താൾ:CiXIV131-6 1879.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

രോദാവിന്നു അറിയിച്ചത് കൊണ്ടു അവൻ തന്റെ മക്കളെ തൊട്ടു അവർ
എന്നെ കൊന്നുകളയും എന്നു ശങ്കിച്ചു ഓരോന്നു ആലോചിക്കയും
പ്രവൃത്തിക്കയും ചെയ്തിട്ടും സംശയം വൎദ്ധിച്ചതേ ഉള്ളൂ. അവൻ സിംഹാസ
നത്തിൽ ഏറും മുമ്പേ ദോരിസ് എന്നവളേ വേളി കഴിച്ചിട്ടു, അവൾ അ
ന്തിപത്തർ എന്ന മകനെ പ്രസവിച്ചിരുന്നു. രാജാവായപ്പോഴോ ജനപ്ര
സാദം വരുത്തുമാറു ഇവളെ ഉപേക്ഷിച്ചു മറിയമ്നയെ പാണിഗ്രഹം ചെ
യ്തു. എന്നാൽ ദോരിസും അന്തിപത്തരും അന്നു ജീവിച്ചിരുന്നു. ഈ
അന്തിപത്തരെ കോവിലകത്തേക്കു വരുത്തി തന്റെ മക്കളായ അരിസ്തൊ
ബൂൽ, അലക്ക്സന്തർ എന്നവർ അനുസരിയാതെ ഇരുന്നാൽ അവകാശം
ഇവന്നു കൊടുക്കുമെന്നുള്ള വാഗ്ദത്തം ചെയ്തു പാൎപ്പിച്ചു. ഇതിനാൽ ഈ
രണ്ടു മക്കളുടെ മനസ്സു കയിച്ചു പോയതേയുള്ളൂ. അന്തിപത്തരുടെ താ
ല്പൎയ്യമോ ഇവരെ നിഗ്രഹിച്ചു അഛ്ശന്റെ സിംഹാസനം കയ്ക്കലാക്കേ
ണം എന്നത്രേ. അതിന്നു വേണ്ടി അവൻ പല യുക്തി സാമൎത്ഥ്യങ്ങളാൽ
അവരെ അഛ്ശന്നു വിരോധമായി ഓരോന്നു ചെയ്യിപ്പിച്ചു പിന്നേതിൽ
താൻ അവറ്റെ അഛ്ശനോടു മന്ത്രിക്കയും ചെയ്തുവന്നു. ഇങ്ങിനെ കുടില
നായ അന്തിപത്തർ ഉപായമുള്ള തന്റെ അഛ്ശനെ തോല്പിച്ചു തന്നിൽ
പ്രിയം വരുത്തിയത് കൊണ്ടു ഹെരോദാ അവനെ സ്നേഹിച്ചു. കൈസ
രുടെ സ്നേഹവും അവനിലും ഉണ്ടാകേണ്ടതിന്നു അവനെ രോമെക്കയച്ചു. അവിടെനിന്ന് അവൻ ഈ രണ്ടു സഹോദരന്മാരുടെ നേരെ ഓരോ കൃത്രി
മങ്ങളെ കത്തുകൾമൂലം യന്ത്രിച്ചു അവറ്റെ അഛ്ശൻ വിശ്വസിച്ച് ത
ന്റെ രണ്ടു മക്കളെകൊണ്ടു കൈസരോടു അന്യായപ്പെട്ടു, മക്കളോടു കൂ
ടെ കൈസരുടെ സന്നിധിയിങ്കൽ ചെന്നു. ഔഗുസ്തൻ അഛ്ശനേയും മക്ക
ളേയും വിസ്തരിച്ചാറെ ശിക്ഷിക്കത്തക്കതായ കുറ്റം കാണാതെ പൈശാ
ചികമായ ഏഷണിപ്രവൃത്തി ഇവരെ തൊട്ട നടന്നു എന്നു തെളിഞ്ഞ
ത്‌കൊണ്ടു ഇരുപക്ഷക്കാരും നിരന്നു വരുവാൻ പ്രബോധിപ്പിച്ചു മേലാൽ
അഛ്ശനെ അനുസരിക്കേണം എന്നൊരു ശാസനയും കൊടുത്തു, അവരെ
തമ്മിൽ യോജിപ്പിച്ചു. ഹെരോദാ വിടവാങ്ങി പുറപ്പെടും മുമ്പേ കൈസ
രുടെ പാദത്തിങ്കൽ വളരെ പണം കാഴ്ചയായി വെച്ചിട്ടു സിംഹാസന
ത്തെ തന്റെ മക്കളിൽ ബോധിക്കുന്നുവന്നു കൊടുപ്പാനോ ഇഷ്ടംപോലെ
രാജ്യത്തെ പലരിൽ പകുത്തു ഏല്പിപ്പാനോ അനുവാദം ലഭിച്ചു. യഹൂദ
യിൽ എത്തിയപ്പോൾ എല്ലാം ശുഭമായി എന്നു മറ്റവൎക്കു തോന്നിച്ചു
പട്ടണങ്ങളെയും വിനോദകാഴ്ചപ്പുരകളേയും കുളങ്ങളേയും വീണ്ടും ഉണ്ടാ
ക്കുകയും ചെയ്തു.

അന്തിപത്തർ പിന്നേയും മുൻ പറഞ്ഞപ്രകാരം വേറെ സഹായി
കളുമായി ഹെരോദാവിന്റെ കോവിലകത്തിൽ ഓരോ ദുഷ്ക്കൂറുകളേയും ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/186&oldid=188282" എന്ന താളിൽനിന്ന് ശേഖരിച്ചത്