താൾ:CiXIV131-6 1879.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

1. മലൎക്ക=മലൎന്നിട്ടു; കുതിൎക്ക=കത്തി = കുതിരുകളെ അയക്ക, രശ്മിക്ക; അതാ = കണ്ടാലും! 2.
നിഷ്കാലം = കാലമില്ലാത; നിഷ്പ്രമാണം= അളവറ്റ; വിസ്താരത്വം = പരപ്പു കൊണ്ടതു; പ
ങ്കതി = പന്തി. 3. വിരക്തി = അറെപ്പു; (ആരുക) ആൎന്ന = വഴിയുന്ന, ഉള്ള; വിയോഗം =
(കൎത്താവിൽനിന്നുള്ള) വേൎപ്പാടു; മുക്തൻ=പൂൎണ്ണധന്യത്തെ പ്രാപിച്ചവൻ. 4. ഉദ്ദിഷ്ഠൻ= കു
റികൊണ്ടവൻ, ചൂണ്ടികാണിച്ചവൻ. 5. ലക്ഷോപിലക്ഷം = ലക്ഷങ്ങളുടെ മേൽ ലക്ഷം; ഭാ
നു = സൂൎയ്യൻ; പ്രഭാവം=വല്ലഭം, മഹിമ; ഭൂഷ=ഭൂഷണം; വെല്ലുക= ജയിക്ക; രക്ഷാസംഭാ
രകാരണൻ= രക്ഷെക്കായിട്ടുള്ള എപ്പേൎപ്പെട്ട കോപ്പുകളെ ഉളവാക്കിയവൻ; പ്രതാപം=തേജ
സ്സു; അരുളുക=ദാനങ്ങളെ സമ്മാനിക്ക, കല്പിക്ക. 6. യഥോക്തം = കല്പനപ്രകാരമുള്ള;
ഉദ്ധൎത്തം = വീണ്ടു കൊൾവോൻ. 7. അമൂല്യം = വിലമതിച്ചുകൂടാത്ത; ബാഹുല്യം = വലിപ്പം,
പെരിപ്പം; ലാഞ്ഛനം= ലക്ഷം, അടയാളം; നിക്ഷേപിക്ക=ചരതിച്ചു വെക്ക. 8. വധിച്ച
പാടു=കൊല്ലപ്പെട്ട സമയത്തുള്ളതു പോലേ, രോഹിതം = ചുവന്നതു; അഞ്ചു=5; ശോഭിതം =
തിളങ്ങുന്നു; അഞ്ചുക.= മരിളുക, ചുളുങ്ങുക. 9. കോറുക= ആഗ്രഹിക്ക; വടു= മുറിയുടെ ക
ല; തൂകുക = പകൎന്നു കൊടുക്ക; പഴു=പഴുതു, ദ്വാരം; കൂറുക= ഘോഷിക്ക; സ്ഥൈൎയ്യം = സ്ഥി
രത, ഉറുതി. 10. മോകുക=ഉറിഞ്ചിക്കുടിക്ക, ഇറമ്പിക്കുടിക്ക; വീശോകം=ശോകമറ്റ. 11.
വാൎത്ത, സന്ദേശം=വൎത്തമാനം. 12. മൂന്നാഴിക്കാരൻ= വേലക്കാരൻ, ദാസൻ; ആളി=തോ
ഴി, ഇരുത്തി; നാഥ= യജമാനത്തി. 14. വാതിൽ അരകൊണ്ടു ചാരിവെച്ചിട്ടില്ല; ആൎക്കുക=
തിണ്ണം വിളിക്ക; വേഗാൽ = വേഗത്തിൽ. 15. പോരുവാതിൽ = പോൎവ്വാതിൽ = ഇരട്ടവാ
തിൽ; സ്വൎഗ്ഗസ്ഥൻ = ദൈവം. 16. പഴുപ്പു = പരിപാകത; ഉള്ളഴൽ = ഉള്ളത്തിൽ നന്നായി
പറ്റിയ അല്ലൽ; ഉള്ളോതി= ഉള്ളത്തിൽ ഓഹരി. 17. പൂണ്ടാൻ=അവൻ ധരിച്ചു (ക്രിസ്തൻ).

