താൾ:CiXIV131-6 1879.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

൨൮. കോഴിവംശശത്രു വ്യാപ്തിപ്രാപ്തികളല്ലാം
കോഴിമിത്രനായ നീയറിഞ്ഞു തടുക്കാം
൨൯. ഇളയോൎക്കും തുണനിന്നു നീ ഉണരുമോ?
എളിയോരെ കിണ്ടം നീക്കി കൈയെ നീട്ടുമോ?
൩൦. മുട്ടു തീൎക്കും കൊറ്റു കിട്ടിയെന്നു കൂറ്റിട്ടാൽ
ഊട്ട കെട്ട കൂട്ടർ പാഞ്ഞു വട്ടം കൂടുന്നാർ.
൩൧. ഉള്ള വണ്ണം പോററി—തന്നെപ്പോറ്റി അല്ല നീ!
ഉണ്മയറ്റ പേരിനിക്കും പോരുന്നില്ലല്ലീ!
൩൨. കോഴികൾക്കു മുമ്പുള്ളോന്നു ചെമ്പവരട്ടോ!
കൊക്കരേക്കൊ—കൊക്കരേക്കൊ—കൊക്കരേക്കൊക്കോ
ചോനാൎക്കണ്ടികേരളൻ

1. കൊങ്ങൻ=വലിയ 2. മേവുക=പാൎക്ക. 3. കവെക്ക=കാൽ പാത്തിവെക്ക; തോ
കു-തൂങ്ങുന്നവാൽ; ഞാലുക=ആടുക; തെളിവിൽ=ശോഭയോടെ, 4. മോടി=പ്രഭാവം; മോ
ട്ടം=ഗൎവ്വം. 5. വീമ്പു=വമ്പു പറക. 6. തലകൂവൽ=ഒന്നാമത്തേ കൂവൽ; കൂറുക=ധരിക്ക.
7. ഒളി=വെളിച്ചം; തൻപുരാൻ=ദൈവം. 8. മൊഞ്ചു=അഴകു; മുറ്റുക=തികഞ്ഞിരിക്ക; ന
ണ്ണുക=നിനെക്ക; പോരു=പോർ; കൂറുക=അറിയിക്ക. 9. വീരവാദം=പോൎക്കു വിളിക്കു
ന്നതു; വീട്ടുതേറ്റം=വീട്ടിമിടുമ. 10. ചീൎമ്മ=ചാരുത്വം; ഏച്ചു=എഴുനീല്പിച്ചു; തൊപ്പ=കു
റുന്തൂവൽ; കൂച്ചുക=തരിച്ചു നില്ക്ക; കൂമ്പുക=അടെക്ക. 12. പൊൽ പരിച്ചു=പൊൻ പലി
ശ; ചീളെന്നു=പെട്ടന്നു. 13. കോലുക=ഭരിക്ക; 14. എണീറ്റു=എഴുന്നീറ്റു; കുന്തുകാൽ=
വിരലിൻ അറ്റത്തിന്മേൽ; വെറ്റി= ജയം; കിറയുക= മത്സരിക്ക. 15. മോവൽ=ഓരിറക്കം.
16. കട്ടുമുള്ളു=കാലിലേമുള്ളു; കൊട്ടുകാൽ=തമ്മിൽ മുട്ടുന്ന കാൽ 17. വീടർ=വീടന്മാർ=പി
ടക്കോഴികൾ. 18. ചോരമുക്കളം=ചോരത്തിളപ്പൂ. 19. കൊള്ളു=ഇട്ടൽ; കൊള്ളിവാക്കു=
ധിക്കാരം. 19. മൊഞ്ചൻ=കോപി; മൊഞ്ചും മൊട്ടും=ഗുരുത്വക്കേടു. 20. തട്ടുകേടു=മുട
ക്കം. 22. തുൻപം=ഉപദ്രവം. 23. പോൽ=പോലെ; കോൽ=കോലുക. 24. കിട=ത
രക്കാർ. 25. പ്രാവുറാഞ്ചൻ=പ്രാപ്പിടിയൻ; റാഞ്ചുക=നഖം കൊണ്ടെറ്റി പിടിച്ചു കൊ
ണ്ടു പറക്ക; കൊക്കിക്ക=ആൎക്കുക. 26. കാകൻ=കാക്ക; കോക്കാൻ=മൂത്തപൂച്ച, കാട്ടുപൂച്ച;
പാളുക=ഒതുങ്ങി പതുങ്ങുക. 27. എറ്റുക=ചാടുക. 31. പോറ്റി=പാലകൻ. 32. ചെമ്മു
വരിക=സുഖിച്ചിരിക്ക.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

POLITICAL NEWS ലൌകികവൎത്തമാനം

ഭാരതഖണ്ഡം India.

ചെന്നപ്പട്ടണത്തു മേയി ൧൭൹ യിൽ ഒരു
കോൾ ആരംഭിച്ചു ൨൦൹ രാവിലെ ൫ മണി
ക്കു അതി കൊടൂരതയോടെ അടിച്ചു പല പല
നാശങ്ങളെ ഉണ്ടാക്കി. വായുവിന്റെ വേഗത
അളക്കുന്ന വായുമാനം കൊണ്ടു അതൊരു മണി
കൂറിന്നകം ൪൩ നാഴിക വഴി ദൂരത്തോളം
ചെന്നു എന്നു കണ്ടു. അന്നു 4, 40 അംഗുലം മാ
ത്രം മഴ പെയ്തുള്ളു. മച്ചിലിബന്തരിൽ ഈ ചു
ഴലിക്കാറ്റു കൊണ്ടു ഒന്നും അറിഞ്ഞു വന്നില്ല.
ഈ ചുഴലിക്കാറ്റു വങ്കാള ഉൾക്കടലിന്റെ ന
ടുവിൽ ഉളവായി ൨൧൹ നെല്ലൂരിൽ എത്തുക
യും അവിടെ നിന്നു വടക്കോട്ടു രായിച്ചൂരിലേ
ക്കും തെക്കോട്ടു കൊച്ചി കോഴിക്കോടുകളിലേ
ക്കും പരന്നു പോയിരിക്കുന്നു. ചെന്നപ്പട്ടണ

ത്തിന്നു തെക്കേ വാലിന്റെ അടി മാത്രം കൊ
ണ്ടതു. ആൎക്കാട്ടിൽ എത്തിയപ്പോൽ ൨൧, ൨൨
൹കളിൽ ൧൧ അംഗുലത്തോളം മഴ പെയ്തു
പോയി

മഴ.—ഈയാണ്ടിൽ മഴക്കാലം നേരത്തു
തുടങ്ങും എന്ന പരമബോധം ഉണ്ടായിരിക്കേ
ആയതു ആരും നിനയാത്ത സമയത്തിലും വി
ധത്തിലും ആരംഭിച്ചു. മേയി ൧൯൹ ചെന്ന
പ്പട്ടണത്തു കടൽ മറിഞ്ഞു കോപിക്കുന്നതു ക
ണ്ടു വങ്കാളയുൾക്കടലിൽ കോൾ ഇളകി എന്ന
ഋതുജ്ഞന്മാൎക്കു തോന്നി. അന്നും വിശെഷിച്ചു
പിറ്റെ മലയാളത്തിൽ കാറ്റു കുറുക്കി അടിച്ചു
മഴയും കേമമായി പെയ്തു തുടങ്ങി. പലകൃഷി
ക്കാരും നാട്ടുകാരും മഴെക്കു ഒരുങ്ങിയില്ല എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/142&oldid=188187" എന്ന താളിൽനിന്ന് ശേഖരിച്ചത്