താൾ:CiXIV131-6 1879.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

SUMMARY OF NEWS.

വൎത്തമാനചുരുക്കും.

POLITICAL NEWS ലൌകികവൎത്തമാനം

യൂരൊപ്പ Europe.

ഇംഗ്ലന്തു.— ചക്രവൎത്തിനി തമ്പുരാൻ
അവൎകളുടെ മൂന്നാം തമ്പാനായ അൎത്ഥൂർ എന്ന
കന്നാത്ത് പ്രഭു എന്നവർ (Duke of Connaught)
പ്രുസ്സ്യചക്രവരിയുടെ മരുമകനായ ഹ്രെദ്രിൿ
ചാൎല്ലസ്സ് പ്രഭു എന്നവരുടെ തമ്പാട്ടിയായ
ലൂയീസമർഗ്രേത്ത് എന്ന പ്രഭുസ്ത്രിയെ മാൎച്ച്
൧൩൹ വിന്ദ്സർ നഗരത്തിൽ പാണിഗ്രഹം
ചെയ്തിരിക്കുന്നു.

ചക്രവൎത്തിനിത്തമ്പുരാൻ അവൎകൾ അജ്ഞാ
തവാസം ദീക്ഷിച്ചു മാൎച്ച് ൧൬൹ ഇതല്യാരാ
ജ്യത്തെ കാണ്മാൻ എഴുന്നെള്ളിയിരിക്കുന്നു.

ഈയിടേ കഴിഞ്ഞു പോയ രുസ്സതുൎക്കുയുദ്ധ
ത്താൽ രുസ്സ്യ റൂമി രാജ്യങ്ങൾ ഞെരുങ്ങി അ
യൽവക്ക നാടുകളോട്ടുള്ള ഇടപാടു നന്ന ചുരു
ങ്ങിയതു കൊണ്ടു ഇംഗ്ലന്തിലും കച്ചവടം കൃഷി
മുതലായവറ്റിൽ ഓരോ താപ്പു കണ്ടു വരുന്നു.

വടക്കേ അഫ്രിക്കാവിലേ സെനെഗാൽ പു
ഴയുടെ വായ്ക്കലുള്ള മതക്കൊണ്ട് എന്ന ഇംഗ്ലി
ഷ്‌ക്കാൎക്കുടയ ദ്വീപിൽ പരന്ത്രീസ്റ്റ് പടയാളി
കൾ കയറിയതിനാൽ അംഗ്ലക്കോയ്മ അന്യായം
അറിയിച്ചതു (ഏപ്രിൽ ൪൹) പരന്ത്രീസ്സ്ക്കോ
യ്മ അനുസരിച്ചു അവിധ പറഞ്ഞു ഭടന്മാരെ
നീക്കിയിരിക്കുന്നു.

ഔസ്ത്രിയ.— ഹുംഗാൎയ്യനാട്ടിലേ മൂന്നാം
നഗരമായ ശെഗെദ്ദീൻ (Szegedin) മാൎച്ച് ൧൧–
൧൨ ൹ കളിൽ പെരുവെള്ളത്താൽ മുങ്ങി ന
ശിച്ചു. ആയതു മാരൊഷ് എന്ന പുഴ ഥൈ
സ്സ് എന്ന നദിയിൽ കൂടുന്ന സ്ഥലത്തിൽ പ
ണിതിരിക്കുന്നു. അവിറ്റെ ഒരു കോട്ടയും
കോവിലകവും കമ്പിളിതുണി സവൂൻ പുകയി
ല മുതലായ ചരക്കുകളെ ഉണ്ടാക്കുന്ന ശാലക
ളും ഉണ്ടായതല്ലാതെ കപ്പല്പണിയും കപ്പലോ
ട്ടവും മരം മുതലായ ചരക്കുകൊണ്ടുള്ള കച്ചവ
ടവും വലുങ്ങനെ നടക്കയും ഏകദേശം 70,000
പേർ പാൎക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഉറച്ച
മഞ്ഞലിഞ്ഞു പോകയും മഴ കേമമായി പെയ്ക
യും ചെയ്തതിനാൽ ഇരുപുഴകൾ പൊങ്ങി ക
രവിടുമ്മുമ്പേ നഗരത്തിന്റെ വടക്കോട്ടു മൂന്നു
നിര ചിറകളെ കെട്ടിച്ച ശേഷം വെള്ളം ക
വിഞ്ഞു വരുമളവിൽ നഗരക്കാരെ കൊണ്ടും
ദൂരെ ദിക്കിൽനിന്നു വരുത്തിയ കൂലിക്കാരെ
കൊണ്ടും ചിറകൾക്കു ഉയരവും കേമവും വരു
ത്തിപ്പോന്നിട്ടും രണ്ടുചിറകൾ വെള്ളത്തിന്റെ