SCRIPTURE PRIZE-QUESTIONS.

വിരുതിന്നുള്ള വേദച്ചോദ്യങ്ങൾ.

കേരളോപകാരിയെ രചിച്ചു വരുന്ന പത്രാധിപരേ! വന്ദനം ചെയ്തു നിങ്ങളുടെ കേരള
മിത്രൻ എഴുതുന്നതാവിതു: സത്യവേദപുസ്തകത്തെ ശോധന ചെയ്വാൻ മനസ്സുള്ള ചെറുപ്രായ
ക്കാൎക്കു വേണ്ടി നിങ്ങളുടെ പത്രത്തിൽ ഓരോ വേദചോദ്യങ്ങളെ ഇടേണ്ടതിന്നു പലപ്പോഴും
അപേക്ഷിപ്പാൻ മുട്ടുണ്ടായിരുന്നെങ്കിലും അതിന്നു ഇന്നോളം സംഗതി വന്നില്ല. പല ക്രിസ്ത്യാ
ന കുട്ടികൾ തങ്ങളുടെ സമയത്തെ (വിശേഷാൽ ഞായറാഴ്ച ദിവസത്തിൽ) എങ്ങനെ ചെലവാ
ക്കേണം എന്നറിയായ്കയാൽ അവൎക്കു തക്കൊരു നേരമ്പോക്കു വരുത്തേണം എന്നാഗ്രഹിച്ചു
നിങ്ങൾ ഈരണ്ടു മാസത്തിന്നകം ചില ചോദ്യങ്ങളെ പത്രം മുഖാന്തരം അവരുടെ മുമ്പിൽ വെ
ച്ചു ഉത്തരം തരുവാൻ അപേക്ഷിച്ചാൽ അതിന്നായി തുനിയുന്നവൎക്കു:

൧. ഒഴിവുള്ള നേരം (അവസരം) നന്നായി പണിക്കാക്കുവാനും

൨.. സദ്വേദത്തിൽ നല്ല പരിചയം വരുവാനും ഇട വരുമല്ലോ. ആകയാൽ ഇക്കാൎയ്യം
താമസിയാതെ നടന്നാൽ നന്നെന്നു തോന്നുന്നു.

ഉത്തരം എഴുതി അയപ്പാൻ മനസ്സുള്ള കുട്ടികൾ ഒക്കയും അതിനെ കത്തു മുഖാന്തരം കോഴി
ക്കോട്ടിലെ ക്നോബ്ലൊൿ സായ്വവൎകളുടെ കയ്യിൽ എത്തിച്ചാൽ ആദ്യമായി ഉത്തരം അയക്കുന്ന
രണ്ടാൾക്കു ചെറുതായ ഒരു വിരുതിനെ സമ്മാനിക്കും.

ചോദ്യങ്ങളെ ഇടാത്ത മാസത്തിൽ തലേതവറ്റിന്റെ ഉത്തരങ്ങളെ പ്രസിദ്ധമാക്കുവാനും
താഴേ എഴുതിയ ചോദ്യങ്ങളെ മേയി മാസത്തിലേ പത്രത്തിൽ ഇട്ടാനും അപേക്ഷിക്കുന്നു.

1. കാണാത്തതു നിശ്ചയമായി അറികയും സകലവും കഴിഞ്ഞു പോകുന്നതിൽ നിലനില്ക്കു
യും ചെയ്യുന്നതു എന്തു?

2. വേദനക്കു പകരം സുഖം വരുത്തുന്ന തീ ഏതു?

3. ഇക്കര നിന്നിട്ടും അക്കരയേ പിടിക്കുന്ന കൈയുടെ പേർ എന്തു?

4. അരുതാത്തതു ചെയ്തും ഇഷ്ടമില്ലാത്തതു ചെയ്യേണ്ടി വന്നതും ആർ?

5. ദാൻ എന്ന കുലത്തിലേ അതിബലവാൻ ആർ?

(മേലെഴുത്തു: Rev. J. Knobloch, Calicut.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/101&oldid=188094" എന്ന താളിൽനിന്ന് ശേഖരിച്ചത്