താൾ:CiXIV131-6 1879.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 145 —

ന്തമകൻ എന്നു വെച്ചു പോറ്റി വളൎത്തി. അല്പ സമയം മാത്രം അമ്മ
യുടെ സ്നേഹം അവളിൽനിന്നു അനുഭവിപ്പാൻ അവന്നു സംഗതി വന്നു
ള്ളു. തനിക്കു നാലു വയസ്സു പ്രായമായപ്പോൾ ആ സ്ത്രീ കഴിഞ്ഞു പോ
യതിനാൽ അവനെ പോറ്റുവാൻ ആൾ ഇല്ലാതെ അവൻ അനാഥനാ
യി തീൎന്നതൊഴികെ അവൻ അംഗഹീനൻ ആകകൊണ്ടു ആരും അവ
നെ തിരിഞ്ഞും മറിഞ്ഞും നോക്കിയതുമില്ല. വല്ല വീടിനോടും അവൻ
സമീപിച്ചാൽ വീട്ടുകാർ അവനെ ആട്ടി ഓട്ടിക്കുളയും. ഇങ്ങിനെയുള്ള
കഷ്ടങ്ങൾ അവന്നു സഹിപ്പാൻ പാടില്ലായ്കയാൽ അവൻ നാടു വിട്ടു
കാടു പുക്കു ദുഷ്ടമൃഗങ്ങളെ പോലെ അതിൽ സഞ്ചരിച്ചു പോന്നു.

ഇതു നിമിത്തം അവൻ മുന്നിലും അധികം അലങ്കോലമായി നട
ന്നതിനാൽ ജനങ്ങൾ അവനെ ഏറ്റവും പകക്കുകകൊണ്ടു താനും അ
വരെ അത്യന്തം പകച്ചു എല്ലാ പാപങ്ങളെയും മടിയാതെ ചെയ്തു വന്നു,
അജ്ഞാനത്തിന്റെ സൎവ്വ ദുഷ്ക്കൎമ്മങ്ങൾ നടക്കുന്ന ദിക്കുകളിലേക്കു എ
ല്ലാം പോയി ദുഷ്ടന്മാരോടു കൂടുകയും ചെയ്തു. ഇങ്ങിനെ അവന്റെ വി
കൃതി മേല്ക്കുമേൽ പെരുകിയതുകൊണ്ടു കോവിലകത്തിലും അവന്റെ
വൎത്തമാനം അറിവാൻ സംഗതി വന്നു. തമ്പുരാൻ അവനെ അരമനക്കു
വരുത്തിയപ്പോം ആബാലവൃദ്ധം രസിപ്പാൻ തക്കവണ്ണം അവൻ അ
വിടെ കളിച്ചതിനാൽ അന്നുമുതൽ അവനെ അരമന കൂത്താടി ആയി
നിശ്ചയിച്ചു. ഈ കാൎയ്യം സംഭവിച്ച 1820ാം വൎഷത്തിൽ തന്നെ അമ്മെ
രിക്ക മിശ്ശ്യൻ ആ ദ്വീപിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടു.

ഇങ്ങിനെ ഇരിക്കുമ്പോൾ ഇവന്നു ഒരു മഹാവ്യാധി പിടിപെട്ടതി
നാൽ കൈകാലുകൾ കുഴങ്ങി കണ്ണും മങ്ങലിച്ചു പോയി. ആകയാൽ
അരമനയിൽ ഇവനെകൊണ്ടു ഉപകാരമില്ലാതെ വന്നതുകൊണ്ടു മേപ്പടി
രാജാവും റാണിയും ഇവനെ തള്ളിക്കളഞ്ഞു അവനോടു ചേൎന്നിരുന്നവ
രും കൂടെ അവനെ വിട്ടകന്നു. ഇവൻ ഒരു മാസത്തോളം വ്യാധികൊണ്ടു
വളരെ വരുത്തപ്പെട്ടിട്ടും അവന്നു തുണ ചെയ്യുന്നോർ ആരും ഉണ്ടായില്ല.
എന്നിട്ടും അവൻ ജീവിച്ചതു അത്ഭുതം തന്നെ. അവന്റെ ചെറുപ്പ
ത്തിൽ അവനെ കുഴിയിൽനിന്നു വീണ്ടതും കൂടെ ഇത്ര അതൃപ്പമല്ല.* ഇ
ങ്ങിനെയിരിക്കുമ്പോൾ ഒരുനാൾ ഒരു ക്രിസ്താനൻ അവനെ കാണെണം
എന്നിട്ടു അങ്ങും ഇങ്ങും തേടി നടന്നു. അപ്പോൾ ഒരു ചോലെക്കുള്ളിൽ
എഴുനീല്പാൻ പാടില്ലാതെ പട്ടിണികൊണ്ടു വലഞ്ഞു കൺ കാണാതെ
കിടക്കുന്നതു കണ്ടു. എന്നിട്ടും അവന്റെ കഠിന നെഞ്ഞിനു മാറ്റമി
ല്ലാതെ തന്റെ ജന്മനാളിനെ ശപിച്ചു കൊണ്ടു ജീവനെ ഒടുക്കിക്കള
വാൻ നോക്കി. ക്രിസ്ത്യാനനോ മുമ്പെ ഇവനെ കുറിച്ചു കേട്ടതല്ലാതെ

* ആശ്ചൎയ്യമല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/153&oldid=188210" എന്ന താളിൽനിന്ന് ശേഖരിച്ചത്