താൾ:CiXIV131-6 1879.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

ൎന്നു. ഹെരോദാവോ ഒറ്ററിഞ്ഞു ആ പത്തു പേരെ കൊല്ലിക്കയും യഹൂ
ദർ ഒറ്റുകാരനെ വധിച്ച് കളകയും ചെയ്തു.

അനന്തരം ഒന്നാം ഹിൎക്കാൻ പിടിച്ചിടിച്ച ശമൎയ്യനഗരത്തെ ഹെരോ
ദാ വീണ്ടും പണിതു. അറ്റകുറ്റങ്ങളൊക്കയും തീൎത്തു ചുറ്റും കേമമുള്ള
വാടികളാൽ ഉറപ്പിച്ചു, ഔഗുസ്തൻ കൈസരിന്റെ ബഹുമാനത്തിന്നായി
അതിൽ സെബാസ്തെ അല്ലെങ്കിൽ ഔഗുസ്ത എന്നു പേരുള്ള ക്ഷേത്രത്തെ
കെട്ടിച്ചു. അതൊഴികേ മറ്റു അനേകം സ്ഥലങ്ങളെ ഉറപ്പിക്കയും മറുരാജ്യ
ങ്ങളിൽനിന്നു വരുത്തിയ കൂലിച്ചേകവരെ അവറ്റിൽ പാൎപ്പിക്കയും ചെ
യ്തതിനാൽ തന്റെ സിംഹാസനത്തിന്നു സ്ഥിരത വരുവാൻ ഇട ഉണ്ടാ
യി. അതു കൂടാതെ പല പരോപകാരക്രിയകളെകൊണ്ടു ജനങ്ങളെ വ
ശീകരിച്ചു പ്രജാപ്രിയത്തിന്നായി പ്രയത്നിക്കയും ചെയ്തു. അതോ കനാൻ
രാജ്യത്തിൽ കഠിന ക്ഷാമം ഉണ്ടായപ്പോൾ (22 ക്രി.മു.) അവൻ മിസ്രയിൽനി
ന്നു ധാന്യം വരുത്തുവാൻ തന്റെ വെള്ളി ഉപകരണങ്ങളെ കൊടുക്കയും മേ
ച്ചിലില്ലായ്കകൊണ്ടു ആടുകൾ ഒടുങ്ങുകയാൽ ജനങ്ങൾക്കു വസ്ത്രങ്ങൾ
ഉണ്ടാക്കുവാൻ പരദേശങ്ങളിൽനിന്നു ആടുരോമങ്ങളേ വരുത്തുകയും
ദേശപ്രയോഗത്തിന്നു പല എടുപ്പുകളെ എടുപ്പിക്കയും കുളങ്ങളെ കുഴി
പ്പിക്കയും പെരുവഴികളെ ഉണ്ടാക്കിക്കയും നീരോട്ടത്തിന്നു തോടുകളെ കീ
റിക്കയും മറ്റും അനേക ഉപകാരങ്ങൾ ചെയ്തിരുന്നെങ്കിലും അജ്ഞാനാ
ചാരങ്ങളെ പ്രത്യേകം നടപ്പാക്കി രോമാധികാരത്തിന്നു തന്നെതാൻ ദാ
സ്യപ്പെടുത്തിയതുകൊണ്ടു പ്രജാസ്റ്റേഹം അവന്നു ഉണ്ടായിരുന്നതേയില്ലാ.
അതു കൂടാതെ അവൻ ചക്രവൎത്തിയുടെ ബഹുമാനത്തിന്നായി കൈസര
യ്യ എന്ന പട്ടണത്തെ കെട്ടി അതിൽ ഔഗുസ്ത എന്നു പേരുള്ള ഒരു ക്ഷേ
ത്രത്തേയും വിനോദക്കാഴ്ച പുരയേയും പട്ടണസമീപം ഒരു തുറമുഖ
ത്തേയും പണിയിച്ചു.

പിന്നേ ഹെരോദാവു രണ്ടാം മറിയമ്ന എന്നവളെ വേൾ്പാൻ ആഗ്ര
ഹിച്ചു. ഇവളോ ശീമോൻ എന്നൊരു നികൃഷ്ടന്റെ മകൾ ആയിരുന്ന
തുകൊണ്ടു ഇവളെ മാനത്തോടെ ഭാൎയ്യയായി എടുക്കേണ്ടതിന്നു അന്നുള്ള
മഹാപുരോഹിതനെ ഭ്രഷ്ടനാക്കി ഇവന്നു ആ സ്ഥാനം കൊടുത്തു. ഹെ
രോദാ അജ്ഞാനക്ഷേത്രങ്ങളും എടുപ്പുകളും പണിയിച്ചത്‌കൊണ്ടു ജന
ങ്ങൾക്കു നീരസവും തനിക്കതിനാൽ അനൎത്ഥവും സാദ്ധ്യമായി വന്നു. അ
തുകൊണ്ടു അവൻ യഹൂദരെ പാട്ടിൽ ആക്കേണ്ടതിന്നു 17. ക്രി. മുമ്പെ (അ
ല്ലെങ്കിൽ 20, 21? ക്രി. മു.) യരുശലേമിലേ ദൈവാലയത്തെ പുതുക്കുവാൻ
തുടങ്ങി. ദൈവാലയം അഞ്ഞൂറു സംവത്സരത്തോളം പഴക്കം ചെന്നതു
കൊണ്ടും രണ്ടു പ്രാവശ്യം അതിനെ കോട്ടപോലെ ഉപയോഗിച്ചു ശത്രുക്ക
ൾ അതിനെ പിടിച്ചതുകൊണ്ടും ജീൎണ്ണിച്ചതിനാൽ പുതുക്കുവാൻ അത്യാവ

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/171&oldid=188249" എന്ന താളിൽനിന്ന് ശേഖരിച്ചത്