താൾ:CiXIV131-6 1879.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

ലക്കങ്ങളേയും ഉളവാക്കി. വള്ളി മരത്തെ ചുറ്റി പടരുന്നപ്രകാരം നിൎഭാ
ഗ്യമായ രാജകുഡുംബം പല വിധമായ കൃത്രിമങ്ങളാൽ ബാധിക്കപ്പെട്ടു.
ഈ ഞെരുക്കസ്ഥിതിയിൽ രാജാവു ആരെ വിശ്വസിക്കേണ്ടു എന്നും സ
ത്യാസത്യം ഇന്നതു എന്നും അറിയാത്തവനാകയാൽ ആരെയും വിശ്വസി
ക്കാതെ തന്റെ നേരെയുള്ള ദുഷ്ക്കൂറുകൾ തെളിയേണ്ടതിന്നു അവൻ ഭയ
ങ്കരമുള്ള ദണ്ഡവിധികളെ അവരിൽ നടത്തി.

ഹെരോദാ വേണ്ടുംവണ്ണം കാൎയ്യത്തെ വിസ്തരിക്കാതെ കണ്ടു ഓരോരു
ത്തനെ കൊന്നതിനാൽ ജനങ്ങൾ ഒടുക്കുവാൻ കരുതുന്ന ശത്രുക്കളെക്കൊ
ണ്ടു രാജാവോടു ഏഷണി പറഞ്ഞാൽ കാൎയ്യം സാധിക്കുന്നതുകൊണ്ടു താൻ
ദുഷ്പ്രവൎത്തിക്കാൎക്കു നല്ല ആക്കുമായിരുന്നു. അവന്നു ഏവരിലും സംശയം
തോന്നിയതിനാൽ തന്റെ സ്വഭാവസ്ഥിതി എത്രയും ക്രൂരമായി തീൎന്നു.
അരിസ്തൊബൂൽ, അലക്ക്സന്തർ, എന്നവരെ കൊല്ലിച്ചു തനിക്കു സിം
ഹാസനം കിട്ടുമാറു ഹെരോദാവിന്റെ കോവിലകത്തിൽ താറുമാറുകളെ
വരുത്തിയതു അന്തിപത്തർ തന്നേ. അലക്ക്സന്തരുടെ അമ്മായപ്പനായ
അൎഹലാവുസ് എന്ന കപ്പദോക്ക്യ രാജാവു ഹെരോദാവിന്റെ കോവിലക
ത്ത് സംഭവിച്ച വ്യസന വൎത്തമാനങ്ങളെ കേട്ട് യരുശലേമിലേക്കു വന്നു.
അവനും അവിടെ നടന്നിരുന്ന കൃത്രിമങ്ങളെ കണ്ടു. ഈ സമാധാനക്കേ
ടുള്ള കുഡുംബത്തെ യോജിപ്പിച്ചു. എങ്കിലും അവൻ പോയ ഉടനെ കാ
ൎയ്യങ്ങൾ മുമ്പേ പോലെ തന്നെ ആയി. ഹെരോദാ നീക്കികളഞ്ഞ രണ്ടു
അകമ്പടികളെ അലക്ക്സന്തർ തന്റെ സേവയിൽ ആക്കിയതിനാൽ ഹെ
രോദാ ഇവർ ഒറ്റുകാർ എന്നു ഊഹിച്ചു ക്രൂരമായി ഭേദിപ്പിച്ചപ്പോൾ ആ
യവർ വേദന പൊറുക്കാതെ രാജാവിനെ വേട്ടയിൽ കൊല്ലേണം എന്നു
അലക്ക്സാന്തർ അവരോടു കല്പിച്ചപ്രകാരം കളവായി ഏറ്റു പറഞ്ഞു.
വേറെ ഒരുവൻ കള്ളക്കത്തുകളെ കൊണ്ടു ഈ രണ്ടു മക്കളുടെ കുറ്റത്തെ
ഹെരോദാവിന്നു ബോധിപ്പിച്ചു. ഇപ്രകാരം അവൻ തന്റെ മക്കളെ കു
റിച്ചു കളവായി കേട്ടവറ്റെ വിശ്വസിച്ചു, കൈസരുടെ മുമ്പിൽ വീണ്ടും
അന്യായം ബോധിപ്പിച്ചു. ഹെരൊദാ കപ്പദോക്ക്യ രാജാവായ അൎഹലാ
വിനെയും മറ്റു പ്രമാണികളേയും വരുത്തി മക്കളുടെ കാൎയ്യത്തെ വിസ്തരി
ക്കേണം എന്നു കൈസർ കല്പിച്ചു. എങ്കിലും അവൻ ബെരൂതുസിൽ
(ബൈരുത്ത്) വെച്ചു തന്റെ സ്നേഹിതന്മാരെ മാത്രം വിളിച്ചു മക്കളെ
വിസ്തരിച്ചു കുറ്റക്കാർ എന്നു കാണിച്ചു. അവൎക്കു മരണവിധി കല്പിച്ചു
ആ തമ്പാന്മാരെ ശമറിയയിലേ സെബസ്തെയിൽ കൂട്ടിക്കൊണ്ടു പോയി
അവിടെ വെച്ചു ശിരഃഛേദം ചെയ്യിക്കയും ചെയ്തു. അവരുടെ ശവങ്ങളെ
മക്കാബ്യരുടെ കല്ലറകളുള്ള അലക്ക്സന്ത്രിയം എന്ന കോട്ടയിൽ അടക്കിയതു.

അന്തിപത്തൎക്കു തന്റെ രണ്ടു സഹോദരന്മാരുടെ വധംകൊണ്ടു തൃപ്തി

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/187&oldid=188284" എന്ന താളിൽനിന്ന് ശേഖരിച്ചത്