താൾ:CiXIV131-6 1879.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

പൂൎണ്ണമായ് ത്യജിച്ചീടുവിൻ പുതിയ ആത്മം
പുഷ്ടിയായ്ക്കൈക്കൊണ്ടിടുവാൻ പുനൎജ്ജന്മത്താൽ
പ്രകാശമായ്നടപ്പിൻ പ്രമാണം പോലെ ചെയ്വിൻ
പ്രധാനനേശുനാഥനേ—പ്രകീൎത്തിക്കുവിൻ
പ്രകാശപുത്രരെപ്പോലെ പ്രതിജ്ഞ ചെയ്വിൻ
പലവിധ സഭകളും പുതിയ ഈ വത്സരേ
പകൎന്നരുൾ ദിനംദിനം പുതിയതായ്വളൎന്നിടാൻ
പരമ്പര നിയമങ്ങൾ പലവക ഒഴിഞ്ഞിടാൻ
പരമനെ സതതവും പോറ്റുവിൻ നേശരെ—അയ്യോ—

വന്ന ഈ പത്സരത്തിങ്കൽ, വരുന്ന എല്ലാ
വ്യാധിയിൽനിന്നു കാത്തു, വലിയ സുഖം തരിക
വഴിയാത്ര ചെയ്യുന്നവൎക്കും—വാരിധിമാൎഗ്ഗേ
വസിച്ചു യാത്ര ചെയ്യുന്നോൎക്കും—വ്യാപാരക്കാൎക്കും
വിദ്യ പഠിക്കുന്നവൎക്കും വാദ്ധ്യാരന്മാൎക്കും
വിധികൎത്താക്കന്മാരാകും വിവിധ സംഘങ്ങൾക്കുമേ
വിവിധ തൊഴിൽ ചെയ്യുന്നോൎക്കും—മഹാദേവാ നീ
മത്സരശണ്ഠകൾ നീക്കി—മഹാനന്മകൾ
വരുവതിനനുഗ്രഹമരുൾക ഈ വത്സരേ
മുഴുവനും സകലരും വസിച്ചു നിൻ കരുണയാൽ
വാഴുവാനനുദിനാവലിയ നിൻ ദയയിനാൽ
വന്നേശുമൂലം നീ തന്നീടുകാത്മനെ,—അയ്യോ— ആ—ആഭരണം

THE SPIRITUAL WARFARE.

ആത്മികയുദ്ധം.

യുദ്ധവൎത്തമാനം എന്തെന്നും യുദ്ധം എവിടെയെന്നും തമ്മിൽ പട
വെട്ടുന്നതാരെന്നും മറ്റും ഉള്ള ചോദ്യങ്ങൾ കഴിഞ്ഞയാണ്ടിൽ പലപ്പോ
ഴും കേൾപാൻ ഇടയുണ്ടായിരുന്നു. ലോകത്തിൽ ഇരിക്കുന്നവൎക്കു അതിൽ
നടക്കുന്ന വൎത്തമാനങ്ങളെ ചോദിപ്പാൻ ഞായം ഉണ്ടെങ്കിലും യുദ്ധത്തെ
കൊണ്ടുള്ള അന്വേഷണത്തിൽ പലപ്പോഴും ഒരു വക നേരമ്പോക്കിന്റെ
മനസ്സു അടിയിൽ കിടക്കുന്നു. ഇതു പുതുമയല്ല, താനും. മനുഷ്യർ ദൈവ
ത്തെ വിട്ടു പാപദാസന്മാരായി പോയ നാൾ തുടങ്ങി കൂട്ടുകാരനെ സ്നേ
ഹിക്കായ്കയാൽ അവനോടു പിണക്കം ശണ്ഠ കലശൽ അടിപിടി പടകൾ
ഉണ്ടായതല്ലാതെ ആ വക കെട്ട നിലയെക്കുറിച്ചു ദുഃഖിക്കുന്നവർ ചുരു
ങ്ങുകയും ആയതിൽ രസിക്കുന്നവർ ഏറുകയും ചെയ്തതു. നാം മാനുഷ
വൎഗ്ഗത്തിനു തട്ടിയ ഈ കേടിനെ കൊണ്ടു വിഷാദിച്ചു അതിന്നു നമ്മാൽ
ആകുന്നിടത്തോളം മാറ്റം വരുത്തുവാൻ മനസ്സുള്ളവരോ എന്നുള്ളതു വി
ശേഷിച്ചു ഒരു പുതിയ കൊല്ലം പിറക്കുമ്പോൾ തന്നെ നമ്മേ ആരാഞ്ഞു
നോക്കേണ്ടതിന്നത്യാവശ്യം. എന്നാൽ യുദ്ധത്തിനു ചികിത്സ യുദ്ധമത്രേ.
ആയതു മാംസരക്തങ്ങളുള്ള മനുഷ്യരോടെന്നല്ല പലവിധം ആത്മിക ശത്രു
ക്കളോടുള്ള യുദ്ധമത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/10&oldid=187891" എന്ന താളിൽനിന്ന് ശേഖരിച്ചത്