ്ഞാനസ്ഥിതിയിൽ
നിന്നു വിടുതൽ കിട്ടേണ്ടതിന്നു പ്രപഞ്ചത്തെ വെറുത്തു ദേഹേന്ദ്രിയങ്ങ
ളെയെല്ലാം അടക്കി ഡംഭം എല്ലാം ഒഴിച്ചു ദാനധൎമ്മങ്ങൾ ചെയ്തു ഏക
വ്യാപിയായ പരബ്രഹ്മത്തോടു യോഗം സാധിപ്പിച്ചു. കൊള്ളണം. ൧൨.
മേല്പറഞ്ഞ വിടുതല കിട്ടിയവന്നു മൂന്നു വിധം നന്മകൾ സാധിക്കും. അ
തായതു ഇഹത്തിൽ അവന്നു വേണ്ടിയ ദിവ്യവരങ്ങൾ ഉണ്ടാകയും മരണ
ശേഷം അവൻ ബ്രഹ്മലോകത്തിലേക്കു പ്രവേശിക്കുകയും ഒടുക്കം അവ
ന്റെ ആത്മാവു ഒരു തുള്ളി വെള്ളം കടലിൽ കലരും കണക്കേ അവൻ
ബ്രഹ്മത്തിൽ ലയിച്ചു അതിനോടൊന്നായിപ്പോകയും ചെയ്യും. ഇങ്ങനെ
അവൻ തന്നറിവു വിട്ടു എന്നേക്കും മലിന പാശത്തോടു അകന്നു പോക
യും ചെയ്യും. ൧൩. അജ്ഞാനത്തിൽനിന്നു വിടുതൽ പ്രാപിപ്പാൻ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/191&oldid=188293" എന്ന താളിൽനിന്ന് ശേഖരിച്ചത്