താൾ:CiXIV131-6 1879.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

സുവെജ് തോടു.— ൧൮൭൮ആമതിൽ
൩൨,൬൯,൧൭൮ തൊൻ അളത്തമുള്ള ൧൫൯൩
കപ്പലുകൾ സുവെജ് തോടിനെ കടന്നു. അ
തിന്നു ൩,൦൯,൯൨,൬൮൦ ഫ്രാങ്കു കടവുകൂലി
കൊടുത്തു വന്നു. കച്ചവടത്തിന്റെ വീഴ്ചകൊ
ണ്ടു ൧,൬൫൦,൮൬൬ ഫ്രാങ്കു കഴിഞ്ഞ കൊല്ല
ത്തിൽ കുറഞ്ഞു കാണുന്നു. കടന്ന കപ്പലുകളിൽ
അഞ്ചിൽ നാലു ബ്രിതീഷ് കപ്പലുകൾ അത്രേ.
മേൽ പറഞ്ഞ കപ്പലുകളിൽ ൯൬,൩൬൩ യാ
ത്രക്കാരുണ്ടായതിൽ ൪൩,൧൧൪ പേർ ഭാരത
ത്തിലേക്കു പോയവരത്രേ.

തോടു തുറന്നു വിട്ട നാൾ മുതൽ ൧൦,൯൮൩
കപ്പലുകൾ കടന്നു വന്നു. അതിൽനിന്നു
൮,൦൦൭ ബ്രിതിഷ് കപ്പലുകൾ തന്നെ

M. M. 1879 No. 52.

മൊരിഷസ്സ്.— (Mauritius) ദ്വീപിന്നു
745 □ നാഴിക പരപ്പും 345,955 നിവാസികളും
109866 സാധാരണ നിവാസികളും 236089 ത
മിിഴർ മുതലായ ഭാരതഖണ്ഡക്കാരും അത്രേ.)

M. M. 1879 No. 52.

യൂരോപ Europe.

ഇംഗ്ലന്ത്.— ലാരൻസ് കൎത്താവു എന്നു
കേൾവിപ്പെട്ട പഞ്ചനദ വാഴുന്നോരും ഭാര
തോപരാജാവും ജൂൺ 30 ത്തേ കമ്പിവൎത്ത
മാനപ്രകാരം ഇംഗ്ലന്തിൽ മരിച്ചു പോയതി
നാൽ ഉപരാജാവവൎകളുടെ കല്പനെക്കു ജൂലാ
യി 1 ഭാരതത്തിൽ പട്ടാളങ്ങൾ ഉള്ള സ്ഥല
ങ്ങളിൽ എല്ലാം അവരുടെ ബഹുമാനത്തിന്നാ
യി 30 നിയമവെടി വെച്ചിരിക്കുന്നു. ഓലക്ക
സഭയുടെ വിധിപ്രകാരം ശവത്തെ ലണ്ടനി
ലേ വെസ്മിൻസ്തർ എബ്ബേ എന്ന പള്ളിയിൽ
അടക്കം ചെയ്യും.

രുസ്സ്യ.— രുസ്സ്യചക്രവൎത്തിയെ ചതികുല
ചെയ്വാൻ ഭാവിച്ച സൊലാവിയെഫ് എന്നവ
ന്നു ജൂൻ 9 സന്ത്‌പേതൎസ്സ്‌ബുൎഗ്ഗിൽ തൂക്കു
മരത്താൽ മരണവിധി നടന്നു.

നാടുമാറിപോയവർ.—൧൮൭൮ ആ
മതിൽ വിലാത്തിയിൽനിന്നു വടക്കേ അമേരി
ക്കാവിലേക്കു കുടിയേറുവാൻ പോയവരിൽ
94651 ആണുങ്ങളും 54586 പെണ്ണുങ്ങളും ഉണ്ടു.
അതാതു രാജ്യപ്രകാരം അവരുടെ തുകയാ
വിതു:

