താൾ:CiXIV131-6 1879.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

തന്നെ വിശ്വസിച്ച് കൊള്ളുന്നതു. ൫. മനുഷ്യരുടെ ആത്മാവ് പരമ
ന്റെ ഓരംശം ആകുന്നുവെന്നു അദ്വൈതർ വാദിക്കുന്നതുമല്ലാതെ തീയിൽ
നിന്നു പൊരി തെറിക്കും കണക്കേ ആത്മാക്കൾ അവനിൽനിന്നു പിരിഞ്ഞു
ഒടുക്കം അവനിൽ തന്നെ കലൎന്നു പോകും എന്നു സിദ്ധാന്തിക്കുന്നു. ൬.
ആത്മാവു സ്ഥൂലശരീരം സൂക്ഷ്മം അല്ലെങ്കിൽ ലിംഗശരീരം എന്നീ ര
ണ്ടിൽ കുടി കൊള്ളുന്നു. സ്ഥൂലശരീരമെന്നതു മാംസരക്തങ്ങളോടു കൂടി
യ ജഡമായ നമ്മുടെ ഉടൽ അത്രേ. സൂക്ഷ്മം എന്ന ലിംഗശരീരമോ ന
മ്മുടെ തടിച്ച ഉടലിന്നു എതിൎസ്വഭാവമുള്ളതും സ്ഥൂലജഡം അഴിഞ്ഞു
പോകുമ്പോൾ ആത്മാവിന്നാധാരമായിരിക്കുന്ന ഉൾശരീരവും തന്നേ. ഓ
രോ മനുഷ്യൻ തന്റെ അഹങ്കാരമെന്ന തന്നറിവു കാത്തു കൊള്ളുവാനും
മരണശേഷം മുന്നേപോലേ ആളേ അറിഞ്ഞു കൊൾ്വാനും സൂക്ഷ്മശരീ
രം തന്നെ കാരണമായിരിക്കുന്നു. ൭. മാനുഷാത്മാവിന്നു മൂന്നു പ്രധാന
ഗുണവിശേഷങ്ങൾ ഉണ്ടു അവയാവിതു. സല്ഗുണമായ സത്വം ഗൎവ്വഗു
ണമായ രജസ് അന്ധകാരഗുണമായ തമസ് എന്നിവ തന്നെ. ഒരുവ
നിൽ സത്വഗുണം അധികരിച്ചാൽ അവൻ തന്റെ ആശാപാശങ്ങളെ
എല്ലാം അടക്കിക്കൊള്ളും; രജോഗുണം അധികരിക്കുന്നു എന്നു വരികിൽ
അവൻ തന്റെ ആഗ്രഹങ്ങൾക്കിടം കൊടുത്തു ഇഷ്ടം പോലെ എല്ലാം
ചെയ്യും. തമോഗുണം മിഞ്ചിയെങ്കിലോ അവൻ മേല്ക്കുമേൽ ദോഷം ചെ
യ്തു തനിക്കു മഹാ കഷ്ടത്തെ സമ്പാദിക്കും. ഇങ്ങിനെ മനുഷ്യർ ത്രിഗുണ
ചേഷ്ടകൾക്കു അധീനരായിരിക്കുമ്പോൾ തങ്ങൾ തന്നെ തന്നിഷ്ടപ്രകാ
രം ചെയ്യുന്നു എന്നു ഭാവിച്ചാലും ഉള്ളവണ്ണം തങ്ങൾ അറിയാത ഒരു ശ
ക്തി നീക്കുവാൻ കഴിയാതവണ്ണം തങ്ങളേ അധികരിക്കുന്നു. നന്മയും തി
ന്മയുമായ സൎവ്വവസ്തുക്കളെ ദേവൻ തന്റെ യുക്തി പ്രകാരം നടത്തി
നന്മയെന്നു തങ്ങൾക്കു തോനുന്നതു തന്നെ ചെയ്വാനും അനുഭവിപ്പാനും
സംഗതി വരുത്തുകയാൽ അവർ കല്പിതമായ വിധി പ്രകാരം നടക്കേണ്ടി
വരുന്നു. ൮. മേല്പറഞ്ഞ ത്രിഗുണങ്ങൾ തനിച്ചും കൂടിയും അധികരിച്ചും
കുറഞ്ഞും ഇരിക്കുന്ന സമയം ആയതു കലൎപ്പില്ലാത്ത ആത്മാവിനേ മറ
ച്ചുകളയുന്നു. ഇങ്ങിനെ ത്രിഗുണങ്ങൾ അറിവുള്ള ആത്മാവിന്നു വേരാ
യിരിക്കുന്നതിനാൽ അറിവു കേടു എന്നു പൊരും ഉള്ള അജ്ഞാനം എ
ന്ന പേർ അതിന്നുണ്ടാകുന്നു. ആത്മാവിനെ പലപ്പോഴും വെളിച്ചത്തോ
ടുപമിച്ചു പറഞ്ഞിരിക്കുന്നു. ഒരു വിളക്കു ഒരു സ്ഫടികപാത്രത്തിൽ വെ
ച്ചിരിക്കുന്ന പ്രകാരം ഭാവിക്ക ആ സ്ഫടികം ശുദ്ധമായിരിക്കയാൽ വിളക്കു
മങ്ങിപ്പോകാതെ നല്ലവണ്ണം പ്രകാശിക്കുന്നു. സ്ഫടികത്തിനു വൎണ്ണം പൂ
ശിയിരുന്നാൽ ആ നിറത്തിനു തക്കവണ്ണം വെളിച്ചവും മങ്ങിയിരിക്കും.
വിളക്കിനെ മൂടിയ വസ്തു ഉരുവൊളിയറ്റതായിരുന്നാൽ വെളിച്ചവും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/190&oldid=188291" എന്ന താളിൽനിന്ന് ശേഖരിച്ചത്