താൾ:CiXIV131-6 1879.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

പുതുവാണ്ടിലും കൎത്താവിന്റെ ശക്തിയിൽ ബലപ്പെട്ടു പോരാടി അപോ
സ്തലനായ പൌലോടു: ആ നല്ല അങ്കം ഞാൻ പൊരുതു ഓട്ടത്തെ തി
കെച്ചു വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി നീതിയാകുന്ന കിരീടം എ
നിക്കായി വെച്ചുകിടക്കുന്നു. ആയതു നീതിയുള്ള ന്യായാധിപതിയായ ക
ൎത്താവു ആ ദിവസത്തിൽ എനിക്കു നല്കും, ഇനിക്കു മാത്രമല്ല, അവന്റെ
പ്രത്യക്ഷതയെ സ്നേഹിച്ചിട്ടുള്ള ഏവൎക്കും കൂടേ 1) എന്നു ധൈൎയ്യത്തോടു
നമ്മുടെ ജീവനാന്തത്തിൽ ദൈവമഹത്വത്തിന്നായി പറയേണ്ടതിനു ക
ൎത്താവു നമുക്കെല്ലാവൎക്കും ഈ വൎഷത്തിൽ സഹായം ചെയ്യേണമേ:

II. ദിവസേനയുള്ള ആത്മികയുദ്ധം കൂടാതെ ഓരോ സമയം കിള
ൎന്നു വരുന്ന വിശേഷമായ ആത്മിക പോരാട്ടം നമുക്കു കഴിപ്പാനുണ്ടു.

൧. ആത്മിക ശത്രുക്കളുടെ ഭയങ്കരത.

1. ശത്രുക്കൾ ഏവ? പിശാചും അവന്റെ കീഴിൽ ഉള്ള പൈശാചികവാഴ്ചകളും അധി
കാരങ്ങളും നമ്മുടെ പ്രാണശത്രുക്കൾ. ഇവർ ഈ അന്ധകാരത്തിലേ ലോകാധിപന്മാരായ ദുഷ്ട
ആത്മാക്കളുടെ ഒരു സേന. ഇവരുടെ വാസം ആകാശത്തിലത്രെ. (എഫേസ്യർ ൨, ൨.)

2. ശത്രുക്കളുടെ വൈഭവം എന്തു? ഈ ദുഷ്ടാത്മാക്കൾ തങ്ങളുടെ പുളെപ്പിലും പൊങ്ങച്ച
ത്തിലും തങ്ങൾക്കു സ്വൎഗ്ഗത്തിൽ ന്യായമായ അധികാരം ഉണ്ടു എന്നു ആരോപിച്ചു നടിച്ചു ദൈ
വശത്രുക്കളായതുകൊണ്ടു ദൈവസാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യരെയും വിശേഷിച്ചു ക്രിസ്തനിൽ
വിശ്വസിച്ചു സ്വൎഗ്ഗരാജ്യത്തിൽ പ്രവേശിച്ച വിശ്വാസികളേയും കെടുത്തു നശിപ്പിപ്പാൻ യത്നി
ക്കുന്നു. ഇതു പലവിധമുള്ള പിശാചിന്റെ തന്ത്രങ്ങളാൽ സാധിച്ചു വരുന്നു. തന്ത്രങ്ങൾ എന്നാൽ
മനുഷ്യനെ വിശ്വാസത്തിൽനിന്നു തെറ്റിക്കേണ്ടതിനു ഓരോ ദുൎയ്യുക്തി കൃത്രിമം വ്യാജോപദേ
ശം ഉപായാദികൾ അത്രേ.

3. ശത്രുക്കളുടെ വൃാപാരം ഏവ്വിധം? ക്രിസ്തീയ സഭയിൽ ദുരുപദേശം നുഴഞ്ഞു ക്രമത്താ
ലെ പരന്നതിലും ഓരോ ഉപദ്രവം സഭയുടെ നേരെ പൊങ്ങി വന്നതിലും തന്ത്രത്തിന്റെ ശ
ക്തിയെ കാണാം. ഇതു വലുങ്ങനെ പല സമയങ്ങളിൽ സംഭവിച്ചതു പോലെ ഇനിയും ഇതു
വരെക്കും ഇല്ലാത്തപ്രകാരം കൎത്താവായ യേശുവിന്റെ വരവു അടുക്കും അളവിൽ അതിഘോ
രമായി നടക്കും എന്നു ക്രിസ്തന്റെ അനന്തരവപ്പാട്ടിനാലും ഓരോ ലേഖനങ്ങളാലും പ്രത്യേകം
വെളിപ്പാടിനാലും നന്നായി വിളങ്ങും. അതു ക്രടാതെ പിശാചു ഓരോരുത്തനെ തന്റെ ത
ന്റെ ജഡരക്തങ്ങൾ മൂലമായി പരീക്ഷിക്കയും അവനവന്റെ മോഹങ്ങൾക്കു ശക്തിക്രട്ടുകയും
തനിക്കു കീഴ്പെടുന്നവരെ നശിപ്പിപ്പാൻ നോക്കയും ചെയ്യുന്നു. ആ വല്ലാത്ത വ്യാപാരത്തിനു
ദുൎദ്ദിവസം എന്നു പറയുന്നു.

൨. ആത്മീക ശത്രുക്കളോടുള്ള പോരാട്ടം.

1. ശത്രുക്കളോട്ടു ചെറുത്തു നില്പാൻ വേണ്ടുന്ന കോപ്പു. മാറ്റാന്റെ തന്ത്രങ്ങളും യുക്തിക
ളും വലുതാകും കണക്കേ കൎത്താവു സത്യക്രിസ്തനൎക്കു വലിയ ശക്തികളെയും ഒരുക്കിവെച്ചിരി
ക്കുന്നു. അനധീനതയുടെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നു പ്രഭുവായ പിശാ
ചിനെ അനുസരിച്ചു നടക്കുന്നവൎക്കു (എഫേസ്യർ ൨, ൨.) ആ വക കൊണ്ടു ആവശ്യമേയില്ല,
അവറ്റെ ആഗ്രഹിക്കുന്നതും കൈക്കൊൾവാൻ കഴിയുന്നതുമില്ല. ആത്മാവിൽനിന്നും വെള്ള
ത്തിൽനിന്നും ജനിച്ചവരായി കൊമ്പു മരത്തോടു ചേൎന്നു അതിൽനിന്നു ഉയിർ വാങ്ങുന്നപ്രകാ
രം കൎത്താവിൽ നട്ടു അവനോടു കൂട ആത്മാവിന്റെ ഐക്യത്തിൽ ഇരുന്നും നടന്നും അവനിൽ

1) ൨. തിമോത്ഥ്യൻ ൪, ൭. ൮.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/13&oldid=187899" എന്ന താളിൽനിന്ന് ശേഖരിച്ചത്