താൾ:CiXIV131-6 1879.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

നിരന്തരമായി നല്കും, അവൻ ദൈവപുത്രൻ എന്നു പേർ കൊണ്ട് നിത്യ
രാജാവായി വാഴുകയും ചെയ്യും" (മത്ത.1, 21ff, ലൂക്ക1, 26ff.) എന്നുള്ളപ്രകാ
രം അറിയിച്ചിരുന്നു. (ശേഷം പിന്നാലേ.)

സൂചകം:—"ശീലോ (സമാധാനപ്രഭു) വരുവോളത്തിന്നു രാജദണ്ഡം യഹൂദയിൽ നി
ന്നും ധൎമ്മദാതാവ് തന്റെ പാടങ്ങളിൽനിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ ശേഖരിപ്പു അ
വനോടു ചേരുകയും ചെയ്യും" എന്നു (1 മോശ 49, 10) പൂൎവ്വപിതാവായ യാക്കോബ് മരണത്തി
ന്നു ഒരുങ്ങിയിരിക്കുമ്പോൾ തന്റെ പുത്രനായ യഹൂദയോടു പ്രവചിച്ച വാഗ്ദത്തം മേല്പറഞ്ഞ
സംഭവത്താൽ നിവൃത്തിയായി വന്നു എന്നു പറയാം. അതായതു പുതുനിയമത്തിന്റെ മദ്ധ്യസ്ഥ
നും നിത്യമായിരിക്കുന്ന മഹാപുരോഹിതനും ആയ യേശു വരുവോളത്തേക്കു അഹരോന്യരായ
മഹാപുരോഹിതർ ജീവിക്കയും എന്നെന്നേക്കുമായി വാഴുന്ന മശീഹരാജാവു ജനിക്കുമ്പോൾ യ
ഹൂദ ചെങ്കോൽ ധരിച്ച മക്കാബ്യവംശം ഒടുങ്ങുകയും ചെയ്തത് കൊണ്ടു യഹൂദ ജനത്തിന്റെ ആ
ശ അവരിൽനിന്നു അറ്റു പോയതിനാൽ പുൎവ്വസാതന്ത്ര്യത്തേയും ദാവീദ്‌രാജ്യത്തെയും കാംക്ഷി
ച്ചു നോക്കി ഭാവീദാജപുത്രനായ മശീഹ വന്നു തങ്ങളുടെ രാജ്യത്തെ യഥാസ്ഥാനത്താക്കും എ
ന്ന പ്രവാചകവാക്കിനെ ഓൎത്തു പ്രതീക്ഷിച്ചു കൊണ്ടിരുന്നു.

WHAT IS HINDUISM?

ഹിന്തുമതമെന്തു?

IV. വേദാന്തം.

ഹിന്തുക്കളിൽ ബുദ്ധി സാമൎത്ഥ്യമുള്ളവർ തങ്ങളുടെ മാൎഗ്ഗത്തിൽ സാ
ധാരണ വഴക്കമായിരിക്കുന്ന പുരാണ കാൎയ്യങ്ങളിൽ തൃപ്തിയില്ലായ്ക കൊ
ണ്ടു ശാസ്ത്രോപദേശങ്ങളെ തന്നെ തങ്ങളുടെ ഉപദേശത്തിന്നു പ്രമാണ
മാക്കി വിശ്വസിച്ചു പോന്നു. ഈ ശാസ്ത്രങ്ങൾ വെവ്വേറെ ആറംശങ്ങളാ
യി പിരിഞ്ഞിരിക്കുന്നതാവിതു: വൈശേഷികം, ന്യായം, മീമാംസം, സാം
ഖ്യം, യോഗം, വേദാന്തം എന്നിവ തന്നെ. അവറ്റിൽ വേദാന്തമത്രേ പ്ര
മാണം. ആകയാൽ അതിനു ശാസ്ത്രശിഖാമണിയെന്നും നിഖണ്ഡിത പ
രമാൎത്ഥമെന്നും ചൊല്ലുന്നു. ഈ ശാസ്ത്രത്തിന്നു വ്യാസമാമുനി തന്നെ സ്ഥാ
പകൻ ആയിരിക്കുന്നതു. ഇതിനെ അത്യന്തം വിസ്തീൎണ്ണമാക്കി പഠിപ്പിച്ച
വൻ ശങ്കരാചാൎയ്യൻ തന്നെ. വേദാന്തമുഖ്യോപദേശങ്ങൾ ആവിതു:
൧. അനാദി നിത്യസ്വയംഭൂവായിരിക്കുന്നൊരു പരമനുണ്ടു അവനിൽ അ
ഖിലാണ്ഡങ്ങളും അടങ്ങിയിരിക്കുന്നു. ൨. ദേവനും ലോകവും ഒന്നു ത
ന്നെ എന്നു ചിലരും വെവ്വേറെ എന്നു മറ്റവരും വാദിക്കുന്നു. ഇതിൽ മു
മ്പൎക്കു അദ്വൈതികൾ എന്നും പിമ്പൎക്കു ദ്വൈതർ എന്നും പേർ. ൩.
പരമൻ ലോകത്തെ താങ്കന്നു ഉളവാക്കിയെന്നും അഴിവുകാലത്തിൽ ആയ
തു തിരികെ താങ്കൽ ഒടുക്കും എന്നും ദ്വൈതർ വിശ്വസിക്കുന്നു. ൪. അ
ദ്വൈതരോ ഉലകങ്ങളെ പരമൻ സൃഷ്ടിച്ചതുമല്ല അവ ഉള്ളതുമല്ല ഇല്ലാ
യ്മയായ പ്രപഞ്ചത്തെ ഉണ്ടെന്നു പ്രമാണിപ്പിക്കുമാറു അവൻ മായകൊ
ണ്ടു മോഹിപ്പിച്ചു. ആ മോഹത്തെ അവൻ ചരതിച്ചു കൊള്ളുന്നു എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/189&oldid=188288" എന്ന താളിൽനിന്ന് ശേഖരിച്ചത്