താൾ:CiXIV131-6 1879.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

ക്തി കാണിച്ചവരോടു താൻ: എന്നൊടു അകന്നു പോകുവിൻ; നിങ്ങളെ
ഞാൻ ഒരു നാളും അറിഞ്ഞിട്ടില്ല എന്നു തീൎച്ച കല്പിക്കയും ൟ വിധിയെ
സ്ഥിരപ്പെടുത്തുകയും ചെയ്യും. J. M. F.

൧. മനുഷ്യർ ഒക്കേ ഭൂമിയിൽ

നടന്നോരോ ക്രിയെക്കും
ന്യായാധിപൻ ഗ്രന്ഥങ്ങളിൽ
കണ്ടോളമേ പിണെക്കം
താൻ ചെയ്തതും ചെയ്യാത്തുതും
അറിഞ്ഞിട്ടന്നെല്ലാവൎക്കും
ശരി എന്നോൎത്തടങ്ങും

൨. യഹോവാച്ചൊൽ മറന്നവർ

എപ്പേൎക്കും അയ്യോ കഷ്ടം
ഭൂവി അദ്ധ്വാനിച്ചിട്ടവർ
ചേൎത്തുള്ളതന്നു നഷ്ടം
ചെറിയ കൂട്ടത്തിൽ ദയ
കാട്ടാത്തവരും അഞ്ചുക
നിത്യാഗ്നിയെ പൂകേണ്ടു (൨൨൬)

THE LORD'S DAY.

സ്വസ്ഥദിവസത്തെ കുറിച്ചു.

വിലന്തി പല്ലവി.

രക്ഷിക്ക രക്ഷിക്ക രക്ഷക ഞങ്ങളെ
പക്ഷമൊടീക്ഷണം ചെയ്ക.

അനുപല്ലവി.

പാപികളാകിയ ഞങ്ങളെ നിന്നുടെ
മുമ്പിൽ നീ ചേൎത്തു രക്ഷിക്ക.

ചരണങ്ങൾ.

൧. ദൈവമേനിന്നെ നൽവന്ദന ചെയ്തെന്നാൽ

പാവനത്വമുണ്ടാകും എന്നും
ദ്യൊവിങ്കൽ നിത്യം സുഖിച്ചിരിക്കാമെന്നും
വ്യവസ്ഥയായോൎമ്മ തരിക. രക്ഷിക്ക.

൨. ശുദ്ധദിവസമമിദ്ദിനത്തെ ഞങ്ങൾ
ശുദ്ധമായാചരിപ്പാനും നിന്റെ
ശുദ്ധമാമാലയേ ചെന്നു നമിപ്പാനും
ശുദ്ധിയും ബുദ്ധിയും തന്നു രക്ഷിക്ക.

൩. കഴിഞ്ഞരാത്രി മുഴുവനും ഞങ്ങളെ
കരുണയാ നീ പാലിച്ചു ഇപ്പോൾ
കൎത്താവേ ഇദ്ദിനേ ആത്മസംബന്ധമാം.
കാൎയ്യത്തിൽ ഇഷ്ടം വരുത്തി രക്ഷിക്ക.

൪. പാപസമുദ്രത്തിൽ മഗ്നരാം ഞങ്ങടെ

പാപമശേഷവും നീക്കി ദൈവ
കോപവും ശാപവും തീൎത്തു നീ ഞങ്ങളെ
കേവലം പാലനം ചെയ്ക രക്ഷിക്ക.

൫. വിശ്വാസികളാം നിൻ ഭൃത്യരെയൊക്കയും
ആശ്വസിപ്പിക്കേണം നാഥാ. മുദാ.
വിശ്വാസികളായ ഭൃത്യരെ സഭയിൽ
ശശ്വദയക്കുക ദേവ. രക്ഷിക്ക.

൬. ആത്മരക്ഷക്കുള്ള വിശ്വാസമെല്ലാൎക്കും
ആത്മാവാം ദേവ നീ നല്കി ഇന്നു
ആദരാലെല്ലാരും സത്യസഭാതന്നിൽ
ആഗമിപ്പാനിടയാക്കി രക്ഷിക്ക.

൭. പൂതമാം നിന്റെ വചസ്സുകൾ ഞങ്ങളിൽ
പുതുതായിട്ടിരിക്കേണം സദാ
താതസുതാത്മകദൈവത്തിന്നെപ്പോഴും
സ്തുതിയും കീൎത്തിയും ഭവതു രക്ഷിക്ക. C. D. David.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/173&oldid=188254" എന്ന താളിൽനിന്ന് ശേഖരിച്ചത്