ഒഴുക്കിനാൽ തള്ളി ഒലിച്ചുപോയപ്പോൾ ഇനി
ഓരേ ചിറയുള്ളൂ എന്നു കോയ്മയും നഗരക്കാ
രും കണ്ടു രാപ്പകൽ അതിമാനുഷമായ അദ്ധ്വാ
നംകൊണ്ടു ക്രമത്താലെ ഏറക്കുറെ ൧൫കോൽ
എകരവും അതിന്നു തക്ക വണ്ണവും വരുത്തിയ
തിനാൽ നഗരം ദ്വീപായി പോകയും ചെയ്തു.
വെള്ളം താഴുന്നു എന്ന സന്തോഷം വടക്കുനി
ന്നു ഊറ്റത്തോടെ അടിച്ചു തള്ളിവരുന്ന കാ
റ്റുകൊണ്ടു ദുഃഖമായി മാറി. അതോ വെള്ളം
പെരുത്തു ഊക്കോടേ ചീറയോടു അലെച്ച
പ്പോൾ ഇനി ഒാരാവതില്ല എന്നു പണിക്കാർ
അഴിനില പൂണ്ടു പിൻവാങ്ങുവാൻ തുനിഞ്ഞാ
റെ പടയാളികൾ കുന്തം കയറ്റിയ തോക്കു
കൊണ്ടു അവരെ തടുത്തു പണി എടുപ്പാൻ നി
ൎബന്ധിച്ചു. ചാവേറ്റകാർ ഒന്നും കൂട്ടാക്കാത്ത
വിധത്തിൽ കൈയിട്ടിട്ടും കാറ്റിന്റെ വീൎയ്യ
ത്താൽ ഓളങ്ങൾ തുളുമ്പി മറിഞ്ഞു ചിറ അവി
ടവിടെ അലിഞ്ഞും പൊട്ടിയും തുടങ്ങിയാറെ
എല്ലാവരും മണ്ടിപ്പോയി. പിന്നെ വിരോധം
കൂടാതെ ചാടിവരുന്ന പ്രവാഹം എന്തെല്ലാം
നാശങ്ങളെ വരുത്തി എന്നു കഥിപ്പാൻ പ്രയാ
സം. നഗരക്കാരിൽ ഏറിയവർ ആപത്തണ
യുന്നതു കണ്ടപ്പോൾ തീവണ്ടിവഴിയായും മറ്റും
തെറ്റിപ്പോയി എങ്കിലും അനേകർ നഗര
ത്തിൽ ശേഷിച്ചിരുന്നു. ആയവരെ രക്ഷിക്കേ
ണ്ടതിനു കോയ്മ ഏറിയ കപ്പൽ പടകു വള്ളം
മുതലായ മരക്കലങ്ങളെ നാനാദിക്കുകളിൽനി
ന്നു അയച്ചിട്ടും രണ്ടു മൂവായിരം ആളോളം മു
ങ്ങിമരിച്ചു എന്നു തോന്നുന്നു. വലിയോരനാ
ഥശാല ഇടിഞ്ഞു അതിലെ കുട്ടികൾ ഞെങ്ങീ
ട്ടും മുങ്ങീട്ടും ചാകയും ചെയ്തു.

Cölu. Ztg. 1879. 21. March & M.M.

രുസ്സ്യ.— ഏപ്രിൽ ൧൪ ഒരുത്തൻ ച
ക്രവൎത്തിയെ ചതികുല ചെയ്വാൻ ഓങ്ങി നാലു
കുറി വെടി ചെച്ചിട്ടും ഏശീട്ടില്ല എങ്കിലും അ
വനെ പിടി കിട്ടിയിരിക്കുന്നു. ഈ നടന്ന
ദുഷ്ക്രിയ വിലാത്തിയിൽ എങ്ങും വ്യാപിച്ചു
പാൎക്കുന്ന സ്ഥിതിസമത്വക്കാരുടെ ഗൂഢോപ
ദേശത്തിന്റെ ഒരു ഫലം. ഈ വകക്കാൎക്കു രു
സ്സ്യയിൽ നാസ്തികസ്ഥിതിക്കാർ എന്ന പേർ
ധരിച്ചു വലിയ ശപഥം കൊണ്ടു എന്തു വന്നാ
ലും കൂട്ടുകാരെ കാണിച്ചു കൊടുക്കരുതു എന്നു
ഏറ്റിരിക്കുന്നു. ഇവർ വിചാരിയാത്ത സ്ഥല
ങ്ങളിൽ ഗൂഢമായി യോഗം കൂട്ടി തങ്ങൾക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/102&oldid=188097" എന്ന താളിൽനിന്ന് ശേഖരിച്ചത്