ഗൎമ്മാന്യയിൽനിന്നു 31,958
ഇംഗ്ലന്തു വേത്സുകളിൽനിന്നു 19,893
ഐൎല്ലന്തിൽനിന്നു 17,113
ശ്വേദനിൽനിന്നു 6,173
നൊൎവ്വേഗ്യയിൽനിന്നു 5,216
ഇതാല്യയിൽനിന്നു 5,168
ഔസ്ത്രിയയിൽനിന്നു 4,881
പരന്ത്രീസ്സ് രാജ്യത്തിൽനിന്നു 4,668
രുസ്സ്യയിൽനിന്നു 4,216
സ്കൊത്ലന്തിൽനിന്നു 3,700
ദെന്മാൎക്കിൽനിന്നു 2,688
അമേരിക്കാവിലേ കാനദയിൽനിന്നു 24,533

M. M. No. 107, 1879.

ബാസൽ മിശ്ശൻ - ബാസൽ മിശ്ശ
ന്റെ മേധാവിയായ ഇൻസ്പെക്തർ യോസൻ
ഹൻസ് ബോധകർ (Rev. J. Josenhans) വാ
ൎദ്ധക്യം നിമിത്തം ജൂൻ ൧ തങ്ങടെ സ്ഥാന
ത്തെ ഒത്തോ ഷൊത്ത് എന്ന ബോധകൎക്കു
(Rev. Otto Schott) ഏല്പിച്ചു കൊടുത്തു. യോസ
ൻഹൻസ് ബോധകർ മുപ്പതു വൎഷമായി വ
ൎദ്ധിച്ചു കൊണ്ടിരിക്കുന്ന ആ മിശ്ശന്നു മേധാവി
യായി തന്റെ സകല ശക്തിയെ രാപ്പകൽ
സന്തോഷത്തോടെ ചെലവു കഴിച്ച ശേഷം
ആ വമ്പിച്ച വേലയെ ശരിയാംവണ്ണം എടു
ക്കേണ്ടതിന്നു തന്നെക്കൊണ്ടു കഴിവു വരികയി
ല്ല എന്ന ശങ്കിച്ചു യോഗക്കാരോടു വിട വാങ്ങി
എങ്കിലും വെറുതെ സ്വസ്ഥത അനുഭവിപ്പാൻ
അല്ല തന്നാൽ ആകുന്നേടത്തോളം കൎത്താവി
ന്റെ വേലെക്കായി വിശ്വാസികളെ ഉത്സാ
ഹിപ്പിക്കേണ്ടതിനു അവർ ആഗ്രഹിച്ചു മുതി
രുന്നു. ഇവരെകൊണ്ടു കൎത്താവു ഭാരതം ചീ
നം ആഫ്രിക്ക മുതലായ രാജ്യങ്ങളിലേ സഭക
ൾക്കും പുറജാതിക്കാൎക്കും വിലാത്തി വട അമേ
രിക്ക തേൻ അമേരിക്ക ഔസ്ത്രാല്യ മുതലായ
ഖണ്ഡങ്ങളിലേ ക്രിസ്ത്യാനൎക്കും ഏറിയ ആത്മീക
ഉ പകാരങ്ങളെ എത്തിച്ചതുകൊണ്ടു സകല അ
നുഗ്രഹങ്ങൾക്കു കാരണമായ ജീവനുള്ള ദൈ
വത്തെ സ്തുതിപ്പാൻ നാം കടമ്പെട്ടിരിക്കുന്നു.

ഷൊത്ത് ബോധകർ ഓരോ സഭകളെ പ
രിപാലിച്ചു വേദനിപുണതയും ഭക്തിവൈ
രാഗ്യവും പുണ്ടു പുതിയ സ്ഥാനത്തെ ഏറ്റി
രിക്കുന്നു. കൎത്താവവൎക്കു ഏല്പിച്ച തിരുവേല
അവർ മൂലമായി വായ്ച്ചു കൊള്ളേണ്ടതിന്നു
നാം അവൎക്കും കമ്മട്ടിയാൎക്കും പ്രാൎത്ഥനയാൽ
പിന്തുണ നില്ക്കേണ്ടതു. അണ്ണാക്കൊട്ടൻ ത
ന്നാൽ ആംവണ്ണം എന്നതു ഇവിടെയും കൊ
ള്ളുന്നുവല്ലോ.

Printed at the Basel Mission press, Mangalore

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/168&oldid=188243" എന്ന താളിൽനിന്ന് ശേഖരിച്ചത്