താൾ:CiXIV131-6 1879.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

യാലോ മഹാരാജാവു ഭാരതഖണ്ഡത്തിലേ നാടുവാഴിത്തലവന്മാരിൽ (ഉപരാജാവു) ഒരുവരോടു
നിയമം ചെയ്തതിനാൽ എല്മസ്ലി വൈദ്യൎക്കു അവിടെ പാൎപ്പാൻ ന്യായമില്ല മുങ്കോപിയായ രാ
ജാവിനു സമ്മതിപ്പാൻ മനസ്സുമില്ല. ഇങ്ങനെ ഇടവംതൊട്ടു തുലാത്തോളം (May—Oct) വി
ശേഷിച്ചു കാശ്മീരത്തിലേ മൂലസ്ഥാനമായ ശ്രീനഗരത്തിലും ശേഷം മാസങ്ങളിൽ പഞ്ചനദത്തി
ലും വൈദ്യവേലയെ നടത്തും, അദ്ധ്വാനപ്പെരുമയാൽ വന്ന ബലഹീനത നിമിത്തം താൻ
ശരീരസൌഖ്യത്തിന്നായി യുരോപയിലേക്കു പോയിട്ടും അടങ്ങി വിശ്രമിക്കാതെ കാശ്മീര ആ
കാരാദിപുസ്തകത്തെ ചമെച്ചു ഇപ്പോളുള്ള കാശ്മീരഭാഷയെ എഴുത്തുഭാഷയാക്കി തിൎത്തു. 1872ാമ
തിൽ സമമനസ്സുള്ള ഭാൎയ്യയോടുംകൂട വേണ്ടുന്ന കെല്പു നേടുന്നതിന്നു മുമ്പേ മടങ്ങിച്ചെന്നു നടപ്പു
ശരീരശക്തി ക്ഷയിച്ചു തുടങ്ങി. ശരീരത്തിന്നു മാത്രമല്ല ആത്മാക്കൾക്കും ചികിത്സിച്ചു സൌ
ഖ്യം വരുത്തുവാൻ അദ്ധ്വാനിച്ചതുകൊണ്ടു ശാന്തിക്കാരും ഉദ്യോഗസ്ഥന്മാരും തങ്ങളാൽ ആകു
ന്നേടത്തോളം ജനങ്ങളെ വൈദ്യന്റെ അടുക്കെ പോകാതിരിപ്പാൻ തടുത്തിട്ടും അനേകർ പര
സ്യമായല്ല രഹസ്യമായിട്ടത്രേ വൈദ്യരെ ശരീരാത്മസൌഖ്യത്തിന്നായി കാണ്മാൻ ചെന്നതു.
തനിക്കു ഹിമകാലത്തു കാശ്മീരത്തിൽ പാൎക്കേണ്ടതിന്നു അനുവാദം ഉണ്ടാകേണം എന്നു പഞ്ചന
ദത്തിലും കാലികാതയിലും ഉള്ള കോയ്മയോടു കഴിച്ച അപേക്ഷക്കു തക്ക സമയത്തിൽ കല്പന
എത്തായ്കയാൽ അൎദ്ധപ്രാണനായി കാശ്മീരത്തിൽനിന്നു ചൂടുള്ള പഞ്ചനദത്തിലേക്കു ഇറങ്ങി
1872 നൊവെമ്പ്ര 12ാം ൹ മരിച്ചുപോയി. നൊവെമ്പ്ര 30ാം ൹ കാശ്മീരത്തിൽ താമസിപ്പാൻ ക
ല്പനയും എത്തി. എന്നാൽ അവന്റെ പ്രയത്നം വെറുതേയായില്ല. എല്മസ്ലി സ്വന്തകാൎയ്യം
നോക്കാതെ പരോപകാരത്തിന്നായി തന്റെ ജീവനെ കളഞ്ഞതു ഓൎത്തു മഹാരാജാവിന്റെ മന
സ്സിന്നു പെരുത്തു അയ്യോഭാവവും പതവും ഉണ്ടായ്വന്നതുകൊണ്ടു മെക്ഷ്‌വെൽ വൈദ്യൻ ആ
സ്ഥാനത്തെ ഏറ്റപ്പോൾ ശ്രീനഗരത്തിൽ ഒരു രോഗാലയത്തെ പണിയിപ്പാൻ നിശ്ചയിച്ചു.
