താൾ:CiXIV131-6 1879.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 180 —

വരാതെ തന്റെ ക്രൂരമുള്ള വഴിയിൽ പിന്നെയും നടന്നു പല അസുര ക്രിയ
കളേയും പ്രവൃത്തിപ്പാൻ തുടങ്ങി. ഹെരോദാവിന്റെ സഹോദരനായ
ഫെരോരാസുമായി തന്റെ വയസ്സനായ അഛ്ശനെ വിഷം കൊടുത്തു കൊ
ല്ലേണമെന്നു തമ്മിൽ ശപഥം ചെയ്തു. ഈ ദുഷ്പ്രവൃത്തി അവരുടെ മേൽ
തെളിയാതിരിക്കേണ്ടതിന്നു ആയതു തങ്ങൾ യരുശലേമിൽനിന്നു അകന്നിരി
ക്കുമ്പോൾ സംഭവിക്കേണം എന്നവർ നിശ്ചയിച്ചു. എന്നാൽ ഹെരോദാ
വിന്നു ഈ മൎമ്മവും അറിയായ്വന്നു. പറീശർ ഹെരോദാവിന്നും രോമ കൈ
സൎക്കും അധീനരായിരിക്കും എന്നു ആണ ഇടുവാൻ മനസ്സില്ലാത്തവർ
ആയിരുന്നതുകൊണ്ടു അവന്റെ കോപം അവരുടെ മേൽ വീണു. ഈ
ആണ ഞങ്ങളുടെ മനസാക്ഷിക്കു വിരോധമാകുന്നു എന്നു പറഞ്ഞ പ
റീശർ പിന്നേത്തേതിൽ കൎത്താവോടു "കൈസൎക്കു കരം കൊടുക്കുന്നതു വി
ഹിതമോ അല്ലയോ?" എന്നു ചോദിച്ചു. മത്ത. 22, 17. അതു നിമിത്തം ഹെ
രോദാ അവൎക്കു വലിയ പിഴ കല്പിച്ചു എങ്കിലും ഈ പണം ഫെരോരാസി
ന്റെ ഭാൎയ്യ അവൎക്കു കൊടുത്തത്കൊ‌ണ്ടു രാജാവിന്റെ കോപവും സംശ
യവും അവളുടെ നേരെ ജ്വലിച്ചു. ഹെരോദാവിന്റെ വംശം നശിക്കയും
ഫെരോരാസിന്റെ സന്തരി രാജ്യഭാരം ചെയ്കയും ചെയ്യും എന്നു പറീശർ
വാഗ്ദത്തം ചെയ്തത്‌കൊണ്ടു ഹെരോദാ പറീശരെ മുടിപ്പാൻ ക്രോധത്തോ
ടെ ഉത്സാഹിച്ചു. കോവിലകത്തു പാൎത്ത പലരേയും വളരെ പറീശരേ
യും അവരുടെ സ്നേഹിതന്മാരേയും തല വെട്ടിച്ചു. ഹെരോദാ ഫെരോരാ
സിന്റെ ഭാൎയ്യയേയും നന്നായി സൂക്ഷിച്ചു. അല്പസമയം കഴിഞ്ഞിട്ടു ഇ
വളുടെ ഭൎത്താവു (ഹെരോദാവിൻ സഹോദരൻ) പെട്ടെന്നു മരിച്ചതുകൊ
ണ്ടു അവൾ അവന്നു വിഷം കൊടുത്തു എന്നൂഹിച്ചു. ഹെരോദാ ഈ കാ
ൎയ്യത്തെ കുറിച്ചു അന്വേഷണം കഴിച്ചപ്പോൾ ഫെരോരാസും അന്തിപ
ത്തരും തന്നെ കൊല്ലുവാൻ വിഷം ഉരുക്കി വെച്ചിരിക്കുന്നതു തെളിവായി
വന്നു. അന്നുമാത്രം ഇതുവരെ തന്റെ മൂക്കിൽ കയറിട്ടു നടത്തിയപ്രകാ
രം ഹെരോദാ ബോധിച്ചു അന്തിപത്തരുടെ ഉൾ അറിഞ്ഞു വന്നു. അ
ന്തിപത്തർ അരിസ്തൊബൂലിലും അലക്ക്സന്തരിലും ചുമത്തിയ കുറ്റം കേ
വലം കളവെന്നു ബോധിച്ചതുകൊണ്ടു ഈ മക്കളെ കൊന്നതു അന്യായം
തന്നെ എന്നു തേറി. മക്കാബ്യരുടെ അവസാനസന്തതിയായ മറിയമ്ന
യുടെ രണ്ടു മക്കളെ ഹെരോദ കൊല്ലിക്കും സമയം തന്നെ കന്യകയായ
മറിയെക്കു ദൈവദൂതൻ ഗലീല്യ നചറത്തിൽ വെച്ച പ്രത്യക്ഷനായി അ
വളോടു "നീ ഒരു പുത്രനെ പ്രസവിച്ച് അവന്നു യേശു എന്നു പേർ വി
ളിക്കും യഹോവ അവന്നു ഗോത്രപിതാവായ ദാവീദിൻ സിംഹാസനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/188&oldid=188286" എന്ന താളിൽനിന്ന് ശേഖരിച്ചത്