താൾ:CiXIV131-6 1879.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 155 —

ഇപ്രകാരം മനുഷ്യജാതിക്കു നേരിടുന്ന സകല കഷ്ടനഷ്ട്രങ്ങളെ ദൈ
വം അയക്കുന്നതു നമ്മുടെ പാപങ്ങൾ നിമിത്തം ആകുന്നു എന്നും നമ്മു
ടെ നന്മക്കായി അവൻ നമ്മെ ശിക്ഷിക്കുന്നു എന്നും നമ്മെ പാപദാസ്യ
ത്തിൽനിന്നു വിടുതൽ ഉള്ളവരാക്കി തീൎപ്പാൻ അവന്നു മനസ്സുണ്ടു എന്നും
നന്നായി വിശ്വസിച്ചു സത്യ അനുതാപമുള്ളവരായി ദൈവത്തിൻ സ
ന്നിധാനത്തിൽ വന്നു നമ്മെ തന്നെ താഴ്ത്തി നമ്മുടെ പാപങ്ങളെ ഏറ്റു
പറഞ്ഞു കൃപയെ തേടുക!

ഇപ്പോൾ രണ്ടു മാസമായി മഴ നന്നായി പെയ്യുന്നതിനാൽ കൃഷി വൃ
ക്ഷാദികൾ എത്രയും വായ്ചു വളരുന്നതു കൊണ്ടു ദൈവം വീണ്ടും നമ്മോ
ടും നമ്മുടെ ജന്മദേശത്തോടും കരുണ കാണിക്കുന്നു എന്നു വിളങ്ങി വരു
ന്നു പൂൎവ്വകാലത്തിൽ മോശയോടു ദൈവം "ഞാൻ എന്റെ ജനത്തിൻ
നിലവിളിയെയും ഞെരുക്കങ്ങളെയും കണ്ടിരിക്കുന്നു എന്നു പറഞ്ഞതു
പോലെ നമ്മുടെ അരിഷ്ട സ്ഥിതിയെയും ദൈവം കണ്ടിരിക്കുന്നു എന്നു
വിശ്വസിച്ചു ധൈൎയ്യം കൊള്ളുക.

എന്നാൽ ഈ വരുന്ന ആഗുസ്ത് ൧൭ാം തിയ്യതി ഞായറാഴ്ചയിൽ നമ്മു
ടെ ആരാധന സ്ഥലങ്ങളിലും ഓരോരുത്തർ താന്താങ്ങളുടെ വീടുകളിലും
ഈ സംഗതിയെ വിചാരിച്ചു കൊണ്ടു അനുതാപപ്പെട്ടു കൎത്താവിനെ മ
ഹത്വപ്പെടുത്തുക എന്നിങ്ങിനെ കൎണ്ണാടകസഭാപത്രാധിപൻ നമ്മോടു
അറിയിക്കുന്നു. നാം കേരളോപകാരി വായനക്കാരുടെ മുമ്പിൽ ആ അ
ഭിപ്രായത്തെ വെക്കുന്നതോ ഇതിൽ കൂടുവാൻ മനസ്സുള്ളവർ യഥേഷ്ടം
കൎണ്ണാടകസഹോദരന്മാരോടു കൂട ചേരേണ്ടതിനു തന്നെ.
(സഭാപത്രത്തിൽനിന്നു).

THE BIBLE IN THE NURSERY & IN INFANT SCHOOLS.

ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം.

സദ്വേദം അറികയും സ്നേഹിക്കയും ചെയ്യുന്ന ഏവൎക്കും വാത്സല്യമുള്ള വന്ദനം ചൊല്ലി,
അവർ താഴെ പറയുന്ന സദ്വേദചോദ്യങ്ങളെ ചെറുകിടയുടെ മുമ്പിൽ വെച്ചു ഉത്തരം പറ
വാൻ ശീലിപ്പിക്കേണമേ!

1. വേദം പറയുന്ന എട്ടാളുകൾക്കു രണ്ടുടു മരണമുണ്ടായി. അവരുടെ പേരുകൾ ഏവ?

2. മരിച്ച ഓരാൾക്കു ശവസംസ്കാരം കഴിക്കപ്പെടാതിരുന്നെങ്കിൽ ഉയിൎത്തെഴുനീല്ക്കയില്ല
യായിരുന്നു ആയതാർ?

3. ഉയിരറ്റ മേനിയോടു ശവപ്പെട്ടിയിൽ കിടന്നിട്ടും കേടുതട്ടാതിരിക്കയും ചെയ്തവനാർ?

4.യഹൂദരെ കാണുന്തോറും ക്രിസ്ത്യാനരാകുന്ന നാം ഏതു യഹൂദനെ ഓൎക്കേണ്ടതു? G.W.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/163&oldid=188232" എന്ന താളിൽനിന്ന് ശേഖരിച്ചത്