മെക്ഷ്‌വെൽ വൈദ്യൻ 1874 മേയിൽ എത്തിയാറെ കഴിഞ്ഞ എല്മസ്ലി സായ്പും തൊണ്ണൂറു വയ
സ്സുള്ള വിശ്വസ്ത കാദിർബക്ഷ് ഉപദേശിയും എന്നിവരുടെ സാക്ഷ്യത്തെ കേട്ടനുസരിച്ച ചി
ല ആത്മാക്കളെ കണ്ടു. ആഴ്ചട്ടത്തിൽ ൩ ദിവസങ്ങളിൽ 100–200 ദീനക്കാൎക്കു ചികിത്സിക്കും
പണി തുടങ്ങുംമുമ്പെ കിഴവനായ ഉപദേശി ഒരു വേദവചനത്തെ വായിച്ചു പ്രസംഗിക്കും,

രോഗാലയം തീൎന്നാറെ ദീനപ്പൊറുതി അന്വേഷിച്ചു വരുന്നവർ നാൾക്കുനാൾ പെരുകിയ
തിനാൽ മെക്ഷ്‌വെൽ വൈദ്യർ നന്നായി ചടെച്ചു 1875ാമതിൽ ക്ഷേമാവൎത്തനത്തിനായി ഇം
ഗ്ലന്തിലേക്കു പോകേണ്ടിവന്നു. പഞ്ചനദത്തിൽനിന്നു വന്ന ഒരു യുരോപ്യനും ഒരു നാട്ടുകാര
നും ആയ രണ്ടു ബോധകന്മാർ കഴിയുന്നേടത്തോളം പണിയെ നടത്തി. 1877 ജനുവരിയിൽ
ദൊൻ്സ (Downes) വൈദ്യർ ചേൎന്നു. അദ്ദേഹം ആദിയിൽ പട്ടാളത്തിൽ ഒരു നായകനും പി
ന്നീടു പട്ടമില്ലാത്ത മിശ്ശനെരിയും ആയിരുന്നു. അക്കാലത്തു കാഫിരിസ്ഥാനത്തി (Kafiristan)
കടപ്പാൻ വിചാരിച്ചിട്ടും കോയ്മ അവരെ തടുത്തുകളഞ്ഞു. ചുറുക്കും തുനികരവും ഉള്ളവനായി
ഇംഗ്ലന്തിൽ പോയി വൈദ്യശാസ്ത്രാദികളെ പഠിച്ചും ചൎമ്മപത്രം (Diploma) നേടി വൈദ്യനായി
താൻ കാശ്മീരത്തിലേ പണി ഏറ്റപ്പോൾ ഓരാളെകൊണ്ടു ആവതല്ലാത്ത പണിക്കു ഒരു സഹ
വൈദ്യനെയും ഒരു ബോധകനെയും തനിക്കു വൈകാതെ അയക്കുകയും ബോധകനോ ഹിന്തു
സ്ഥാനിഭാഷ അധികം നടപ്പല്ലായ്കയാൽ വിശേഷിച്ചു കാശ്മീരഭാഷയെ പഠിക്കേണ്ടതിന്നു ക
ല്പിക്കയും വേണം എന്നു സംഘക്കാരോടു അപേക്ഷിച്ചു. താൻ മൂന്നുനാൾ തന്റെ വീട്ടിലും മൂ
ന്നു ദിവസം രോഗാലയത്തിലും ദീനക്കാരുടെ സങ്കടം കേൾക്കും. മാസംതോറും ചകട്ടുമേനിക്കു
2000 ആൾ തന്റെ വീട്ടിൽ ആലോചന കേൾക്കയും മരുന്നു വാങ്ങുകയും ചെയ്യും. മിഥുനം
തൊട്ടു ചിങ്ങം വരെ രോഗാലയത്തിൽ 219 പാൎപ്പുദീനക്കാർ (in-patients) പൊറുപ്പിന്നായി ഇരി
ക്കയും 4180 പുറദീനക്കാർ (out-pationts) ചികിത്സ അനുഭവിക്കയും 540 പേർ ശസ്ത്രപ്രയോഗ
ത്തെ (operation) ഏല്ക്കകയും ചെയ്തു. ഇതു ഒരാളുടെ ശക്തി മിഞ്ചുന്ന അദ്ധ്വാനം എന്നേ ചൊ
ല്ലാവൂ. തൊണ്ടനായ കാദിർബക്ഷിന്റെ അലിവുള്ള ബോധനയെയും വേവുള്ള പ്രാൎത്ഥനയെ
യും ദീനക്കാർ മനസ്സു കൊടുത്തു കേൾക്കുന്നതും ഏറിയവർ പൊറുപ്പോടെ നാട്ടിലേക്കു മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/165&oldid=188236" എന്ന താളിൽനിന്ന് ശേഖരിച്ചത്